ദോഹ മെട്രോ ഒന്നാംഘട്ടം 90 ശതമാനം പൂർണം
text_fieldsദോഹ: ദോഹ മെട്രോയുടെ ഒന്നാം ഘട്ടം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 90ശതമാനം പൂര്‍ത്തിയായതോടെ ഉദ് ഘാടനം 2020ല്‍ നടക്കുമെന്ന് പ്രതീക്ഷ. മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലെയും എംഇപി, ആര്‍കിടെക്ചറല്‍ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. എല്ലാ സ്റ്റേഷനുകളിലെയും സിവില്പ്രവര്ത്തികള് ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഡ്രൈവര്‍ രഹിത ട്രെയിനുകളി ലൊന്നാണ് ദോഹ മെട്രോ. ഒന്നാം ഘട്ടത്തില്‍ 75 ഡ്രൈവര്‍ രഹിത ട്രെയിനുകളായിരിക്കും സര്‍വീസ് നടത്തുക. ഇതില്‍ 20 ട്രെയിനുകള്‍ ലഭിച്ചിട്ടുണ്ട്. അവശേഷിക്കുന്ന 55 ട്രെയിനുകള്‍ സമയബന്ധിതമായി ലഭിക്കും. ഓരോ ട്രെയിനിലും മൂന്നു കാറുകളുണ്ടായിരിക്കും. ഗോള്‍ഡ് കാര്‍ ഫാമിലി ക്ലാസിനും രണ്ടെണ്ണം സ്റ്റാൻഡേഡ് ക്ലാ സിനുമായാണ്. ആകെ 300 യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുണ്ടാകും.
അല്വഖ്റയെ ലുസൈലു മായി ബന്ധിപ്പിക്കുന്ന റെഡ് ലൈന്‍ വര്‍ഷാവസനത്തോടെ പൂര്‍ത്തിയാകുമെന്നും പരീക്ഷണ ഓട്ടം നടത്തു മെന്നും നേരത്തെ അറിയിച്ചിരുന്നു. ദോഹ മെട്രോ ട്രെയിനിെൻറ ഡിസൈന്‍ ജര്‍മന്‍ ഡിസൈന്‍ അവാര്‍ഡില്‍ ഏ റ്റവും മികച്ച ഉത്പന്ന ഡിസൈനുള്ള പുരസ്കാരം ലഭിച്ചിരുന്നു. മെട്രോയുടെ റെഡ് ലൈനില്‍ അല്‍ഖസര്‍ മുതല്‍ അല്‍വഖ്റ വരെയുള്ള ഭാഗം ഏറെക്കുറെ പൂര്‍ത്തിയായി. ആദ്യഘട്ടം ഈ വര്‍ഷാവസാനം തുറക്കുമെന്നും റി പ്പോര്‍ട്ടുകളുണ്ട്. നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. തീരലൈ നെന്നാണ് ദോഹ മെട്രോ റെഡ്ലൈൻ അറിയപ്പെടുന്നത്. ദക്ഷിണമേഖലയില്‍ വഖ്റയില്‍ നിന്നും വടക്കന്‍ മേ ഖലയില്‍ ലുസൈല്‍ വരെ 40കിലോമീറ്ററാണ് ദൈര്‍ഘ്യം. ഹമദ് രാജ്യാന്തര വിമാനത്താവളത്തിെൻറ ടെര്‍മിനല്‍ ഒന്നിനെയും ബന്ധിപ്പിക്കുന്നുണ്ട്. 18 സ്റ്റേഷനുകളാണുള്ളത്. ലെഗ്തൈഫിയ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് ലുസൈല്‍ ട്രാമിലേക്ക് മാറിക്കയറാനുള്ള സൗകര്യവുമുണ്ട്. മണിക്കൂറില്‍ 120 കിലോമീറ്ററാണ് ട്രെയിനിെൻറ വേഗത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.