Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2019 4:19 AM GMT Updated On
date_range 8 Dec 2019 4:19 AM GMTഗൾഫ് കപ്പ് ഫൈനൽ പോരാട്ടം ഇന്ന്
text_fieldsbookmark_border
ദോഹ: 24ാം ഗൾഫ് കപ്പിെൻറ ഫൈനൽ പോരാട്ടം ഞായറാഴ്ച വൈകീട്ട് ഏഴിന് ദുഹൈലിലെ അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടക്കും.
സൗദിയും ബഹ്റൈനുമാണ് ഏറ്റുമുട്ടുക. സെമിയിൽ ഖത്തറിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സൗദി ഫൈനലിൽ എത്തിയത്.
ഇറാഖിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി ബഹ്ൈറനും ഫൈനലിൽ എത്തുകയായിരുന്നു. നേരത്തേ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുകയെന്നാണ് അറിയിച്ചിരുന്നത്. ഇന്നലെയാണ് വേദി മാറ്റിയത്.
1970ലാണ് ഗൾഫ്കപ്പ് ആരംഭിച്ചത്.
ആദ്യ ചാമ്പ്യൻഷിപ്പിൽ ബഹ്റൈനായിരുന്നു ജേതാക്കൾ. 1992, 2004, 2014 എന്നീ വർഷങ്ങളിലായി ഖത്തർ മൂന്നു തവണ കിരീടത്തിൽ മുത്തമിട്ടിരുന്നു. രണ്ടു വർഷം കൂടുമ്പോഴാണ് ചാമ്പ്യൻഷിപ് നടക്കുന്നത്. കഴിഞ്ഞ തവണ കുവൈത്തിൽ നടന്ന ടൂർണമെൻറിൽ യു.എ.ഇയെ തോൽപിച്ച ഒമാൻ ജേതാക്കളായിരുന്നു.
ഖത്തറിനെതിരായ ഉപരോധം തുടരുന്ന സൗദി, ബഹ്റൈൻ, യു.എ.ഇ രാജ്യങ്ങൾകൂടി ഗൾഫ് കപ്പിൽ പങ്കെടുത്തതോടെ ഗൾഫ് കപ്പിന് രാഷ്ട്രീയപ്രാധാന്യംകൂടി കൈവന്നിരുന്നു.
ഉപരോധശേഷം ആദ്യമായാണ് ഖത്തറിൽ നടക്കുന്ന ഒരു മേഖല ടൂർണമെൻറിൽ ഈ രാജ്യങ്ങൾ പങ്കെടുക്കുന്നത്.
ഖത്തറിലെ രാജ്യാന്തര ചാമ്പ്യൻഷിപ്പുകളിലും യോഗ്യതാമത്സരങ്ങളിലും അയൽരാജ്യങ്ങൾ നിലവിൽതന്നെ പങ്കെടുത്തുവരുന്നുണ്ട്. അന്താരാഷ്ട്ര നയതന്ത്ര നിയമങ്ങളുടെയും കായികനയങ്ങളുടെയും ഭാഗമായാണിത്.
എന്നാൽ, ഗൾഫ്കപ്പ് പോലുള്ള ഖത്തറിൽ നടക്കുന്ന മേഖലതല ടൂർണമെൻറിൽ യു.എ.ഇ, ബഹ്ൈറൻ, സൗദി രാജ്യങ്ങൾ പങ്കെടുക്കുന്നത് ഉപരോധവുമായി ബന്ധപ്പെട്ട മഞ്ഞുരുക്കമാണെന്ന് വിലയിരുത്തലുണ്ട്.
സൗദിയും ബഹ്റൈനുമാണ് ഏറ്റുമുട്ടുക. സെമിയിൽ ഖത്തറിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സൗദി ഫൈനലിൽ എത്തിയത്.
ഇറാഖിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി ബഹ്ൈറനും ഫൈനലിൽ എത്തുകയായിരുന്നു. നേരത്തേ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുകയെന്നാണ് അറിയിച്ചിരുന്നത്. ഇന്നലെയാണ് വേദി മാറ്റിയത്.
1970ലാണ് ഗൾഫ്കപ്പ് ആരംഭിച്ചത്.
ആദ്യ ചാമ്പ്യൻഷിപ്പിൽ ബഹ്റൈനായിരുന്നു ജേതാക്കൾ. 1992, 2004, 2014 എന്നീ വർഷങ്ങളിലായി ഖത്തർ മൂന്നു തവണ കിരീടത്തിൽ മുത്തമിട്ടിരുന്നു. രണ്ടു വർഷം കൂടുമ്പോഴാണ് ചാമ്പ്യൻഷിപ് നടക്കുന്നത്. കഴിഞ്ഞ തവണ കുവൈത്തിൽ നടന്ന ടൂർണമെൻറിൽ യു.എ.ഇയെ തോൽപിച്ച ഒമാൻ ജേതാക്കളായിരുന്നു.
ഖത്തറിനെതിരായ ഉപരോധം തുടരുന്ന സൗദി, ബഹ്റൈൻ, യു.എ.ഇ രാജ്യങ്ങൾകൂടി ഗൾഫ് കപ്പിൽ പങ്കെടുത്തതോടെ ഗൾഫ് കപ്പിന് രാഷ്ട്രീയപ്രാധാന്യംകൂടി കൈവന്നിരുന്നു.
ഉപരോധശേഷം ആദ്യമായാണ് ഖത്തറിൽ നടക്കുന്ന ഒരു മേഖല ടൂർണമെൻറിൽ ഈ രാജ്യങ്ങൾ പങ്കെടുക്കുന്നത്.
ഖത്തറിലെ രാജ്യാന്തര ചാമ്പ്യൻഷിപ്പുകളിലും യോഗ്യതാമത്സരങ്ങളിലും അയൽരാജ്യങ്ങൾ നിലവിൽതന്നെ പങ്കെടുത്തുവരുന്നുണ്ട്. അന്താരാഷ്ട്ര നയതന്ത്ര നിയമങ്ങളുടെയും കായികനയങ്ങളുടെയും ഭാഗമായാണിത്.
എന്നാൽ, ഗൾഫ്കപ്പ് പോലുള്ള ഖത്തറിൽ നടക്കുന്ന മേഖലതല ടൂർണമെൻറിൽ യു.എ.ഇ, ബഹ്ൈറൻ, സൗദി രാജ്യങ്ങൾ പങ്കെടുക്കുന്നത് ഉപരോധവുമായി ബന്ധപ്പെട്ട മഞ്ഞുരുക്കമാണെന്ന് വിലയിരുത്തലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story