Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രവാസി...

പ്രവാസി പുനരധിവാസവും യാത്രാപ്രശ്നവും ചർച്ചയായി ഖത്തർ പ്രവാസി സംഗമം

text_fields
bookmark_border
പ്രവാസി പുനരധിവാസവും യാത്രാപ്രശ്നവും ചർച്ചയായി   ഖത്തർ പ്രവാസി സംഗമം
cancel
camera_alt

ഖത്തർ പ്രവാസി സംഗമം ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യുന്നു

ദോഹ: യാത്രാവിലക്കിെൻറ കാരണത്താലും മറ്റും വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കാര്യക്ഷമമായ ഇടപെടലുകൾ നടത്തണമെന്ന് ഖത്തർ പ്രവാസി സംഗമം ആവശ്യപ്പെട്ടു. ജോലി നഷ്ടപ്പെട്ടും കോവിഡ് കാരണത്താൽ യാത്ര ചെയ്യാൻ കഴിയാതെ വിസ കാലാവധി കഴിഞ്ഞതിനാലും മറ്റും നാട്ടിൽ കഴിയുന്ന പ്രവാസികളുടെ ജോലിക്കും പുനരധിവാസത്തിനും നടപടിയെടുക്കണം.

'നിർഭയ ജീവിതം സുരക്ഷിത സമൂഹം' എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന് കീഴിൽ ഏപ്രിൽ മാസത്തിൽ നടക്കുന്ന ഓൺലൈൻ കോൺഫറൻസിെൻറ ഭാഗമായി ഖത്തർ കേരള ഇസ്ലാഹി സെൻറർ ഓൺലൈനായി സംഘടിപ്പിച്ച 'ഖത്തർ പ്രവാസി സംഗമം' ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. കെ. സുധാകരൻ എം.പി, ഐ.എസ്.സി പ്രസിഡൻറ് ഡോ. മോഹൻ തോമസ്, സിയാദ് ഉസ്മാൻ (ഐ.സി.ബി.എഫ്), അഫ്സൽ വടകര (ഐ.സി.സി), പി.സി. സൈഫുദ്ദീൻ (മീഡിയവൺ ടി.വി), എസ്.എ.എം. ബഷീർ (കെ.എം.സി.സി), സമീർ ഏറാമല (ഇൻകാസ് ഖത്തർ), ഷംസീർ അരിക്കുളം (സംസ്കൃതി ഖത്തർ) എന്നിവർ സംസാരിച്ചു.

താജുദ്ദീൻ സ്വലാഹി (ജന. സെക്രട്ടറി, വിസ്ഡം യൂത്ത് കേരള), ഹാരിസ്ബിനു സലീം (സി.ഇ.ഒ പീസ് റേഡിയോ) എന്നിവർ വിഷയമവതരിപ്പിച്ചു. ഖത്തർ കേരള ഇസ്ലാഹി സെൻറർ പ്രസിഡൻറ് കെ.ടി. ഫൈസൽ സലഫി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സ്വലാഹുദ്ദീൻ സ്വലാഹി സ്വാഗതവും ഒ.എ. കരീം നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story