Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഓരോ മത്സരവും...

ഓരോ മത്സരവും ഏറെ പ്രധാനപ്പെട്ടത് –ഖത്തർ പരിശീലകൻ

text_fields
bookmark_border
ഓരോ മത്സരവും ഏറെ പ്രധാനപ്പെട്ടത് –ഖത്തർ പരിശീലകൻ
cancel

ദോഹ: ഏഷ്യൻ കപ്പിൽ സൗദി അറേബ്യക്കെതിരായ ഖത്തറിെൻറ ആധികാരിക വിജയ ത്തെത്തുടർന്ന് ടൂർണ മെൻറിലെ കിരീട ഫേവറിറ്റുകളെന്ന വിശേഷണത്ത െ കാര്യമാക്കുന്നില്ലെന്ന് ഖത്തർ പരിശീലകൻ ഫെലിക്സ് സാഞ്ചസ്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത് വിജ യിച്ചെങ്കിലും അതൊന്നും നോക്കൗണ്ട് റൗണ്ടിലേക്ക് വരവ് വെക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ടീമിനെ സംബന്ധിച്ച് ഏറെ പ്രധാ നപ്പെട്ട മത്സരമാണ് അടുത്ത ഘട്ടത്തിലെന്നും ഫെലിക്സ് സാഞ്ചസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സൗദി അറേബ്യക്കെതിരായ വിജയത്തിൽ ടീമംഗങ്ങളെയെല്ലാം അഭിനന്ദിക്കുകയാണ്. മികച്ച ടീം സ്പിരിറ്റാണ് ഖത്തർ ടീം പുറത്തെടുത്തത്. ടീം ഏറെ മെച്ചപ്പെട്ടിരിക്കുന്നുവെന്നും സ്പാനിഷ് പരിശീലകൻ സാഞ്ചസ് കൂട്ടിച്ചേ ർത്തു.

ഗ്രൂപ്പിൽ ഒന്നാമതെത്തുകയെന്നത് ടീമിനെ സംബന്ധിച്ച് അടുത്ത റൗണ്ടിലേക്ക് ആത്മവിശ്വാസമേകുന്ന കാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
മൂന്ന് മത്സരവിജയങ്ങളും ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും ടീമിനുണ്ട്. എന്നാൽ നോക്കൗട്ട് റൗണ്ടിൽ ഇത് വലിയ നേട്ടമാകുകയില്ല. ഒരു മത്സരം കൊണ്ട് ചിലപ്പോൾ എല്ലാം തകിടം മറിയുമെന്നും ഫെലിക്സ് സാഞ്ചസ് മുന്നറി യിപ്പ് നൽകി. ഓരോ മത്സരവും ഞങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. അടുത്ത റൗണ്ടിലെ എതിരാ ളികൾ ഏറെ ശക്തരാണെന്നിരിക്കെ ടീമിന് മേലുള്ള ഫേവറിറ്റ് വിശേഷണം കാര്യമാക്കുന്നില്ല.

2000ലും 2011നും ക്വാർട്ടർ ഫൈലനലിലെത്തിയ ഖത്തറിെൻറ അടുത്ത എതിരാളികൾ കരുത്തരായ ഇറാഖാണ്. ചൊവ്വാഴ്ച അബൂദബിയിൽ ഇറാഖിനെ നേരിടാനിറങ്ങുന്ന ഖത്തറിന് മത്സരം ഏറെ കഠിനമാകുമെന്നും പരിശീ ലൻ വ്യകത്മാക്കി. ഇറാഖുമായുള്ള മത്സരം ഏറെ പ്രയാസമേറിയതായിരിക്കും. ടൂർണമെൻറിലെ മികച്ച ടീമുക ളിലൊന്നാണ് അവരെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballqatargulf newsmalayalam news
News Summary - football-qatar-gulf news
Next Story