സർക്കാർ ഒഴിവുകൾ ഖത്തരികൾക്കു മാത്രമാക്കുന്നു
text_fieldsദോഹ: സർക്കാർ ഒഴിവുകൾ ഖത്തരികൾക്കു മാത്രമാക്കുന്നതിനായുള്ള നടപടികളുമായി തൊഴിൽ-സാമൂഹികകാര്യ-ഭരണകാര്യ മന്ത്രാലയം. സർക്കാർ മേഖലയിൽ എത്ര ഒഴിവുകൾ നിലവിലുണ്ട്, എത്ര ഒഴിവുകൾ ഭാവിയിൽ വരും എന്നതു സംബന്ധിച്ച് വിവിധ ഏജൻസികളുമായി ബന്ധപ്പെട്ട് നിരീക്ഷണം നടത്തുന്നുണ്ട്. ഒഴിവുകളിൽ ജോലി കാത്തിരിക്കുന്ന ഖത്തരികൾ തന്നെ നിയമിക്കപ്പെടുന്നു എന്ന് ഉറപ്പാക്കും.
മന്ത്രാലയത്തോട് ആലോചിക്കാതെ ഒരു തരത്തിലുമുള്ള ഒഴിവുകൾ സംബന്ധിച്ചും മാധ്യമങ്ങളിൽ അറിയിപ്പ് കൊടുക്കാൻ പാടില്ലെന്ന സർക്കുലർ എല്ലാ സർക്കാർ ഏജൻസികൾക്കും മന്ത്രാലയം നേരത്തേ അയച്ചിരുന്നു. ഏതെങ്കിലും കാരണവശാൽ ഒഴിവുകളിൽ ഖത്തർ പൗരന്മാരെ കിട്ടുന്നില്ലെങ്കിൽ അതും മന്ത്രാലയത്തെ അറിയിക്കണം. അങ്ങെന വരുേമ്പാൾ ഖത്തർ സ്ത്രീകളുടെ മക്കൾക്ക് നിയമനം നൽകണം. സ്വദേശിവത്കരണത്തിെൻറ ഭാഗമായി 2018ൽ നിയമിച്ചത് 3777 ഖത്തരികളെയാണ്. 3255 ഖത്തരികൾക്ക് സർക്കാർ മേഖലയിലും 522 പേർക്ക് സർക്കാർ-സ്വകാര്യ സംയുക്ത മേഖലയിലുമാണ് ജോലി ലഭിച്ചത്. ഇതിൽ 1209 പേർ പുരുഷന്മാരും 2568 പേർ വനിതകളുമാണ്. കൂടുതൽ ഖത്തർ പൗരന്മാർക്ക് ജോലി നൽകുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നുണ്ട്.
വിവിധ വകുപ്പുകളിൽ ഖത്തർവത്കരണം അതിവേഗം
ദോഹ: വിവിധ വകുപ്പുകളിൽ ഖത്തർവത്കരണം അതിവേഗം നടക്കുകയാണ്. സ്വദേശിവത്കരണ രംഗത്ത് ഖത്തർ ഗ്യാസ് മികച്ച നേട്ടത്തിലാണ്. ഉൗർജ വ്യവസായ മേഖലയിലെ വാർഷിക ഖത്തർവത്കരണ അവലോകന യോഗത്തിൽ ഇതിന് ഖത്തർ ഗ്യാസിന് പ്രത്യേക ആദരം ലഭിച്ചിരുന്നു. ഇേൻറൺഷിപ് പരിപാടികൾ, ഔട്ട്റീച്ച് കാമ്പയിനുകൾ, എജുക്കേഷൻ കമ്യൂണിറ്റിയുമായുള്ള പങ്കാളിത്തം, മറ്റുനിരവധി പുതിയ സംരംഭങ്ങൾ തുടങ്ങി വിദ്യാഭ്യാസ മേഖലയിൽ ഖത്തർ ഗ്യാസ് കഴിഞ്ഞ വർഷം വലിയ പിന്തുണയാണ് നൽകിയത്. ഖത്തറിൽനിന്നുതന്നെയുള്ള ജീവനക്കാരെ കണ്ടെത്തുന്നതിലും പഠനം, ഇന്നവേഷൻ, എക്സലൻസ് എന്നിവയിൽ പുതിയ സാഹചര്യങ്ങൾ വളർത്തുന്നതിനുമാണിത്. കഴിവും പ്രാപ്തിയുമുള്ള സ്വദേശി ജീവനക്കാരെ വളർത്തിയെടുക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ഖത്തർ ഗ്യാസ്.
2018ൽ ഖത്തർവത്കരണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത മേഖലകളിലായി 14 ഇേൻറൺഷിപ്പുകളാണ് ഖത്തർ ഗ്യാസ് സംഘടിപ്പിച്ചത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള 17 സ്കൂളുകളിൽ കരിയർ സംബന്ധമായി പ്രത്യേക ബോധവത്കരണ പരിപാടികളും നടത്തി.കാലാവസ്ഥ നിരീക്ഷണ വകുപ്പിലും ഖത്തർവത്കരണം വിജയത്തിലാണ്. വകുപ്പിൽ ജോലി ചെയ്യുന്നവരില്‍ 95 ശതമാനം പേരും ഖത്തർ പൗരന്മാരാണ്. ഖത്തർവത്കരണ പദ്ധതിയിലൂടെ ദേശീയ കേഡര്‍മാരെ വികസിപ്പിക്കുകയാണ് വകുപ്പ് ചെയ്യുന്നത്.ഖത്തർ എയർവേസ് ‘അൽ ദർബ് പ്രോഗ്രാം’ എന്ന പേരിൽ ഖത്തരികൾക്ക് നിയമനം ലഭിക്കുന്നതിനായി പ്രത്യേക റിക്രൂട്ട്മെൻറുകൾ നടത്തുന്നുണ്ട്. ആഗോള ബിസിനസ്-സാമ്പത്തിക സ്ഥാപനമായ ഖത്തർ ഫിനാൻഷ്യൽ സെൻറർ (ക്യു.എഫ്.സി) ഉയർന്ന തസ്തികകളിൽ ഖത്തരികളെ മാത്രമാണ് നിയമിക്കുന്നത്. ഖത്തറിെൻറ ഷിപ്പിങ്-മാരിടൈം കമ്പനിയായ നകിലാത്, സർക്കാർ വിദ്യാഭ്യാസമേഖല എന്നിവയും ഖത്തർവത്കരണത്തിെൻറ പാതയിലാണ്. ഉയർന്നതും മധ്യത്തിലുള്ളതുമായ തസ്തികകളിൽ സർക്കാർ വിദ്യാഭ്യാസ മേഖലയിൽ 80 ശതമാനവും സ്വദേശിവത്കരിക്കപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
