രാജ്യം പൊടിക്കാറ്റിൽ മുങ്ങി
text_fieldsദോഹ: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ ഇന്നലെ ശക്തമായ പൊടിക്കാറ്റ് വീശി. രാത്രിയോടെയാണ് പൊടുക്കാറ്റിെൻറ കാഠിന്യം കുറഞ്ഞത്. ദൂരക്കാഴ്ചയില്‍ കാര്യമായ കുറവുണ്ടായി. മണിക്കൂറില്‍ 28 മുതല്‍ 51 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും ദൂരക്കാഴ്ച രണ്ട് മുതല്‍ ആറു കിലോമീറ്റര്‍ വരെയായിരിക്കുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ജാഗ്രതയും മുന്‍കരുതലും പാലിക്കണമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. പൊതുജനങ്ങള്‍ ആരോഗ്യകാര്യങ്ങൾ ഏറെ ശ്രദ്ധിക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് മുന്നറിയിപ്പ് നല്കി. പൊടിയുമായി നേരിട്ട് ഇടപെടുന്ന സാഹചര്യമുണ്ടാകരുത്. ആസ്ത്മയും നെഞ്ചിന് അസുഖങ്ങളുള്ളവരും പ്രായമേറിയവരും പൊടി നേരിട്ടേല്ക്കുന്നതിൽ നിന്ന് ഒഴിഞ്ഞുനില്ക്കണം. ശ്വാസകോശ അണുബാധയുള്ള ശിശുക്കള്‍, ചെറിയ കുട്ടികള്‍, പ്രായമേറിയവര്‍, ആസ്തമ രോഗികള്‍, ഹൃദയ സംബന്ധമായ രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, പുറം തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍, ശ്വാസനാള രോഗമുള്ളവര്‍ എന്നിവർ പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കണം. സമീപകാലയളവില്‍ കണ്ണിനും മൂക്കിനും ശസ്ത്രക്രിയ നടത്തിയവരും ശ്രദ്ധിക്കണം. പുറത്തിറങ്ങിയവര്‍ തിരിച്ചെത്തിയാല്‍ മുഖം, മൂക്ക്, വായ എന്നിവ ശുദ്ധജലത്തില്‍ നന്നായി കഴുകണം.
പുറത്തിറങ്ങുമ്പോള്‍ മാസ്ക് ഉപയോഗിക്കണം. കണ്ണുകള്‍ ചൊറിയുമ്പോള്‍ തിരുമ്മരുത്. അലര്‍ജി അനുഭവപ്പെട്ടാല്‍ തൊട്ടടുത്തുള്ള ഹെല്‍ത്ത് സെൻററില്‍ ചികിത്സ തേടണം. ശ്വാസ തടസമുണ്ടായാല്‍ ഉടന്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടണം. വാഹനമോടിക്കുമ്പോള്‍ ഗ്ലാസുകൾ തുറന്നിടരുത്. പൊടിക്കാറ്റ് സമയത്ത് പുറത്തിറങ്ങുന്നത് എല്ലാവരും പരമാവധി ഒഴിവാക്കണം.
ഇൗയാഴ്ച മഴക്ക് സാധ്യത
ദോഹ: രാജ്യത്ത് ഇൗ ആഴ്ച അവസാനം വരെ മഴക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മേഖലയിലെ ന്യൂനമർദം കാരണം കാലാവസ്ഥയിൽ അസ്ഥിരത ഉണ്ടാകും. ഇൗസ്ഥിതി ഇൗ ആഴ്ച അവസാനം വരെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.