Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫാൽക്കണുകളുടെ...

ഫാൽക്കണുകളുടെ വീരകഥകളുമായി ‘സ്ഹൈൽ’ തുടങ്ങി

text_fields
bookmark_border
ഫാൽക്കണുകളുടെ വീരകഥകളുമായി ‘സ്ഹൈൽ’ തുടങ്ങി
cancel

ദോഹ: ഫാൽക്കണുകളുടെ വീരകഥകൾ പറയുന്ന ‘സ്ഹൈൽ’ പ്രദർശനം കതാറയിൽ തുടങ്ങി. ക താറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന രണ്ടാമത് രാജ്യാന്തര വേട്ട–ഫാൽക്കൺ പ്രദർശനം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി ഉദ്ഘാടനം ചെയ്തു. കതാറ വിസ്ഡം സ്ക്വയറിൽ നടന്ന പ്രൗഢമായ ചടങ്ങിൽ കതാറ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈതി, കതാറയിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. ഉദ്ഘാടനം നിർവഹിച്ചതിന് ശേഷം പ്രദർശനത്തിെൻറ ഭാഗമായുള്ള പവലിയനുകൾ പ്രധാനമന്ത്രിയും സംഘവും സന്ദർശിക്കുകയും വേട്ട ഉപകരണങ്ങളും ആയുധങ്ങളും ഫാൽക്കൺ പക്ഷികളെയും വീക്ഷിക്കുകയും ചെയ്തു.

സഹമന്ത്രി ശൈഖ് ഹമദ് ബിൻ നാസർ ആൽഥാനി, അമീറിെൻറ പ്രതിരോധ ഉപദേഷ്ടാവ് ലെഫ്. ജനറൽ ഹമദ് ബിൻ അലി അൽ അത്വിയ്യ, മുൻ നീതിന്യായ വകുപ്പ് മന്ത്രി ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, ഉരീദു സി ഇ ഒ സഈദ് ബിൻ നാസർ ആൽഥാനി തുടങ്ങിയ ഉന്നത വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിച്ചിരുന്നു. ഫാൽക്കണുകളും വേട്ടയുമായി ബന്ധപ്പെട്ടും മേഖലയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പ്രദർശനവും പരിപാടിയുമായി സ്ഹൈൽ മാറിയിരിക്കുന്നുവെന്നതിെൻറ തെളിവാണ് പ്രൗഢമായ ഉദ്ഘാടന ചടങ്ങെന്ന് സംഘാടക സമിതി ചെയർമാൻ കൂടിയായ ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈതി പറഞ്ഞു. സ്റ്റാളുകളുടെയും പവലിയനുകളുടെയും വൈവിധ്യവും പ്രദർശന വസ്തുക്കളുടെയും ഫാൽക്കണുകളുടെയും ആധിക്യവും മേളയെ വ്യത്യസ്തമാക്കുന്നുവെന്നും ഡോ. അൽ സുലൈതി വ്യക്തമാക്കി.


ഖത്തറിലെ തുർക്കിഷ് സ്ഥാനപതി ഫിക്റത് ഓസിർ, കിർഗിസ്ഥാൻ അംബാസഡർ നുറാൻ എസ് നിയാസലിയേവ്, ലബനീസ് അംബാസഡർ ഹസൻ നജീം തുടങ്ങി പ്രദർശനത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ മുതിർന്ന നയതന്ത്ര പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചിരുന്നു. ഉദ്ഘാടന ദിവസം തന്നെ ആയിരക്കണക്കിനാളുകളാണ് പ്രദർശനം കാണാനെത്തിയത്. 20 രാജ്യങ്ങളിൽ നിന്നായി 150ഓളം പവലിയനുകളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. മൊറോക്കോ, സ്പെയിൻ, ഖത്തർ, ജർമനി, കുവൈത്ത്, ചൈന, ഒമാൻ, ഇറ്റലി, അമേരിക്ക, ബ്രിട്ടൻ, പോർച്ചുഗൽ, അസർബൈജാൻ, കിർഗിസ്ഥാൻ, തുർക്കി, കസാക്കിസ്ഥാൻ, സ്വീഡൻ, ഇറാൻ, നെതർലാൻഡ്സ്, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് പ്രദർശകരെത്തിയിട്ടുള്ളത്.


ഖത്തറിൽ നിന്നു തന്നെയുള്ള അൽ ഗന്നാസ് സൊസൈറ്റിയാണ് ഏറ്റവും വലിയ പവലിയനുകളിലൊന്ന് ഒരുക്കിയിട്ടുള്ളത്. മേളയോടനുബന്ധിച്ച് ഒരുക്കുന്ന മികച്ച പവലിയന് 30000 റിയാൽ സമ്മാനത്തുക ലഭിക്കും. 1000 മുതൽ 3000 ഡോളർ വരെ സമ്മാനത്തുകയുള്ള മറ്റു നിരവധി മത്സരങ്ങളും ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. സാംസ്കാരിക, ബോധവത്കരണ പരിപാടികളും മേളയോടനുബന്ധിച്ച് നടത്തും. ലോകത്തിലെ ഏറ്റവും മികച്ച ഫാൽക്കണുകളായിരിക്കും ഇത്തവണ ലേലത്തിൽ പങ്കെടുക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsfalkanukalude veera khada
News Summary - falkanukalude veera khada-qatar-qatar news
Next Story