ആരോപണം നടത്താതെ തന്നെ റിയാദിൽ ചർച്ച നടത്താമായിരുന്നു –മുൻ പ്രധാനമന്ത്രി
text_fieldsദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പേരിൽ അടിസ്ഥാന രഹിതമായ ആരോപണം കെട്ടിച്ചമക്കാതെ തന്നെ റിയാദിൽ വെച്ച് അഭിപ്രായ ഭിന്നത ചർച്ച ചെയ്യാമായിരുന്നുവെന്ന് ഖത്തർ മുൻ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിൻ ജാസിം ബിൻ ജബർ ആൽഥാനി. നിലവിലെ പ്രതിസന്ധിയിൽ താൻ നിഷ്പക്ഷനായി നിലകൊള്ളുകയാണെന്നത് വാസ്തവ വിരുദ്ധമായ അഭിപ്രായമാണ്. ഞാൻ എെൻറ അമീറിനൊടൊപ്പവും എെൻറ പിതാവിെൻറ ജനതക്കൊപ്പവുമാണ്. ഖത്തറിലെ ഓരോ ഗോത്രവും തങ്ങൾ ഒറ്റ ഗോത്രമാണെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.
റിയാദിെൻറ ഭാഗത്ത് നിന്ന് പ്രതിസന്ധി തീർക്കണമെന്നുള്ള താൽപര്യം ഉണ്ടായാൽ മതി, എളുപ്പത്തിൽ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നും ഹമദ് ബിൻ ജാസിം അഭിപ്രായപ്പെട്ടു. പ്രതിസന്ധിയുടെ തുടക്കത്തിലെ തെൻറ നിശബ്ദതക്ക് പ്രത്യേക അർത്ഥം കാണേണ്ടതില്ല. അതിനർത്ഥം ഞാൻ നിഷ്പക്ഷനാണെന്നല്ല. ഖത്തർ ജനതയോടൊപ്പവും അമീറിനോടാപ്പവുമാണ് താനെന്ന് അദ്ദേഹം വ്യക്തമാക്കി. തട്ടിപ്പും വഞ്ചനയും കള്ളവും നിറഞ്ഞ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ജി.സി.സി സംവിധാനത്തിന് ഈ നിലയിൽ ഇനിയും തുടരാനാകില്ല. ഇപ്പോഴത്തെ അറബികളുടെ അവസ്ഥ കാണുമ്പോൾ പഴയ റോമിെൻറയും പേർഷ്യയുടെയും കഥകളാണ് ഓർമ വരുന്നത്. അന്ന് ഒരു വിഭാഗം പേർഷ്യക്കൊപ്പവും മറുവിഭാഗം റോമിനൊപ്പവുമായിന്നു. അവർ അവർക്ക് തോന്നിയത് ചെയ്യാറായിരുന്നു പതിവ്. ട്വിറ്ററിലൂടെയാണ് മുൻ പ്രധാനമന്ത്രി തെൻറ നിലപാട് വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.