Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2017 8:57 AM GMT Updated On
date_range 28 May 2017 8:57 AM GMTഭക്ഷ്യപരിശോധന കുറ്റമറ്റതാക്കാൻ മിന്നൽപ്പരിശോധനകൾ വരുന്നു
text_fieldsbookmark_border
ദോഹ: ഭക്ഷ്യസുരക്ഷാ പരിശോധന കുറ്റമറ്റതാക്കുന്നതിെൻറയും കർശനമാക്കുന്നതിെൻറയും ഭാഗമായി ഫുഡ് ഇൻസ്പെക്ടർമാർക്ക് റമദാനിൽ ലീവനുവദിക്കില്ലെന്ന് രാജ്യത്തെ രണ്ട് മുനിസിപ്പാലിറ്റികൾ വ്യക്തമാക്കി. ദോഹ, അൽ റയ്യാൻ മുനിസിപ്പാലിറ്റികളിലെ ഭക്ഷ്യ പരിശോധകർക്കാണ് റമദാനിൽ ലീവനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
ഭക്ഷ്യ സുരക്ഷ പരിശോധന കർശനമാക്കുന്നതിനായി അടിയന്തിര സാഹചര്യങ്ങളിലൊഴികെ ഭക്ഷ്യ പരിശോധകർക്ക് ലീവനുവദിക്കുന്നില്ലെന്ന് ദോഹ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. റയ്യാൻ, ദോഹ മുനിസിപ്പാലിറ്റികൾ ഇക്കാര്യം ദി പെനിൻസുല പത്രത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്.
രാവിലെ സമയങ്ങളിൽ ഹൈപ്പർമാർക്കറ്റുകളിലും ഇഫ്താറിന് മുമ്പും ശേഷവും റെസ്റ്റോറൻറുകളിൽ മിന്നൽ പരിശോധനകളുമാണ് ഉദ്യോഗസ്ഥർ സംഘടിപ്പിക്കുന്നത്. പ്രത്യേകിച്ചും ൈഫ്ര ചെയ്ത ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഔദ്യോഗിക വക്താവ് സൂചിപ്പിച്ചു.
വിവിധ ചാരിറ്റി സംഘടനകളുമായി സഹകരിച്ചും മുനിസിപ്പാലിറ്റി പ്രവർത്തിക്കുന്നുണ്ട്. റെസ്റ്റോറൻറുകളിൽ നിന്നും കാറ്ററിംഗ് കേന്ദ്രങ്ങളിൽ നിന്നും ഭക്ഷ്യ പദാർഥങ്ങൾ പുറത്തേക്ക് പോകുന്നതിനു മുമ്പായും ഇഫ്താർ ടെൻറിലേക്കുള്ള യാത്രാ മധ്യേയും ടെൻറിലെത്തിയതിനു ശേഷവും മുനിസിപ്പാലിറ്റി അധികൃതരുടെ നിരീക്ഷണം സാധ്യമാക്കുന്നതിനാണിത്. ടെൻറുകളിൽ ഭക്ഷ്യവിതരണത്തിനാവശ്യമായ പ്രത്യേക നിർദ്ദേശങ്ങളും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ നൽകുന്നുണ്ട്. അതേസമയം, 2017 ആരംഭിച്ചത് മുതൽ വിവിധ ഭക്ഷ്യ ഔട്ട്ലേറ്റുകൾക്കെതിരായി ഇതുവരെ 315 പരാതികൾ ലഭിച്ചതായി മുനിപ്പാലിറ്റി വ്യക്തമാക്കുന്നു.
ദോഹ മുനിസിപ്പാലിറ്റിയിൽ മാത്രമാണിതെന്നും വിവിധ തരം നിയമലംഘങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്നും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ പത്രത്തോട് പറഞ്ഞു. പരാതിയിൽ പെടാത്ത കാര്യങ്ങളും നിയമലംഘനങ്ങളും റെയ്ഡിനിടയിൽ കണ്ടെത്തുന്നതായും എന്നാൽ ചില പരാതികൾ ആവശ്യമില്ലാതെ ഉപഭോക്താക്കൾ നൽകുന്നതാണെന്നും എന്നാലും ഇത്തരം ഭക്ഷ്യ ഒൗട്ട്ലെറ്റുകൾക്കെതിരെയുള്ള ചെറിയ കാര്യങ്ങളിലുള്ള പരാതികൾ വരെ സ്വാഗതം ചെയ്യുന്നുവെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കുന്നു.
24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സംവിധാനം പരാതികൾ സ്വീകരിക്കുന്നതായി എല്ലാ മുനിസിപ്പാലിറ്റികളും സജ്ജീകരിച്ചിരിക്കുന്നുവെന്നും കഴിഞ്ഞ ഫെബ്രുവരിയിൽ മൂന്ന് ഒൗട്ട്ലെറ്റുകൾ മാത്രമാണ് അടച്ചു പൂട്ടിയതെന്നും ഏത് തരത്തിലുള്ള ഭക്ഷ്യ നിയമലംഘനത്തെ സംബന്ധിച്ചും ഉപഭോക്താക്കൾക്ക് പരാതികൾ ബോധിപ്പിക്കാവുന്നതാണെന്നും ഇതിനായി നേരിട്ടോ, ഫോൺ വഴിയോ, ബലദിയ ആപ് വഴിയോ ബന്ധപ്പെടാൻ സാധിക്കുമെന്നും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞു.
ഭക്ഷ്യ സുരക്ഷ പരിശോധന കർശനമാക്കുന്നതിനായി അടിയന്തിര സാഹചര്യങ്ങളിലൊഴികെ ഭക്ഷ്യ പരിശോധകർക്ക് ലീവനുവദിക്കുന്നില്ലെന്ന് ദോഹ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. റയ്യാൻ, ദോഹ മുനിസിപ്പാലിറ്റികൾ ഇക്കാര്യം ദി പെനിൻസുല പത്രത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്.
രാവിലെ സമയങ്ങളിൽ ഹൈപ്പർമാർക്കറ്റുകളിലും ഇഫ്താറിന് മുമ്പും ശേഷവും റെസ്റ്റോറൻറുകളിൽ മിന്നൽ പരിശോധനകളുമാണ് ഉദ്യോഗസ്ഥർ സംഘടിപ്പിക്കുന്നത്. പ്രത്യേകിച്ചും ൈഫ്ര ചെയ്ത ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഔദ്യോഗിക വക്താവ് സൂചിപ്പിച്ചു.
വിവിധ ചാരിറ്റി സംഘടനകളുമായി സഹകരിച്ചും മുനിസിപ്പാലിറ്റി പ്രവർത്തിക്കുന്നുണ്ട്. റെസ്റ്റോറൻറുകളിൽ നിന്നും കാറ്ററിംഗ് കേന്ദ്രങ്ങളിൽ നിന്നും ഭക്ഷ്യ പദാർഥങ്ങൾ പുറത്തേക്ക് പോകുന്നതിനു മുമ്പായും ഇഫ്താർ ടെൻറിലേക്കുള്ള യാത്രാ മധ്യേയും ടെൻറിലെത്തിയതിനു ശേഷവും മുനിസിപ്പാലിറ്റി അധികൃതരുടെ നിരീക്ഷണം സാധ്യമാക്കുന്നതിനാണിത്. ടെൻറുകളിൽ ഭക്ഷ്യവിതരണത്തിനാവശ്യമായ പ്രത്യേക നിർദ്ദേശങ്ങളും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ നൽകുന്നുണ്ട്. അതേസമയം, 2017 ആരംഭിച്ചത് മുതൽ വിവിധ ഭക്ഷ്യ ഔട്ട്ലേറ്റുകൾക്കെതിരായി ഇതുവരെ 315 പരാതികൾ ലഭിച്ചതായി മുനിപ്പാലിറ്റി വ്യക്തമാക്കുന്നു.
ദോഹ മുനിസിപ്പാലിറ്റിയിൽ മാത്രമാണിതെന്നും വിവിധ തരം നിയമലംഘങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്നും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ പത്രത്തോട് പറഞ്ഞു. പരാതിയിൽ പെടാത്ത കാര്യങ്ങളും നിയമലംഘനങ്ങളും റെയ്ഡിനിടയിൽ കണ്ടെത്തുന്നതായും എന്നാൽ ചില പരാതികൾ ആവശ്യമില്ലാതെ ഉപഭോക്താക്കൾ നൽകുന്നതാണെന്നും എന്നാലും ഇത്തരം ഭക്ഷ്യ ഒൗട്ട്ലെറ്റുകൾക്കെതിരെയുള്ള ചെറിയ കാര്യങ്ങളിലുള്ള പരാതികൾ വരെ സ്വാഗതം ചെയ്യുന്നുവെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കുന്നു.
24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സംവിധാനം പരാതികൾ സ്വീകരിക്കുന്നതായി എല്ലാ മുനിസിപ്പാലിറ്റികളും സജ്ജീകരിച്ചിരിക്കുന്നുവെന്നും കഴിഞ്ഞ ഫെബ്രുവരിയിൽ മൂന്ന് ഒൗട്ട്ലെറ്റുകൾ മാത്രമാണ് അടച്ചു പൂട്ടിയതെന്നും ഏത് തരത്തിലുള്ള ഭക്ഷ്യ നിയമലംഘനത്തെ സംബന്ധിച്ചും ഉപഭോക്താക്കൾക്ക് പരാതികൾ ബോധിപ്പിക്കാവുന്നതാണെന്നും ഇതിനായി നേരിട്ടോ, ഫോൺ വഴിയോ, ബലദിയ ആപ് വഴിയോ ബന്ധപ്പെടാൻ സാധിക്കുമെന്നും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story