Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിളിപ്പുറത്തുണ്ട്...

വിളിപ്പുറത്തുണ്ട് ഹമദിെൻറ ആംബുലൻസുകൾ

text_fields
bookmark_border
Ambulance
cancel

ദോഹ: ഏതുസമയത്ത് വിളിച്ചാലും വിളിപ്പുറത്തുണ്ട് ഹമദിെൻറ ആംബുലൻസുകൾ. ഹമദ് മെഡിക്കല്‍ കോര്‍പ്പറേ ഷന്‍ ആംബുലന്‍സ് സര്‍വീസിെൻറ പ്രവര്‍ത്തനത്തിൽ വൻനേട്ടമാണ് ഉണ്ടായിരിക്കുന്നത്. സഹായം ആവശ്യപ ്പെട്ട് വിളിക്കുന്നവരെ തേടി ഉടൻ തന്നെ ആംബുലൻസുകൾ പാഞ്ഞെത്തുന്നുണ്ട്. അടിയന്തര കോളുകളിലെ പ്രതിക രണസമയത്തിെൻറ കാര്യത്തില്‍ മികച്ച നേട്ടമാണ് സർവീസ് കൈവരിച്ചിരിക്കുന്നത്. ആംബുലൻസുകള ുടെ സർവീസ് കൃത്യമായി ലഭിക്കാൻ ജനം കൂടുതൽ ശ്രദ്ധിക്കണം.

അടിയന്തരഘട്ടങ്ങളിൽ 999 എന്ന നമ്പറിൽ വിളിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അപകടസ്ഥലം ഏതെന്ന് തിരിച്ചറിയുക, ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറയുക, നിര്‍ദേശങ്ങള്‍ പിന്തുടരുക, ആംബുലന്‍സിലേക്ക് എത്തിക്കുക തുടങ്ങിയവയാണ് ജീവന്‍ രക്ഷിക്കാനുള്ള ഇൗ അഞ്ചു കാര്യങ്ങള്‍. 2011ലെ ഖത്തറിെൻറ പ്രഥമ ദേശീയ ആരോഗ്യകര്‍മ്മപദ്ധതി നിശ്ചയിച്ചിട്ടുള്ള ലക്ഷ്യത്തേക്കാള്‍ വളരെ വേഗത്തിലാണ് ആംബുലന്‍സ് സര്‍വീസിെൻറ പ്രതികരണസമയം. ഏറ്റവും അടിയന്തര വിഭാഗത്തില്‍പ്പെട്ട 1,15,000 മുന്‍ഗണനാ കോളുകളോട് എച്ച്എംസി ആംബുലന്‍സ് സര്‍വീസ് കഴിഞ്ഞവര്‍ഷം പ്രതികരിച്ചു. കോള്‍ ലഭിച്ചുകഴിഞ്ഞാല്‍ രോഗിയുടെ അടുത്തേക്ക് എത്രയും വേഗത്തില്‍ ആംബുലന്‍സ് എത്തിയിരിക്കും. അതേസമയം വേഗത്തില്‍ എത്തുന്നതു മാത്രമല്ല സര്‍വീസിെൻറ കാര്യക്ഷമതയുടെ തെളിവ്. അത്യാധുനിക സൗകര്യങ്ങളും മികച്ച പരിചരണങ്ങളുമാണ് രോഗികള്‍ക്കായി ലഭ്യമാക്കുന്നത്. ആംബുലന്‍സ് സര്‍വീസ് ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ ബ്രന്‍ഡന്‍ ഡേവിഡ് മോറിസാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

ദോഹക്കുള്ളിൽ ഏഴ് മിനുട്ടിനകം;ഗ്രാമമേഖലകളില്‍ 8.2 മിനുട്ട്
കോള്‍ ലഭിച്ചാല്‍ ദോഹയില്‍ ശരാശരി എഴു മിനിട്ടിനകവും ഗ്രാമമേഖലകളില്‍ ശരാശരി 8.2മിനിട്ടിനകവും ഹമദിെൻറ ആംബുലന്‍സ് എത്തും. ദേശീയ ലക്ഷ്യത്തേക്കാള്‍ വേഗതയിലാണ് ആംബുലന്‍സ് സര്‍വീസിെൻറ പ്രതികരണം. റോഡപകടങ്ങള്‍, തൊഴിലിടങ്ങളിലെ അപകടങ്ങള്‍, വീടിനുള്ളിലും മറ്റുമുണ്ടാകുന്ന അത്യാഹിതങ്ങള്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്‍പ്പടെയുള്ള അടിയന്തര രോഗാവസ്ഥകള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് എമര്‍ജന്‍സി കോളുകള്‍ എത്താറുള്ളത്. ആംബുലന്‍സ് സര്‍വീസില്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസവും മികച്ച പരിചരണം ലഭ്യമാക്കുന്നുണ്ടെന്ന ബോധ്യവുമാണ് കോളുകളുടെ എണ്ണം വര്‍ധിക്കാനുള്ള കാരണം. എച്ച്എംസിയുടെ ആംബുലന്‍സ് സര്‍വീസ് ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഖത്തറിലെ വര്‍ധിച്ചുവരുന്ന ജനസംഖ്യക്കും മാറ്റങ്ങള്‍ക്കും അനുസരിച്ച് മാറാനും ആവശ്യങ്ങള്‍ക്കനുസരിച്ച് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുമായിട്ടുണ്ട്.

മറക്കരുത്, 999 എന്ന നമ്പർ
അടിയന്തര വൈദ്യസഹായം ആവശ്യമുള്ളപ്പോൾ 999എന്ന നമ്പറിലേക്ക് വിളിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കോള്‍ ലഭിച്ചാല്‍ ഏതു സാഹചര്യത്തിലും ആംബുലന്‍സ് സര്‍വീസിെൻറ സേവനം ലഭ്യമായിരിക്കും. സര്‍വീസിെൻറ എമര്‍ജന്‍സി കോള്‍ ഡിസ്പാച്ചര്‍ ഒരു കോള്‍ സ്വീകരിച്ചുകഴിഞ്ഞാലുടന്‍ വിവരങ്ങള്‍ ശേഖരിക്കാനായി പ്രത്യേകം സജ്ജീകരിച്ച കമ്യൂണിക്കേഷന്‍ സംവിധാനത്തിലേക്ക് മാറ്റും. അപകടസ്ഥലത്തിെൻറ മേല്‍വിലാസം, കോള്‍ ചെയ്യുന്ന വ്യക്തിയുടെ ഫോണ്‍ നമ്പരുകള്‍, എന്താണ് സംഭവിച്ചത്, രോഗിയുടെ പ്രായം, രോഗിയുടെ അവസ്ഥ(ബോധത്തിലോ അബോധാവസ്ഥയിലോ), രോഗി ശ്വാസം എടുക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങളാണ് കോളറില്‍ നിന്നും ശേഖരിക്കുന്നത്. അതിനുശേഷം ഡിസ്പാച്ചര്‍ സംഭവസ്ഥലത്തിനു തൊട്ടടുത്തുള്ള ആംബുലന്‍സിനെ ആ സ്ഥലത്തേക്ക് അയക്കും. കോളറുമായുള്ള തുടര്‍ച്ചയായ ആശയവിനിമയത്തിലൂടെ സംഭവസ്ഥലത്ത് പെട്ടെന്ന് എത്താനും അടിയന്തര ചികിത്സ ലഭ്യമാക്കാനും സാധിക്കും. ആംബുലന്‍സ് സര്‍വീസിെൻറ സേവനം കൂടുതല്‍പേരിലേക്ക് എത്തിക്കാനായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newshamd ambulance
News Summary - hamd ambulance-qatar-qatar news
Next Story