ചരിത്രവും പൈതൃകവും പുതുതലമുറക്ക് പകർന്ന് ഹലാൽ മേള
text_fieldsദോഹ: ഒമ്പതാമത് ഹലാൽ ഖത്തർ മേളക്ക് കതാറ കൾച്ചറൽ വില്ലേജിൽ കഴിഞ്ഞദിവസം തുടക്കം ക ുറിച്ചു. ഗൾഫ് മേഖലയിലെ ഏറ്റവും പ്രചാരമേറിയ മേളയിലൊന്നായ ഹലാൽ ഖത്തർ മേളയിൽ ഇത് തവണ ലിറ്റിൽ ഷെപ്പേർഡ് ഉൾപ്പെടെ പുതുമയാർന്ന മത്സര ഇനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഖത്തരി സംസ്കാരത്തിെൻറ അവിഭാജ്യഘടകമായ കാലി വ്യാപാരം കേന്ദ്രീകരിച്ചാണ് ഹലാൽ ഖത്തർമേള സംഘടിപ്പിക്കുന്നത്. ഖത്തറിെൻറ പൂർവകാല ചരിത്രവും പൈതൃകവും വരും തലമുറക്ക് പകർന്നുകൊടുക്കുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്.
ഒമ്പതുദിവസം നീണ്ടുനിൽക്കുന്ന മേളയിൽ അൽ മസാദ് (ലേലം), അൽ ഇസാബ് (വിവിധ ഇനം ഹലാൽ ഉൽപന്നങ്ങൾ), ചെമ്മരിയാടുകളുടെയും പ്രാദേശിക ആടുകളുടെയും സൗന്ദര്യ മത്സരമായ അൽ മസാഇൻ എന്നിവയാണ് ഹലാൽ ഖത്തറിലെ പ്രധാന പരിപാടികൾ.കൂടാതെ, വ്യത്യസ്ത തരം ഹലാൽ ഉൽപന്നങ്ങളുടെ പ്രദർശനം, പരമ്പരാഗത സൂഖ്, കുതിര-ഒട്ടക സവാരി, പ്രാദേശിക കരകൗശല-കൈത്തറി ഉൽപന്നങ്ങളുടെ പ്രദർശനം, ഭക്ഷ്യമേള എന്നിവയെല്ലാം മേളയുടെ ഭാഗമായി നടക്കുന്നുണ്ട്. രാവിലെ എട്ടുമുതൽ ഉച്ചക്ക് 12 വരെയും വൈകീട്ട് മൂന്നുമുതൽ രാത്രി 10 വരെയുമാണ് മേളയുടെ സമയം. ഫെബ്രുവരി 10ന് അവസാനിക്കും.
മേള സന്ദർശിക്കുന്ന കുട്ടികൾക്കായും കുടുംബങ്ങൾക്കായും വൈവിധ്യമാർന്ന മത്സരങ്ങളാണ് ഹലാൽ ഖത്തറിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ, ഖത്തറിെൻറ തനത് ഭക്ഷ്യവിഭവങ്ങളുമായി നിരവധി ഭക്ഷ്യ ഔട്ട്ലറ്റുകളും പ്രവർത്തിക്കുന്നുണ്ട്. കാലികൾക്കുള്ള സേവനങ്ങളും തീറ്റ ഉൽപന്നങ്ങളും നിർദേശവും നൽകുന്ന സ്റ്റാളുകളും ഇവിടെ സജ്ജമാക്കിയിരിക്കുന്നു.മേഖലയിലെ പ്രധാന മേളയായി ഹലാൽ ഖത്തർ മാറിയിരിക്കുന്നുവെന്നും ഖത്തറിൽനിന്നും അയൽരാജ്യത്തുനിന്നുമുള്ളവർ മേള സന്ദർശിക്കാനെത്തുന്നുവെന്നും കതാറ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈതി ഉദ്ഘാടനത്തോടനുബന്ധിച്ച് വ്യക്തമാക്കി. ഫ്രഷ് പച്ചക്കറികൾ വിൽക്കുന്ന മഹാസീൽ സൂഖിന് സമീപത്തായാണ് ഹലാൽ ഖത്തർ പവിലിയനും ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
