ഗൾഫ് മേഖലയുടെ അതിജീവനം: ജി.സി.സി െഎക്യം പരമപ്രധാനമെന്ന് മുൻ പ്രധാനമന്ത്രി
text_fieldsദോഹ: ജി.സി.സി രാജ്യങ്ങളുടെ ഐക്യവും സുസ്ഥിരതയും മേഖലയു ടെ നിലനില്പിന് അനിവാര്യമാണെന്ന് മുന്‍ ഖത്തര്‍ പ്രധാന മന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്ന ശൈഖ് ഹമദ് ബി ന് ജാസിം ബിന്‍ ജബര്‍ ആൽ ഥാനി. ഈ മേഖല അതിജീവിക്കണമെങ്കില ് ജി.സി.സി രാജ്യങ്ങള്‍ ഐക്യത്തോടെയും സുസ്ഥിരതയോടെയും നിലനില്‍ക്കേണ്ടത് സുപ്രധാനമാണ്. ട്വിറ്ററില്‍ ആണ് അദ്ദേഹം ഇതു സംബന്ധിച്ച സന്ദേശം കുറിച്ചത്.
നമ്മുടെ മേഖലയിലെ വലിയ രാജ്യങ്ങള്‍ക്ക് ഗള്‍ഫിനെയും അതിെൻറ ജലപാതകളെയും സുരക്ഷിതമാക്കാന്‍ കഴിയുമെന്നാണ് കരുതിയത്. എന്നാല്‍, ഗള്‍ഫ് ഇടനാഴി ഒരു രാജ്യാന്തര ഇടനാഴിയായി കണക്കാക്കി സുരക്ഷിതമാക്കാന്‍ ഈ രാജ്യങ്ങള്‍ ഇപ്പോള്‍ വലിയ ശക്തികളെ ലക്ഷ്യമിടുന്നതില്‍ അദ്ഭുതമാണുള്ളത്.
ഇതാണ് സത്യം എന്നതിനാല്‍ താന്‍ ഇതിനെ എതിര്‍ക്കുന്നില്ല. ഈ രാജ്യങ്ങള്‍ യു.എസ് സൈന്യത്തിന് ആതിഥേയത്വം വഹിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, എന്നെ അതിശയിപ്പിച്ചത് ഈ രാജ്യങ്ങളുടെ ഓർമ വളരെ ചെറുതാണെന്നതാണ്. അമേരിക്കന്‍ താവളത്തിെൻറയും തുര്‍ക്കി താവളത്തിെൻറയും സാന്നിധ്യത്തിെൻറ പേരില്‍ ഈ രാജ്യങ്ങള്‍ ഖത്തറിനെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു.
ഖത്തറിന് സ്വയം പരിരക്ഷിക്കാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. ഈ ദ്രുതഗതിയിലുള്ള മാറ്റത്തിന് ഇപ്പോൾ ആ രാജ്യങ്ങൾ എന്ത് ന്യായീകരണം ഉപയോഗിക്കുമെന്നതാണ് ഇപ്പോഴത്തെ ചോദ്യമെന്ന് ശൈഖ് ഹമദ് ബിന്‍ ജാസിം ചൂണ്ടിക്കാട്ടി. അവര്‍ക്ക് വിദേശ സേനയെ ഉപയോഗിക്കാന്‍ അവകാശമുണ്ട്. എന്നാല്‍, അവരുടെ ജനങ്ങള്‍ക്ക് ഒരു വിശദീകരണം ആവശ്യമായ ചോദ്യമാണിത്. വര്‍ഷങ്ങളായി തുടരുന്ന യമന്‍ യുദ്ധത്തെക്കുറിച്ചും അവര്‍ വിശദീകരിക്കണം. ഇന്ന് യമനായാലും ഇറാനായാലും പ്രതിസന്ധി രാഷ്ട്രീയമായി പരിഹരിക്കുന്നതിനുള്ള കൂടിയാലോചനകളെക്കുറിച്ച് അവര്‍ സംസാരിക്കുന്നു. ഈ രാജ്യങ്ങള്‍ അവരുടെ ജനങ്ങളെ ബഹുമാനിക്കണം. ജി.സി.സിക്കുള്ളിലെ ആന്തരിക അനുരഞ്ജനം എല്ലാവര്ക്കും ഗുണം ചെയ്യുമെന്ന് ഈ രാജ്യങ്ങള്‍ അറിഞ്ഞിരിക്കണമെന്നും ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആൽ ഥാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.