ആടുവിൽപന ചൊവ്വാഴ്ച മുതൽ
text_fieldsദോഹ: ബലിപെരുന്നാളിെൻറ ഭാഗമായി ചെമ്മരിയാടുകളുടെ വിൽപന ചൊവ്വാഴ്ച ആരംഭിക്കുമെന്ന് വാണിജ്യ മന്ത്രാലയം. പ്രാദേശിക ഫാമുകളിൽ വളർത്തിയ ആടുകളെയാണ് പെരുന്നാൾ വിപണി ലക്ഷ്യമിട്ട് സബ്സിഡി നിരക്കിൽ വിൽപനക്കായി ഒരുക്കുന്നത്.
വിൽപന ജൂൈല 23 വരെ തുടരുമെന്ന് മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു. ഖത്തർ പൗരന്മാർക്കുവേണ്ടിയാണ് ഈ വിൽപന. വിപണി വില കൂടി കണക്കാക്കിയാവും വിലനിശ്ചയം. പ്രാദേശിക ഫാമുകളിൽനിന്നുള്ള 35 കിലോയിലും അതിന് മുകളിലുമുള്ള ആടുകൾക്ക് ആയിരം റിയാലാണ് ഡിസ്കൗണ്ട് തുക.
45 കിലോക്കു മുകളിലുള്ള സിറിയൻ ആടുകൾക്ക് 950 റിയാലാണ് വില. വിദാം ഫുഡ് കമ്പനിയുടെ കേന്ദ്രങ്ങൾ വഴിയാവും വിൽപന. 12,500 അറബ് ചെമ്മിയാടുകളെയാണ് കമ്പനി വിൽപനെക്കത്തിച്ചത്.
അൽവക്റ, അൽ ഷമാൽ, അൽ കോർ, അൽ മസ്റൗവ, അൽ ഷീഹാനിയ എന്നീ കേന്ദ്രങ്ങൾ വഴിയാണ് വിൽപനയെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

