ബലിപെരുന്നാൾ: ദേശീയ മ്യൂസിയത്തിലെത്തിയത് ആയിരങ്ങൾ
text_fieldsദോഹ: ബലിപെരുന്നാൾ അവധിദിനങ്ങളില്‍ ഖത്തര്‍ ദേശീയ മ്യൂസിയം (എൻ.എം.ഒ.ക്യു) സന്ദര്‍ശിച്ചത് ആയിരങ്ങള്‍. ഈദ് അവധിദിനങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതുവരെയായിരുന്നു മ്യൂസിയത്തിെൻറ പ്രവര്‍ത്തനം. മ്യൂസിയത്തിലെ ദൃശ്യ ശ്രാവ്യ അവതരണങ്ങള്‍, ഡിജിറ്റല്‍ പ്രദര്‍ശനങ്ങള്‍, ചരിത്രപരമായ കരകൗശല വസ്തുക്കള്‍ എന്നിവയെല്ലാം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. കമ്യൂണിറ്റി അംഗങ്ങള്‍ക്കായി നിരവധി ശില്പശാലകള്, സംവാദങ്ങള്‍, അവതരണങ്ങള്‍ എന്നിവയെല്ലാം ഇതിനോടകം സംഘടിപ്പിച്ചു. രാജ്യത്തെയും ജനങ്ങളെയും കൂടുതല്‍ അറിയാനും മനസ്സിലാക്കാനും ആഗ്രഹിക്കുന്നവര്‍ക്കും താല്പര്യപ്പെടുന്നവര്ക്കും ഏറ്റവും ഉചിതമായ കേന്ദ്രമാണ് ദേശീയ മ്യൂസിയം. കുടുംബങ്ങളുടെ പ്രിയ സന്ദര്‍ശക കേന്ദ്രമായും മ്യൂസിയം മാറിയിട്ടുണ്ട്. ഈദുല്‍അദ്ഹ അവധി ദിനങ്ങളില്‍ കുട്ടികളും കുടുംബങ്ങളുമായി നിരവധിപേര്‍ മ്യൂസിയത്തിലെത്തി.
മ്യൂസിയത്തിെൻറ രൂപഭംഗി ആസ്വദിക്കുന്നതിനും ഇവിടത്തെ അപൂര്‍വ ശേഖരങ്ങളും സൃഷ്ടികളും കാണുന്നതിനുമായി നിരവധിപേരാണ് സമയം ചെലവഴിച്ചത്. ഖത്തരികള്‍ക്കും പ്രവാസികള്‍ക്കും പുറമെ നിരവധി വിദേശ വിനോദസഞ്ചാരികളും മ്യൂസിയത്തിലെത്തി. ഖത്തറിെൻറ ചരിത്രത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചുമെല്ലാം കൂടുതല്‍ അറിയാനും മനസ്സിലാക്കാനും മ്യൂസിയം സന്ദര്‍ശനം സഹായിച്ചതായി ഫിലിപ്പീനോ പ്രവാസി ലിയോ ജോണ്‍ പറയുന്നു. ഖത്തറിെൻറ പഴയ കാലഘട്ടത്തെക്കുറിച്ചുള്ള പല കാര്യങ്ങളെക്കുറിച്ചും തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും അവയെല്ലാം അറിയാന്‍ സന്ദര്‍ശനം സഹായിച്ചതായും മറ്റൊരു സന്ദര്‍ശക നാജില പറഞ്ഞു. വേനലിലുടനീളം വിപുലമായ പരിപാടികളും പ്രോഗ്രാമുകളുമാണ് മ്യൂസിയത്തില്‍ നടക്കുന്നത്.
പരമ്പരാഗത ഖത്തരി കരകൗശല വസ്തുക്കള്‍ക്കാണ് പരിപാടികളില്‍ ഊന്നല്‍. നിരവധി ശില്പശാലകളും വേനല്‍ പരിപാടികളുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. ഖത്തറിലെ പരമ്പരാഗത കരകൗശല വസ്തുക്കളുടെ സുപ്രധാന പങ്ക് ആഘോഷിക്കുന്നതിനായാണ് ശില്പശാലകളും അവതരണങ്ങളും സംഘടിപ്പിക്കുന്നത്. രാജ്യത്തിെൻറ സാംസ്കാരിക ഘടനയില്‍ സുപ്രധാനമായ പങ്കാണ് മ്യൂസിയം വഹിക്കുന്നത്. മാര്‍ച്ച് 28നാണ് മ്യൂസിയത്തിെൻറ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. ഉദ്ഘാടനത്തിനുശേഷം സ്വദേശികളും പ്രവാസികളും വിനോദസഞ്ചാരികളും ഉള്‍പ്പടെ നിരവധിപേരാണ് മ്യൂസിയം സന്ദര്‍ശിക്കാനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.