Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചെറിയപെരുന്നാൾ,...

ചെറിയപെരുന്നാൾ, വലിയ സന്തോഷം നൽകി ഖത്തർ

text_fields
bookmark_border
ചെറിയപെരുന്നാൾ, വലിയ സന്തോഷം നൽകി ഖത്തർ
cancel
camera_alt??????????? ???????????????????????? ???????? ???????????????????????? ?????????????????? ????????????????????????? ?????? ???????????????? ????????????????? ??????????? ?????????? ????????????????

ദോഹ: കോവിഡ്-19 പ്രതിസന്ധികൾക്കിടയിൽ രാജ്യത്തെ പ്രവാസി സമൂഹങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിെൻറയും വീടുകളിൽ ഈദ് ആഘോഷിക്കുന്നതിനുള്ള സഹായം നൽകുന്നതിെൻറയും ഭാഗമായി പ്രവാസികൾക്കായി ഖത്തർ വിതരണം ചെയ്തത് 50000 ഭക്ഷണ കിറ്റുകൾ. 
‘നമുക്കൊരുമിച്ച് ഈദാഘോഷിക്കാം’എന്ന സംരംഭത്തിെൻറ കീഴിൽ നടത്തിയ ഭക്ഷണ കിറ്റ് വിതരണം രാജ്യത്തെ പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അവരെ സഹായിക്കുന്നതിനുമുള്ള ഖത്തറിെൻറ പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിെൻറയും തൊഴിൽ മന്ത്രാലയത്തി‍െൻറയും സഹകരണത്തോടെയാണ് ഇത് നടപ്പാക്കിയത്. വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഭരണവികസന തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം, ഖത്തർ ചാരിറ്റി, ഉരീദു എന്നിവയുടെ സഹകരണത്തിലൂടെയാണ് കിറ്റ് വിതരണം. 

ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, നേപ്പാൾ, ഫിലിപ്പീൻസ്, ശ്രീലങ്ക, ഇന്തോനേഷ്യ, അഫ്ഗാനിസ്താൻ, ഇത്യോപ്യ, താൻസനിയ, യുഗാണ്ട, ഗാംബിയ, നൈജീരിയ, കെനിയ, തുനീഷ്യ, ഘാന തുടങ്ങിയ പ്രവാസി സമൂഹങ്ങളും ഖത്തറും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതി‍െൻറ പുതിയ ചുവടുവെപ്പായി ഇത്. അതത് രാജ്യങ്ങളുടെ എംബസിയുടെ സഹകരണത്തോടെ 17 രാജ്യങ്ങളിൽ നിന്നുള്ള അർഹരായ ആളുകൾക്കാണ് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തത്. ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിലാണ് ഭക്ഷണ കിറ്റുകൾ തയാറാക്കിയത്. ഇതിെൻറ ഭാഗമായി 50000 ഈദ് സന്ദേശങ്ങളടങ്ങിയ ഗ്രീറ്റിങ് കാർഡുകളും വിതരണം ചെയ്തു. കുട്ടികൾക്കായി 4350 കളിപ്പാട്ടങ്ങളും 2279 സമ്മാനങ്ങളും തൊഴിലാളികൾക്കായി ഉരീദുവിെൻറ 2000 റീചാർജ് കാർഡുകളും വിതരണം ചെയ്തു.
11 ഭാഷകളിലായുള്ള കോവിഡ്-19 ബോധവത്കരണ േബ്രാഷറുകളും കിറ്റുകളിൽ ഉണ്ടായിരുന്നു. 25000 സ്റ്റേ ഹോം സ്റ്റിക്കറുകളും ഭക്ഷണക്കിറ്റുകളോടൊപ്പം വിതരണം ചെയ്തു. ഭക്ഷണ കിറ്റുകൾ അർഹരായവരിലേക്ക് എത്തിക്കുന്നതിനും വിതരണത്തിനുമായി രാജ്യത്തെ 40 സംഘടനകളാണ് ആഭ്യന്തരമന്ത്രാലയം, തൊഴിൽ മന്ത്രാലയം എന്നിവരുമായി ചേർന്ന് പ്രവർത്തിച്ചത്.

തുനീഷ്യൻ കമ്യൂണിറ്റി (1000 കിറ്റുകൾ), ബംഗ്ലാദേശി കമ്യൂണിറ്റി ഖത്തർ ( 7050 കിറ്റുകൾ), ഐ.സി.ബി.എഫ് (2000), ഐ.സി.സി (1500), കെ.എം.സി.സി (2950), കൾചറൽ ഫോറം (500), നൈജീരിയൻ കമ്യൂണിറ്റി (1000), ഇന്തോനേഷ്യൻ കമ്യൂണിറ്റി (500), ഇന്ത്യൻ കമ്യൂണിറ്റി സെൻറർ (1300), പാകിസ്താൻ കമ്യൂണിറ്റി (4500), പാകിസ്താനി വിമൻസ് അസോസിയേഷൻ ഖത്തർ (400), അഫ്ഗാൻ കമ്യൂണിറ്റി (500), അൽഖോർ ഹെൽപിങ് ഹാൻഡ് അസോസിയേഷൻ (600), ഫിലിപ്പിനോ കമ്യൂണിറ്റി (9000), നേപ്പാളിസ് കമ്യൂണിറ്റി (5000), തൃശൂർ (1000), കേരള കൾചറൽ സെൻറർ (1100) ശ്രീലങ്കൻ കമ്യൂണിറ്റി ഡെവലപ്മെൻറ് ഫോറം (2100), യുഗാണ്ടൻ കമ്യൂണിറ്റി (700), ശ്രീലങ്കൻ കോഒാഡിനേഷൻ കമ്മിറ്റി (1500), കെനിയൻ കമ്യൂണിറ്റി ഖത്തർ (1000) എന്നീ സംഘടനകളാണ് ഭക്ഷണ കിറ്റുകൾ ഏറ്റുവാങ്ങിയത്. ഇതു കൂടാതെ കമ്യൂണിറ്റി കൂട്ടായ്മകളിലും സംഘടനകളിലും അംഗമല്ലാത്ത ആളുകൾക്കും ഭക്ഷണ കിറ്റുകൾ ലഭ്യമാക്കുന്നതിന് ആഭ്യന്തര മന്ത്രാലയവും തൊഴിൽ മന്ത്രാലയവും സംയുക്തമായി വിവിധ കമ്യൂണിറ്റി കൂട്ടായ്മകളുമായി സഹകരിച്ച് ഗൂഗിൾ രജിസ്േട്രഷൻ ലിങ്കുകൾ ജനങ്ങളിലേക്കെത്തിച്ചിരുന്നു.  ഓരോ കമ്യൂണിറ്റിയിലെയും അർഹരായ വ്യക്തികൾക്ക് ഭക്ഷണ കിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ അധികൃതർ പ്രതിബദ്ധതയോടെയാണ് പ്രവർത്തിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newseid
News Summary - eid-qatar-gulf news
Next Story