ബലിപെരുന്നാൾ: സ്വദേശികൾക്ക് സബ്സിഡി ആടുകളുടെ വിൽപന നാളെ മുതൽ
text_fieldsദോഹ: ബലിപെരുന്നാളിനോടനുബന്ധിച്ച് സ്വദേശികള്‍ക്ക് സബ്സിഡി നിരക്കില്‍ നല്കുന്ന ആടിെൻറ വിതരണം നാളെ തുടങ്ങും. വിൽപന ആഗസ്റ്റ് 13 വരെ തുടരും. വിദാം ഫുഡ് കമ്പനിയുടെ ഔട്ട്ലെറ്റുകളിലെത്തി ആടുകളെ സ്വന്തമാക്കാം. പ്രാദേശിക, സിറിയന്‍ ഇനത്തിൽപെട്ട 9,000 ആടുകളെ വിതരണത്തിനായി എത്തിച്ചിട്ടുണ്ട്. 35 കിലോയും അതിനുമുകളിലും തൂക്കമുള്ള പ്രാദേശിക ചെമ്മരിയാടിന് (അറബ് അവാസി) 1000 റിയാലാണ് വില. 40 കിലോയും അതിനു മുകളിലുമുള്ള സിറിയന്‍ ചെമ്മരിയാടുകള്‍ക്ക് 950 റിയാലാണ് വില. 2500 പ്രാദേശിക ചെമ്മരിയാടുകളും 6500 സിറിയന്‍ ചെമ്മരിയാടുകളുമാണുള്ളത്. വിദാം ഫുഡ് കമ്പനിയുടെ സെന്‍ട്രല്‍ മാര്‍ക്കറ്റ് ഔട്ട്ലെറ്റ്, അല്‍ശമാല്‍, അല്‍ഖോര്‍, അല്മസ്റുഅ, ഉംസലാല്‍, അല്‍ഷഹാനിയ, അല്‍വഖ്റ ഔട്ട്ലെറ്റുകള് മുഖേനയും വിതരണം നടക്കും. ഹോം ഡെലിവറി സേവനങ്ങളും ലഭ്യമാക്കും. 20നു മുകളില്‍ പ്രായമുള്ള ഒറിജിനല്‍ ഐ.ഡി കാര്‍ഡുമായി എത്തുന്ന സ്വദേശികള്‍ക്ക് മാത്രമേ സബ്സിഡിയോടു കൂടിയ ആടുകളെ നല്‍കുകയുള്ളൂ. ഒരാള്‍ക്ക് ഒരാടിനെ മാത്രമേ വില്പന നടത്തൂ.
വിപണിയില്‍ വില സ്ഥിരമായി പിടിച്ചുനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം സബ്സിഡി പദ്ധതി നടപ്പാക്കുന്നത്. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, വിദാം ഫുഡ് കമ്പനി എന്നിവ സംയുക്തമായാണ് സബ്സിഡിയിനത്തില്‍ ആടുകളെ വിതരണം ചെയ്യുന്ന പദ്ധതി പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് വിദാം ഫുഡ് കമ്പനിയുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.