Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആശങ്ക വേണ്ട:...

ആശങ്ക വേണ്ട: ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും കോവിഡ് വാക്സിൻ സ്വീകരിക്കാം

text_fields
bookmark_border
ആശങ്ക വേണ്ട: ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും കോവിഡ് വാക്സിൻ സ്വീകരിക്കാം
cancel
camera_alt

വിമൻസ് വെൽനസ് റിസർച്ച് സെൻറർ 

ദോഹ: ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും ഗർഭിണികളാകാൻ ഉദ്ദേശിക്കുന്നവർക്കും കോവിഡ് വാക്സിൻ സ്വീകരിക്കുന്ന കാര്യത്തിൽ ആശങ്ക വേണ്ടെന്ന് അധികൃതർ.

ഇവരിൽ കോവിഡ്-19 വാക്സിനേഷൻ സ്വീകരിക്കുന്നതിന് േപ്രാത്സാഹനം നൽകാനും ബോധവത്കരണം നടത്താനും കൗൺസലിങ് പരിപാടികളുമായി വിമൻസ് വെൽനസ് റിസർച്ച് സെൻറർ (ഡബ്ല്യൂ.ഡബ്ല്യൂ.ആർ.സി) രംഗത്ത്. വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പായി ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അവരെ ബോധവത്കരിക്കുകയും ആവശ്യമായ വിജ്ഞാനം നൽകുകയും അതുവഴി മികച്ച തീരുമാനമെടുക്കുന്നതിന് പിന്തുണക്കുകയുമാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഒാൺലൈൻ വഴിയും ഓഫ്ലൈനായും നടക്കുന്ന സെഷനുകളിൽ കോവിഡ്-19 പ്രതിരോധ കുത്തിവെപ്പുകളുടെ സുരക്ഷ, പ്രതിരോധശേഷി കൈവരിക്കൽ, പ്രയാസങ്ങൾ എന്നിവ സംബന്ധിച്ച് ബോധവത്കരണം നടത്തുകയും വാക്സിനേഷനുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയുമാണ് പ്രധാനലക്ഷ്യം.

മാതാവിനെയും കുഞ്ഞിനെയും കോവിഡ് മഹാമാരിയിൽനിന്നും സംരക്ഷിക്കുന്നതിന് വാക്സിനെടുക്കുന്നതി‍െൻറ പ്രാധാന്യവും സെഷനുകളിൽ അവതരിപ്പിക്കുന്നുണ്ട്. പൊതുജനാരോഗ്യ മന്ത്രാലയത്തി‍െൻറ വെബ്സൈറ്റിൽ എല്ലാവരും വാക്സിനെടുക്കണമെന്നും ഇതിലൂടെ മഹാമാരിയെ പ്രതിരോധിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങാമെന്നും വ്യക്തമാക്കുന്നുണ്ട്.

ഗർഭിണികളും കോവിഡ് വാക്സിനും

കോവിഡ് വാക്സിൻ ഗർഭിണികൾക്ക് എടുക്കാം. ചില വാക്സിനുകൾ ഗർഭിണികൾ നിലവിൽ തന്നെ സ്വീകരിക്കുന്നുണ്ട്. നോൺ ലൈവ് വാക്സിനായ ഫ്ലൂ വാക്സിൻ, വൂപിങ് കഫ് വാക്സിൻ എന്നിവ വർഷങ്ങളായി ഗർഭിണികൾക്ക് നൽകിക്കൊണ്ടിരിക്കുന്നുണ്ട്. ഇതുമൂലം ഗർഭിണിക്കും കുഞ്ഞിനും എന്തെങ്കിലും അപകടം സംഭവിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഖത്തറിൽ കോവിഡ്-19ന് നൽകിക്കൊണ്ടിരിക്കുന്ന ഫൈസർ, മൊഡേണ വാക്സിൻ എന്നിവ നോൺ ലൈവ് വാക്സിൻ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഇതിനാൽ തന്നെ അവ സ്വീകരിക്കാം.

ഖത്തറിൽ ലഭ്യമായ ഫൈസർ, മൊഡേണ വാക്സിനുകളിൽ ഗർഭിണിക്കും ഗർഭസ്ഥ ശിശുവിനും അപകടം വരുത്തുന്ന ഘടകങ്ങൾ അടങ്ങിയിട്ടില്ല.

ബ്രിട്ടനിലെ വാക്സിനേഷൻ ജോയൻറ് കമ്മിറ്റി, മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ െപ്രാഡക്ട്സ് റെഗുലേറ്ററി ഏജൻസി, അമേരിക്കയിലെ എഫ്.ഡി.എ എന്നിവരും ഗർഭിണികൾക്ക് വാക്സിൻ സ്വീകരിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും അപകടങ്ങൾ സംഭവിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കുന്നു.

ഡോക്ടറെ സമീപിച്ച് ഉപദേശം തേടിയതിനുശേഷമാണ് ഗർഭിണികൾ കോവിഡ് വാക്സിനെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.കുത്തിവെപ്പ് എടുത്താൽ കോവിഡ് രോഗം വരാനുള്ള സാധ്യതകൾ കുറയും. ഗർഭകാലയളവിന് മുമ്പായി കുഞ്ഞ് ജനിക്കുന്നതിനുള്ള സാധ്യത കുറയും. മറ്റുള്ളവരിലേക്ക് വൈറസ് പകരാൻ സാധ്യത കുറയും. പുതുതായി ലഭിച്ച പ്രതിരോധശേഷി കുഞ്ഞിനും ലഭിക്കും.

ഡോക്ടറുമായി കൂടിയാലോചിച്ച് 28 ആഴ്ചകൾക്കുള്ളിൽ ഏത് സമയവും രണ്ട് ഡോസും സ്വീകരിക്കാം. അതിന് ശേഷവും സ്വീകരിക്കാവുന്നതാണ്. വാക്സിൻ സ്വീകരിക്കുന്നതിലൂടെ പ്രജനനശേഷി കുറയുമെന്നത് സംബന്ധിച്ച് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ആദ്യ ഡോസ് എടുത്തശേഷം ഗർഭിണിയാകുകയാണെങ്കിൽ ഡോക്ടറെ കണ്ടതിന് ശേഷം രണ്ടാം ഡോസും സ്വീകരിക്കുന്നതിന് തടസ്സമില്ല.

മുലയൂട്ടുന്നതിനിടയിലും കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന് പ്രത്യേക തടസ്സങ്ങളൊന്നുമില്ല. അപകട സാധ്യതകൾ സംബന്ധിച്ച് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

അഞ്ചുദിവസവും കൗൺസലിങ്

വാരാന്ത്യ ദിവസങ്ങളിലൊഴികെ എല്ലാദിവസവും നേരിട്ടുള്ള കൗൺസലിങ് സെഷനുകൾ നടക്കുന്നുണ്ട്. വിമൻസ് വെൽനസ് സെൻററി‍െൻറ ഒന്നാംനിലയിൽ ഔട്ട്പേഷ്യൻറ് വിഭാഗത്തിൽ രണ്ടിടങ്ങളിലായി ഫിസിക്കൽ സെഷനുകൾ നടക്കുന്നുണ്ട്. കൂടാതെ 33438436 ഹോട്ട്ലൈനിൽ വെർച്വൽ സെഷനുകളും നടക്കുന്നു.

ഞായർ മുതൽ വ്യാഴം വരെ രാവിലെ എട്ടുമുതൽ ഉച്ചക്ക് രണ്ടുവരെ വാക്സിനേഷൻ സംബന്ധമായ ഏത് ചോദ്യങ്ങൾക്കും ഹോട്ട്ലൈനിൽ ഉത്തരം ലഭിക്കും. ഇതിനുപുറമെ, ഏതാനും ദിവസങ്ങൾക്കുള്ളിൽ വെർച്വൽ വെബിനാർ സെഷനുകളും ആരംഭിക്കുമെന്നും ഒബ്സ്ടെട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. ഗമാൽ അഹ്മദ് വ്യക്തമാക്കി.

ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കുമായി നിലവിൽ ഫൈസർ ബയോൻടെക്, മൊഡേണ വാക്സിനുകളാണ് നൽകുന്നത്.അമേരിക്കയിൽ ഒരുലക്ഷത്തിലധികം ഗർഭിണികൾ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

ഇതുവരെ ആരോഗ്യപരമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അവിടങ്ങളിൽ മൊഡേണ, ഫൈസർ വാക്സിനുകളാണ് സ്വീകരിച്ചത്. ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും വാക്സിൻ സ്വീകരിക്കാമെന്നതിനുള്ള നല്ല തെളിവാണിത്.

ലോകാരോഗ്യ സംഘടനയുടെ ശിപാർശയുടെ ഫലമായാണ് ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കുമിടയിൽ വാക്സിൻ സ്വീകരിക്കുന്നതിന് േപ്രാത്സാഹനം നൽകാനുള്ള കൗൺസലിങ് സെഷനുകൾ ആരംഭിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pregnantCovid vaccine
News Summary - Don't worry: Covid vaccine for pregnant and lactating women Can be accepted
Next Story