Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫുട്ബാളിനാൽ മായുമോ,...

ഫുട്ബാളിനാൽ മായുമോ, ഗൾഫ്പ്രതിസന്ധി?

text_fields
bookmark_border
ഫുട്ബാളിനാൽ മായുമോ, ഗൾഫ്പ്രതിസന്ധി?
cancel

ദോഹ: ഖത്തറിൽ നടക്കാനിരിക്കുന്ന അറേബ്യൻ ഗൾഫ്കപ്പിൽ സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ ദ േശീയടീമുകൾ പങ്കെടുക്കുന്നത് രണ്ടരവർഷക്കാലമായി തുടരുന്ന ഗൾഫ്പ്രതിസന്ധി അ യയുന്നതിെൻറ സൂചനയെന്ന് വിലയിരുത്തൽ. ഖത്തറിനെതിരായ ഉപരോധത്തിെൻറ ഫലമായുണ ്ടായ ജി.സി.സി രാജ്യങ്ങൾക്കിടയിലെ വിള്ളൽ ഫുട്ബാളിലൂടെ നികത്തപ്പെടുമെന്നാണ് രാഷ് ട്രീയനിരീക്ഷകർ പറയുന്നത്. ഗൾഫ്കപ്പിൽ ഈ രാജ്യങ്ങൾ പങ്കെടുക്കുന്നത് ഗൾഫ്പ ്രതിസന്ധി പരിഹാരത്തിലേക്കുള്ള കൃത്യമായ സൂചനയാണെന്ന് കുവൈത്ത് വിദേശകാര്യസഹ മന്ത്രി ഖാലിദ് അൽ ജാറല്ലാഹ് പറഞ്ഞതായി കുവൈത്ത് വാർത്താഏജൻസി (കെ.യു.എൻ.എ) റിപ്പോ ർട്ട് ചെയ്തു. ഗൾഫ്കപ്പിന് ശേഷവും പ്രതിസന്ധിപരിഹാരത്തിനുള്ള തുടർനടപടികളു ണ്ടാകും.

പ്രതിസന്ധി പെട്ടെന്നുതന്നെ തീരാനുള്ള ശുഭാപ്തിവിശ്വാസവും അദ്ദേഹം പങ്കുവെച്ചു. 2017 ജൂണിലാണ് സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങൾ ഖത്തറിനെതിരായ ഉപരോധം പ്രഖ്യാപിച്ചത്. ഗൾഫ്കപ്പ് ഫുട്ബാൾ എന്ന ആശയം രാഷ്ട്രീയതീരുമാനമാണെന്ന് അൽജസീറയും റിപ്പോർട്ട് ചെയ്തു. പ്രതിസന്ധി പരിഹരിക്കാൻ ഖത്തർ പ്രോത്സാഹജനകമായ നടപടി സ്വീകരിക്കുന്നുവെന്ന് മുതിർന്ന സൗദി ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞതായും അൽജസീറയുടെ റിപ്പോർട്ടിൽ പറയുന്നു.

പുതിയ സാഹചര്യത്തോടെ നേരത്തേ ഇരുവിഭാഗവും സമൂഹമാധ്യമങ്ങളിൽ നടത്തിയ ഏറ്റുമുട്ടൽ കാമ്പയിനിലും കുറവു വന്നിട്ടുണ്ട്. സൗദിയുടെ എണ്ണക്കപ്പലിന് നേരെ കടലിൽ ഉണ്ടായ ആക്രമണത്തിന് ശേഷം സൗദിയിലെ മക്കയിൽ നടന്ന ജി.സി.സി അടിയന്തര സമ്മേളനത്തിൽ ഖത്തർ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി പങ്കെടുത്തിരുന്നു. ഉപരോധത്തിന് ശേഷം ആദ്യമായാണ് ഉന്നത ഖത്തരി സംഘം അന്ന് സൗദിയിൽ എത്തിയത്. ഈ സന്ദർശനമാണ് പ്രതിസന്ധിയിലെ മഞ്ഞുരുക്കത്തിൻെറ തുടക്കം. സ്വാഭാവികമായി സംഭവിക്കുന്ന കാര്യങ്ങളല്ല ഇപ്പോഴത്തേതെന്നും മേഖലയിലെ നിലവിലെ സാഹചര്യങ്ങൾക്കുകൂടി അതിൽ പങ്കുണ്ടെന്നും നിരീക്ഷണമുണ്ട്.

യെമനിലെ യുദ്ധം, ഇറാനുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ, യു.എസ് സർക്കാറിെൻറ മിഡിൽഈസ്റ്റിനോടുള്ള നയങ്ങൾ എന്നിവ നിലവിലെ സാഹചര്യം ഉരുത്തിരിയാൻ കാരണമായിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ സൗദി അരാംകോയുടെ എണ്ണ കേന്ദ്രത്തിന് നേരെ ഡ്രോൺ ആക്രമണം നടന്നിരുന്നു.
ഡ്രോൺ ആക്രമണം യെമൻ, ഇറാഖ്, ഇറാൻ എന്നിവിടങ്ങളിൽ നിന്നാണോ എന്നതിനപ്പുറം മേഖലയിലെ അമേരിക്കയുടെ സൈനിക ശക്തിയുടെ വൻപരാജയമാണ് അത് തെളിയിക്കുന്നത്. യു.എസുമായുള്ള കരുത്തുറ്റ സൈനിക സഹകരണമടക്കം ഉണ്ടായിട്ടും സൗദിയുടെ സുപ്രധാനമായ എണ്ണകേന്ദ്രത്തിന് നേരെയുള്ള ഡ്രോൺ ആക്രമണം തടയാൻ യു.എസിന് കഴിഞ്ഞില്ല. സഖ്യരാജ്യങ്ങളോടുള്ള ട്രംപ് ഭരണകൂടത്തിെൻറ അവിശ്വാസമാണ് ഇതിലൂടെ തെളിഞ്ഞതെന്നും അൽജസീറ റിപ്പോർട്ടിൽ പറയുന്നു.

ഡിസംബർ മധ്യത്തിൽ യു.എ.ഇയിലാണ് അടുത്ത ജി.സി.സി സമ്മേളനം നടക്കുന്നത്. ഖത്തർ ഉപരോധത്തിന് ശേഷം നടന്ന ജി.സി.സി സമ്മേളനങ്ങളെല്ലാം പേരിന് മാത്രമായിരുന്നു. എന്നാൽ, അടുത്ത സമ്മേളനം അങ്ങെനയാവാൻ ഇടയില്ലെന്നും അൽജസീറ പറയുന്നു. നവംബർ 26 മുതൽ ഡിസംബർ എട്ടുവരെ ദോഹയിലാണ് ഗൾഫ് കപ്പ് നടക്കുന്നത്. അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ഫെഡറേഷെൻറ ക്ഷണപ്രകാരം തങ്ങളുടെ ദേശീയ ടീമുകൾ ടൂർണമെൻറിൽ പങ്കെടുക്കുമെന്ന് കഴിഞ്ഞയാഴ്ചയാണ് സൗദി, യു.എ.ഇ, ബഹ്റൈൻ ഫുട്ബാൾ ഫെഡറേഷനുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇറാഖ്, കുവൈത്ത്, ഒമാൻ, യെമൻ, ആതിഥേയരായ ഖത്തർ എന്നിവരാണ് മറ്റ് ടീമുകൾ.

ഖത്തറിൽ നടക്കുന്ന രാജ്യാന്തരചാമ്പ്യൻഷിപ്പുകളിലും യോഗ്യതാമത്സരങ്ങളിലും ഉപരോധരാജ്യങ്ങൾ നിലവിൽതന്നെ പങ്കെടുത്തുവരുന്നുണ്ട്. അന്താരാഷ്ട്രനയതന്ത്ര നിയമങ്ങളുടെയും കായിക നയങ്ങളുടെയും ഭാഗമായാണിത്. എന്നാൽ, ഗൾഫ്കപ്പ് പോലുള്ള ഖത്തറിൽ നടക്കുന്ന മേഖലാതല ടൂർണമെൻറിൽ ഇവർ പങ്കെടുക്കുന്നത് പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ്.

ഉപരോധം തുടങ്ങിയയുടൻ കുവൈത്തിെൻറ നേതൃത്വത്തിലുള്ള മധ്യസ്ഥശ്രമങ്ങൾ നടന്നുവരുകയാണ്. ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിനും ജി.സി.സിയുടെ ഐക്യം പുനഃസ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങളിൽ നിന്നും തങ്ങൾ പിറകോട്ട് പോയിട്ടില്ലെന്നും പ്രതിസന്ധി പരിഹാര ശ്രമങ്ങൾ തുടരുന്നുണ്ടെന്നും കുവൈത്ത് വിദേശകാര്യ സഹമന്ത്രി ശൈഖ് ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ് അടുത്തിടെ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballqatargulf news
News Summary - football-qatar-gulf news
Next Story