Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്വർണ പന്തും...

സ്വർണ പന്തും ബൂട്ടും ഗ്ലൗസുമായി ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്‍റെ ലോകകപ്പ് ആഘോഷം

text_fields
bookmark_border
സ്വർണ പന്തും ബൂട്ടും ഗ്ലൗസുമായി ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്‍റെ ലോകകപ്പ് ആഘോഷം
cancel
camera_alt

ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്‍റെ ‘ലെറ്റ്സ് ഫുട്ബാൾ’ കാമ്പയിനിന്‍റെ ഭാഗമായി സ്വർണ പന്തും ബൂട്ടും ഗ്ലൗസും റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അനാച്ഛാദനം ചെയ്തപ്പോൾ

Listen to this Article

ദോഹ: ലോകകപ്പിന്‍റെ ആവേശങ്ങളിലേക്ക് ഗോളടിച്ചുകൊണ്ട് ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്‍റെ ഫുട്ബാൾ ആരവങ്ങൾക്ക് കിക്കോഫ്. ആരാധകര്‍ക്കായി നിരവധി ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.

ലോകകപ്പ് മത്സരങ്ങളിലെ മികച്ച കളിക്കാര്‍ക്ക് നല്‍കുന്ന ഗോള്‍ഡണ്‍ ബാള്‍, ഗോള്‍ഡണ്‍ ബൂട്ട്, ഗോള്‍ഡണ്‍ ഗ്ലൗസ് എന്നിവ ആരാധകര്‍ക്കും സ്വന്തമാക്കാനുള്ള അവസരം നൽകിയാണ് ഗ്രാൻഡിന്‍റെ 'ലെറ്റ്സ് ഫുട്ബാള്‍' കാമ്പയിൻ ആരംഭിച്ചത്.

മെഗാ വിജയിക്ക് ഒരു കിലോഗ്രാം സ്വര്‍ണത്തില്‍ തീര്‍ത്ത പന്ത്, രണ്ടുപേര്‍ക്ക് 250 ഗ്രാം സ്വര്‍ണത്തില്‍ തീര്‍ത്ത ബൂട്ടുകള്‍, ഒരാള്‍ക്ക് 250 ഗ്രാം സ്വര്‍ണത്തില്‍ പണിത ഗ്ലൗസ് എന്നിവയാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്. ''സ്വര്‍ണംകൊണ്ട് പന്തും ബൂട്ടും ഗ്ലൗസും നിർമിക്കുക എന്നത് വെല്ലുവിളിയായിരുന്നു.

എന്നാൽ, മനോഹരമായ പന്തും ബൂട്ടുമൊക്കെ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കല്യാണ്‍ ജ്വല്ലേഴ്സാണ് ഞങ്ങളെ സഹായിച്ചത്. ലോകകപ്പ് സമയത്തെ ആവേശം ഷോപ്പിങ്ങിലും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് 'ലെറ്റ്സ് ഫുട്ബാള്‍' കാമ്പയിന്‍ ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നത്. പ്രൈസ് മണിയും മറ്റനേകം സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കുന്നത്'' -ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു. സ്വർണ സമ്മാനങ്ങൾ ഗ്രാൻഡ് മാൾ ഏഷ്യൻ ടൗണിൽ നടന്ന ചടങ്ങിൽ അദ്ദേഹം അനാച്ഛാദനം ചെയ്തു. സ്വർണ പന്തും ബൂട്ടും ഗ്ലൗസുമെല്ലാം വരും ദിനങ്ങളിൽ എല്ലാ ഔട്ട്ലെറ്റുകളിലുമായി പ്രദർശനത്തിനു വെക്കും. വിജയികൾക്ക് സമ്മാനങ്ങൾ വൈകാതെ നൽകുമെന്ന് അഷ്റഫ് ചിറക്കൽ അറിയിച്ചു. ചടങ്ങിൽ ജനറൽ മാനേജർ അജിത് കുമാർ, ഫിനാൻസ് മാനേജർ ശരീഫ് എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Grand HypermarketGold ballboot and glove
News Summary - Grand Hypermarket World Cup Festival
Next Story