ഗസ്സ: ഇസ്രായേലിെൻറ ആക്രമണത്തിനെതിരെ ഖത്തർ
text_fieldsദോഹ: ഫലസ്തീനിനും പ്രത്യേകിച്ച് ഗസ്സ മുനമ്പിനും നേരെയുള്ള ഇസ്രായേൽ ആക്രമണങ്ങൾക്കും കയ്യേറ്റങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ ഖത്തർ രംഗത്ത്.
ഗസ്സക്കെതിരായ അന്യായമായ ഉപരോധം നീക്കം ചെയ്യണമെന്നും ഫലസ്തീനികളുടെ മൗലികാവകാശങ്ങൾ വകവെച്ച് കൊടുക്കണമെന്നും ഖത്തർ ആ വശ്യപ്പെട്ടു. അന്താരാഷ്ട്ര സമൂഹം ഇക്കാര്യത്തിൽ ക്രിയാത്മകമായ ഇടപെടൽ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അന്താരാഷ്ട്ര സമൂഹത്തിെൻറ കുറ്റകരമായ മൗനവും നിഷ്ക്രിയത്വ നിലപാടുകളും മേഖലയിലെ സ്ഥിതിഗതികൾ സങ്കീർണ്ണമാക്കുമെന്നും ദീർഘകാലമായി തുടരുന്ന മാനുഷിക ദുരന്തമാണ് ഫലസ്തീനിൽ നടക്കുന്നതെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.
ഖുദ്സിനെ തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീനെന്ന ഫലസ്തീൻ ജനതയുടെ അഭിലാഷങ്ങൾക്കൊപ്പമാണ് ഖത്തറിെൻറ സ്ഥാനം.
ഇത് അവരുടെ ചരിത്രപരമായ അവകാശങ്ങളിൽ പെട്ടതാണ്. ഇതിനെ നിഷേധിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ പ്രത്യക്ഷമായ ലംഘനമാണെന്നും മന്ത്രാലയത്തിെൻറ കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ഗസ്സ വിഷയത്തിൽ ഖത്തറിെൻറ നിലപാട് വളരെ വ്യക്തമാണെന്നും യുഎൻ അഭയാർഥി ഏജൻസിയുമായി സഹകരിച്ച് ഗസ്സ പുനർനിർമ്മാണത്തിൽ ഖത്തറിെൻറ സംഭാവനകൾ നിർണായമാണെന്നും പുനർനിർമ്മാണത്തിനായി ഫലസ്തീൻ ഭരണകൂടവുമായി സഹകരിച്ച് ഖത്തറിെൻറ സ്വന്തമായ സമിതി തന്നെ നിലവിലുണ്ടെന്നും മന്ത്രാലയം രേഖപ്പെടുത്തി.
ഫലസ്തീനികൾക്കെതിരായ അനീതി അവസാനിപ്പിച്ച് അവരുടെ അവകാശങ്ങൾ തിരികെ നൽകുകയെന്നതാണ് ഖത്തർ പരിശ്രമങ്ങളുടെ പരമമായ ലക്ഷ്യം. ഇക്കാര്യത്തിൽ ഖത്തറിന് ഒന്നും മറച്ചുവെക്കാനില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.