റമദാനിലെ അവസാന വെള്ളിയുടെ സുകൃതം
text_fieldsറമദാനിലെ അവസാന വെള്ളിയുടെ സുകൃതത്തിലായിരുന്നു ഇന്നലെ ഖത്തറിലെ വിശ്വാസികളെല്ലാം. കഴിഞ്ഞ റമദാനിൽ എല്ലാ പള്ളികളും അടഞ്ഞുകിടക്കുകയായിരുന്നു. എന്നാൽ ഇത്തവണ നിയന്ത്രണങ്ങൾക്ക് വിധേയമായി പള്ളികൾ ജുമുഅ നമസ്കാരത്തിനടക്കം തുറക്കുന്നുണ്ട്. രാജ്യത്ത് വാക്സിനേഷൻ നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. രോഗികളുടെ എണ്ണവും കുറഞ്ഞുവരുകയാണ്.
ഇതോടെ ആശ്വാസത്തിൻെറ നെടുവീർപ്പിലാണ് എല്ലാവരും. രണ്ടാംബാങ്കിന് 20 മിനിറ്റു മുമ്പുതന്നെ ജുമുഅ നമസ്കാരത്തിനായി പള്ളികൾ തുറന്നിരുന്നു. വിശ്വാസികൾ നേരത്തേതന്നെ എത്തിയിരുന്നു. നമസ്കാരപ്പടവുമായി നീങ്ങുന്നവരുടെ കാഴ്ചയായിരുന്നു രാവിെല 11 ഓടെ എങ്ങും. റമദാനിൽ നേടിയെടുത്ത ക്ഷമയും സഹനവും വിശ്വാസശക്തിയും ജീവിതത്തിൽ ഉടനീളം നിലനിർത്തണമെന്ന് ഇമാമുമാർ ആഹ്വാനം ചെയ്തു. എല്ലാ പള്ളികളിലെയും സ്ത്രീകളുടെ സൗകര്യങ്ങൾ അടഞ്ഞുകിടക്കുകയാണ്. ഇതിനാൽത്തന്നെ സ്ത്രീകൾ പള്ളികളിൽ എത്തിയിരുന്നില്ല. കോവിഡ് ചട്ടങ്ങൾ പാലിച്ചായിരുന്നു എല്ലാവരും എത്തിയിരുന്നത്.
ഒന്നരമീറ്റർ അകലത്തിലാണ് നമസ്കരിക്കാൻ സൗകര്യമൊരുക്കിയിരുന്നത്. ഇതിനാൽതന്നെ നിമിഷേനരംകൊണ്ട് പള്ളികൾ നിറഞ്ഞുകവിഞ്ഞു.പിന്നീടുള്ളവരെല്ലാം പുറത്തുനിന്നാണ് നമസ്കരിച്ചിരുന്നത്. ചിലയിടങ്ങളിൽ റോഡിലേക്ക് വരെ നമസ്കാരത്തിൻെറ നിര നീണ്ടിരുന്നു. പുറെത്ത പൊരിവെയിലിൽ വിശ്വാസത്തിൻെറ കുളിരായിരുന്നു എല്ലാവരുടെയും മനംനിറയെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.