എക്സ്പാർട്ട് 2023; പ്രഖ്യാപനം
text_fieldsയൂത്ത് ഫോറം ഖത്തർ കലാമേള എക്സ്പാർട്ട് 2023 പ്രഖ്യാപനം യൂത്ത് ഫോറം പ്രസിഡന്റ് എസ്.എസ് മുസ്തഫ നിർവഹിക്കുന്നു
ദോഹ: യൂത്ത് ഫോറം ഖത്തർ പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന കലാമേള എക്സ്പാർട്ട് 2023 ന്റെ പ്രഖ്യാപനം യൂത്ത് ഫോറം പ്രസിഡന്റും ഓര്‍ഗനൈസിങ് കമ്മിറ്റി ചെയർമാനുമായ എസ്.എസ് മുസ്തഫ നിർവഹിച്ചു.
പ്രവാസത്തിന്റെ തിരക്കുകൾ മൂലം പ്രകടിപ്പിക്കാന്‍ കഴിയാതെ പോകുന്ന സർഗശേഷികളെ ജീവിപ്പിക്കുകയാണ് എക്സ്പാർട്ട് 2023 കൊണ്ട് ലക്ഷ്യമിടുന്നത്. പ്രവാസ യൗവനത്തിന്റെ കരുത്തും ശേഷിയും സമൂഹ നന്മക്കുവേണ്ടി ഉപയോഗപ്പെടുത്തുന്ന യൂത്ത് ഫോറം കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കലാ,കായിക ,ജനസേവന പ്രവർത്തനങ്ങളിൽ സജീവമാണ്.
വിഭാഗീയതയും വംശീയ വിവേചനവും അതിരു നിർണയിക്കുന്ന കാലത്ത് കലാ കഴിവുകളെ പരിപോഷിപ്പിച്ച് സർഗാത്മകമായി അവയെ പ്രതിരോധിക്കാൻ എക്സ്പാർട്ട് 2023 സഹായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എക്സ്പാർട്ട് 2023 പ്രഖ്യാപന വേദി
കൺവീനർ റബീഹ് സമാൻ എക്സ്പാര്‍ട്ട് പരിപാടികള്‍ വിശദീകരിച്ചു. ഖത്തറിലെ ഏതൊരു മലയാളിക്കും ഏതെങ്കിലും കൂട്ടായ്മ വഴി മത്സരങ്ങളിൽ രജിസ്റ്റർ ചെയ്യാം. 2023 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ ആറു വരെയുള്ള ദിവസങ്ങളിൽ ഓഫ് സ്റ്റേജ്, സ്റ്റേജ് വിഭാഗങ്ങളിലായി 15 ഓളം മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.
കഥാരചന, കവിതാരചന, കാർട്ടൂൺ, കാലിഗ്രഫി, ചിത്രരചന തുടങ്ങിയവയാണ് സ്റ്റേജിതര ഇനങ്ങൾ. മോണോ ആക്ട്, പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട്, പ്രസംഗം, മിമിക്രി തുടങ്ങിയ വ്യക്തി ഇനങ്ങളും ഉണ്ടാകും. നാടൻപാട്ട്, സ്കിറ്റ്, സംഘഗാനം, മൈമിങ് എന്നിവയാണ് ഗ്രൂപ് ഇനങ്ങൾ.
ബിൻ മഹ്മൂദിലെ സെന്ററോ കാപ്പിറ്റലില്‍ സംഘടിപ്പിച്ച എക്സ്സ്പാർട്ട് ഇവന്റ് പ്രഖ്യാപനത്തിന് ഖത്തറിലെ വിവിധ കോളജ് അലുമ്നി, അസോസിയേഷന്, പ്രാദേശിക കൂട്ടായ്മാ ഭാരവാഹികള്‍ പങ്കെടുത്തു.
യൂത്ത് ഫോറം വൈസ് പ്രസിഡന്റ് അസ്ലം ഈരാറ്റുപേട്ട സ്വാഗതവും എക്സ്പാര്‍ട്ട് ജനറല്‍ കണ്‍വീനര്‍ ജസീം സമാപനവും നിര്‍വഹിച്ചു. യൂത്ത് ഫോറം ജനറൽ സെക്രട്ടറി അബ്സൽ അബ്ദുട്ടി, ഫിനാന്‍സ് സെക്രട്ടറി മുഹമ്മദ് സുഹൈല്‍ കള്‍ച്ചറല്‍ വിങ് സെക്രട്ടറി സല്മാന് അല്പറമ്പില് ഓര്‍ഗനൈസിങ് കമ്മിറ്റിയംഗങ്ങളായ അലി അജ്മല്‍, മുഹ്സിന് , അഹമ്മദ് അന്‍വര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നൽകി. രജിസ്ട്രേഷന് 33834468, 33631685 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

