Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രവാസി വോട്ട്;...

പ്രവാസി വോട്ട്; രേഖകൾ സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

text_fields
bookmark_border
പ്രവാസി വോട്ട്; രേഖകൾ സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും
cancel

ദോഹ: പ്രവാസികൾക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് രേഖകൾ തപാൽ വഴിയോ നേരിട്ടോ എത്തിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കുന്നതിന് 4എ ഫോറത്തില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച് അതിന്‍റെ പ്രിന്‍റ് എടുത്ത് ഒപ്പു വെച്ച് അനുബന്ധ രേഖകൾ സഹിതം നേരിട്ടോ തപാലിലോ തെരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ഓഫിസര്‍ക്ക് എത്തിക്കണമെന്നാണ് വിജ്ഞാപനത്തിലുള്ളത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ വിജ്ഞാപനത്തിലെ നിബന്ധനകൾ പലതും പ്രായോഗികമല്ലെന്ന് നേരത്തേ വിമർശനമുയർന്നിരുന്നു.

ഈ നിർദേശത്തിൽ ഇളവു വേണമെന്ന ആവശ്യം നേരത്തേതന്നെ പ്രവാസി സംഘടനകൾ ഉന്നയിച്ചിരുന്നു. ജൂലൈ 28നാണ് കരട് വോട്ടർ ലിസ്റ്റ് പ്രഖ്യാപിച്ചത്. നിലവിലെ വിജ്ഞാപനമനുസരിച്ച് വോട്ടു ചേർക്കാനുള്ള അവസരം ഇന്നത്തോടെ അവസാനിക്കും. ഈ കുറഞ്ഞ സമയ പരിധിക്കുള്ളിൽ ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകളുടെ പ്രിന്റ് എടുത്ത് നാട്ടിലെ ബന്ധപ്പെട്ട ഓഫിസർമാർക്ക് നേരിട്ടോ /തപാലിലോ എത്തിക്കുകയെന്നത് പ്രായോഗിക ബുദ്ധിമുട്ടുള്ള കാര്യമാണ്. അപേക്ഷ എത്തിക്കാനുള്ള സമയം നീട്ടി നൽകുക, രേഖകൾ ഇ മെയിൽ വഴി സമർപ്പിക്കാനുള്ള അവസരം ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് പ്രവാസി സംഘടനകൾ ആവശ്യമുന്നയിച്ചിരുന്നു.

ജോലി, വിദ്യാഭ്യാസം തുടങ്ങിയ കാരണങ്ങളാൽ വിദൂര സ്ഥലങ്ങളില്‍ താമസിക്കുന്ന കേരളത്തിനകത്തുള്ള വോട്ടര്‍മാര്‍ക്ക് അപേക്ഷ ഇമെയിലായി നൽകാൻ സൗകര്യമുണ്ട്. ഹിയറിങ്ങിനും ഇളവുണ്ട്. പ്രവാസികൾക്കു കൂടി ഈ ഇളവുകൾ നൽകണമെന്നും വിഷയത്തിൽ രാഷ്ട്രീയപ്പാർട്ടികൾ ഇടപെടണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച നിബന്ധനകളിൽ പലതും ക്ലേശകരവും സമയബന്ധിതമായി നിർവഹിക്കാൻ പ്രയാസമുള്ളതുമാണെന്ന് കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

അപേക്ഷയുടെ ഫിസിക്കൽ കോപ്പി നേരിട്ടോ തപാൽ വഴിയോ കുറഞ്ഞ സമയത്തിനുള്ളിൽ ബന്ധപ്പെട്ട ഓഫിസർമാർക്ക് സമർപ്പിക്കണമെന്ന നിബന്ധന പ്രവാസി വോട്ടർമാരെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണ്. വോട്ട് ചേർക്കുവാനുള്ള സംവിധാനം ഓൺലൈൻ വഴിയാക്കിയ തീരുമാനം ശ്ലാഘനീയമാണെന്നും എന്നാൽ ഇതിന്റെ പ്രയോജനം ലഭ്യമാകണമെങ്കിൽ പ്രവാസികൾ നേരിടുന്ന പ്രായോഗികമായ പ്രയാസങ്ങൾക്കുകൂടി പരിഹാരം കാണേണ്ടതുണ്ട്.

തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഇടപെടാനുള്ള അവസരം എന്നതിനോടൊപ്പം ഒരു ജനാധിപത്യ സംവിധാനം പൗരന് നൽകുന്ന മൗലികമായ അവകാശത്തെ സംരക്ഷിക്കുകയെന്ന നിലക്കും ഈ വിഷയം ഭരണപക്ഷത്തും പ്രതിപക്ഷത്തും പ്രവർത്തിക്കുന്ന അധികാരികളും പാർട്ടികളും തെരഞ്ഞെടുപ്പ് കമീഷനു മുന്നിൽ കൊണ്ടുവന്നു പരിഹാരം കാണാൻ ഇടപെടണമെന്നും കെ.എം.സി.സി ആവശ്യപ്പെട്ടു. ജനാധിപത്യ സംവിധാനത്തിന്‍റെ ഭാഗമാകാനുള്ള പൗരന്‍റെ അവകാശത്തെ സംരക്ഷിക്കുന്നതിനായി കൂടുതല്‍ സൗകര്യപ്രദമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തയാറാകണമെന്ന് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deadlinevoters' listExpatriate VotesName Adding
News Summary - Expatriate vote; Deadline to submit entries ends today
Next Story