ഒാളങ്ങളിൽ ഉലയാതെ ‘ഫത്ഹുല്‍ഖൈര്‍’; ഗ്രീസിലെ പര്യടനം പൂര്‍ത്തിയായി
text_fieldsദോഹ: കോര്‍ഫു തുറമുഖത്തിലെ പര്യടനത്തോടെ കതാറ കള്‍ച്ചറല്‍ വില്ലേജിെൻറ നാലാമത് ‘ഫത്ഹുല്‍ഖൈര്‍’ പരമ്പരാഗത പായ്കപ്പ ൽ യാത്രയുടെ ഗ്രീസിലെ പര്യടനം പൂര്‍ത്തിയായി. ഖത്തറിെൻറ ചരിത്രവും സംസ്കാരവും പ്രതിഫലിപ്പിച്ചുകൊണ്ടുള്ള ചരിത്രയാത്രയാണ് ഫത്ഹുല്‍ ഖൈര്‍. സമുദ്രായനമേഖലയില്‍ ഖത്തറിെൻറ തനിമയും പാരമ്പര്യവും നിലനിര്‍ത്തുന്നതിനോടൊപ്പം ഗതാഗത, കപ്പലോട്ട രംഗത്തെ പൈതൃകം സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായാണ് ഫത്ഹുല്‍ ഖൈര്‍ യാത്ര നടത്തുന്നത്. ഖത്തര്‍ ആതിഥ്യം വഹിക്കുന്ന 2022 ഫിഫ ലോകകപ്പിനെ പ്രോത്സാഹിപ്പിക്കുകയെന്നതും കൂടുതല്‍ പേരിലേക്ക് പ്രചാരണപരിപാടികള്‍ എത്തിക്കുകയെന്നതും യാത്രയിലൂടെ ലക്ഷ്യമിടുന്നു. മൈക്കനോസ് തുറമുഖത്തിലും പിന്നീട് ഗ്രീക്ക് തലസ്ഥാനമായ ഏതന്‍സിലും യാത്രക്ക് ആവേശകരമായ വരവേല്പ് നല്‍കിയിരുന്നു. ഇതില്‍തന്നെ ഏതന്‍സില്‍ ഔദ്യോഗിക സ്വീകരണമാണ് നല്‍കിയത്. തുര്‍ക്കിയിലെ ഇസ്തംബൂളില്‍ ബാബിക് ഹാര്‍ബര്‍ തുറമുഖത്തുനിന്നായിരുന്നു യാത്ര തുടങ്ങിയത്. 16 ഖത്തരി നാവികരാണ് പരമ്പരാഗത ഖത്തരി പായ്ക്കപ്പല്‍ യാത്രയിലുള്ളത്. യൂറോപ്പിലെയും വടക്കന്‍ ആഫ്രിക്കയിലെയും 11 തുറമുഖങ്ങളിലൂടെയാണ് യാത്ര വിഭാവനം ചെയ്തിരുന്നത്.
ഖത്തരി പായ്ക്കപ്പലിെൻറ ക്യാപ്റ്റന്‍ യൂസുഫ് മുഹമ്മദ് അല്സദക്കും 15 നാവികര്‍ക്കും കോര്ഫുവിലും വരവേല്പ് നല്കി. കോര്‍ഫു തുറമുഖത്ത് പായ്ക്കപ്പല്‍ കാണാന്‍ സന്ദര്‍ശകര്‍ക്ക് സൗകര്യമൊരുക്കിയിരുന്നു. ഗ്രീസില്‍ പായ്ക്കപ്പലിെൻറ അവസാന സ്വീകരണകേന്ദ്രമായിരുന്നു കോര്‍ഫു. കോര്ഫുവില്നിന്നും അല്‍ബേനിയയിലേക്കുള്ള പര്യടനം തുടങ്ങി. ദക്ഷിണമേഖലയായ സരന്ദ നഗരത്തിലേക്കാണ് ഇനി യാത്ര. കോർഫു സ്വീകരണത്തില്‍ ഗ്രീസിലെ ഖത്തര്‍ അംബാസഡര്‍ അബ്ദുല്‍അസീസ് അലിഅല്നാമ, കോര്‍ഫു മേയര്‍ കൊസ്താസ് നിക്കോളുസോസ് തുടങ്ങിയവര്‍ പങ്കെടുത്തു. പായ്ക്കപ്പലിനെ സ്വീകരിക്കാനാകുന്നതില് സന്തോഷമുണ്ടെന്ന് കോര്‍ഫു മേയര്‍ പറഞ്ഞു. കോര്ഫുവില്നിന്നും അല്‍ബേനിയയിലെ ദക്ഷിണമേഖലയായ സരന്ദ നഗരത്തിലേക്കാണ് പായ്ക്കപ്പൽ നീങ്ങുക. അല്‍ബേനിയന്‍ തലസ്ഥാനമായ തിരാനയിലും സന്ദര്‍ശനം നടത്തും.
അവിടെനിന്ന് ക്രൊയേഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സ്പ്ലിറ്റിലേക്ക് പോകും. തുടര്‍ന്ന് ഇറ്റലിയിലെ പഗ്ലിയയിലേക്കാണ് യാത്ര. ആദ്യഘട്ട യാത്ര ഇറ്റലിയില്‍ അവസാനിക്കും. ഇസ്തംബൂളില്‍നിന്ന് ജിയോണ, മോണ്ടികാര്‍ലോ, നൈസ്, കാന്‍സ്, മാര്സെയ്ലിയസ്്, സ്പെയിനിലെ ബാര്‍സലോണ, മൊറോക്കോയിലെ ടാങ്ഗിയര്, അള്‍ജീരിയ, തുനീഷ്യ എന്നിവയിലൂടെ യാത്ര തുടരും. കപ്പൽ നങ്കൂരമിടുന്ന കേന്ദ്രങ്ങളിൽ നാവികർ ഖത്തറിെൻറ നന്മ വിളിച്ചോതുന്ന േബ്രാഷറുകൾ വിതരണം ചെയ്യുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. ജി.സി.സി തീരങ്ങളിലൂടെയുള്ള ഫത്ഹുൽ ഖൈർ ഒന്നാം യാത്ര നേരത്തെ ലോക ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലൂടെ രണ്ടും മൂന്നും യാത്രകളും ഫത്ഹുൽ ഖൈർ വിജയ കരമായി സംഘടിപ്പിക്കുകയും വാർത്തകളിലിടം നേടുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.