Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

വാണിജ്യകേന്ദ്രം കൂടിയാണ് ദോഹ മെട്രോ

text_fields
bookmark_border
വാണിജ്യകേന്ദ്രം കൂടിയാണ് ദോഹ മെട്രോ
cancel
camera_alt?????? ????????? ??????????????????????????????????

ദോഹ: ദോഹ മെട്രോയുടെ സ്റ്റേഷനുകൾ വെറും സ്റ്റേഷനുകൾ മാത്രമല്ല. വ ാണിജ്യസ്ഥാപനങ്ങൾ, കലാകാരന്മാരുടെ വിവിധ കലാസൃഷ്ടികളുടെ ക േന്ദ്രം, മണി എക്സ്ചേഞ്ചിനുള്ള സൗകര്യങ്ങൾ, കൊറിയർ സർവിസ്, ആരോഗ് യ-ബ്യൂട്ടി ക്ലിനിക്കുകൾ, അലക്കുകേന്ദ്രം, വിവിധ സർക്കാർ സേവനകേന്ദ്ര ങ്ങൾ തുടങ്ങിയ നിരവധി സേവനങ്ങൾ ലഭിക്കുന്ന ഇടങ്ങൾകൂടിയാണ് ഒാരോ മെട്രോ സ്റ്റേഷനുകളും. കേവലം യാത്രാസൗകര്യമെന്നതിലുപരി വാണിജ്യകേന്ദ്രം കൂടിയായി പതിയെ മാറുകയാണ് ദോഹ മെട്രോ. ഇതിനകം ബാങ്ക് സൗകര്യങ്ങളടക്കം സ്റ്റേഷനുകളിൽ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ക്യു.എൻ.ബിയുടെ ശാഖ തുടങ്ങിയത് ഇൗയടുത്താണ്. സ്റ്റേഷനറി, ഇലക്ട്രോണിക്സ്, ആക്സസറീസ്, ഗിഫ്റ്റ് ഷോപ്പുകൾ, ബുക്ക് ഷോപ്പ്, സ്പോർട്സ് ഷോപ്പ്, കോഫി ഷോപ്പ്, റെസ്റ്റാറൻറ് എന്നിവയും വിവിധ സ്റ്റേഷനുകളിൽ തുറന്നുകഴിഞ്ഞു.

ദോഹ മെട്രോയുടെ ഗോള്‍ഡ്, ഗ്രീന്‍, റെഡ് ലൈനുകളിലെ സ്റ്റേഷനുകളില്‍ കടകളും സ്ഥാപനങ്ങളും നടത്താൻ സൗകര്യം ലഭിക്കാനായി ഇപ്പോഴും അവസരമുണ്ട്. ഇതിനായി രജിസ്ട്രേഷൻ നടത്താൻ ഖത്തർ റെയിൽ നേരത്തേ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും അപേക്ഷയും www.retail.qr.com.qa എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ലളിതമായ നടപടികളിലൂടെ അപേക്ഷാനടപടികള്‍ പൂര്‍ത്തീകരിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 29. യാത്ര കാര്യക്ഷമമാക്കാനും ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കാനും ചെറുകിട ഇടത്തരം സംരംഭങ്ങളെ പിന്തുണക്കാനും സാമ്പത്തിക വളര്‍ച്ച പരിപോഷിപ്പിക്കാനുമുള്ള അവസരംകൂടിയെന്ന നിലയിലാണ് മെട്രോ സ്റ്റേഷനുകളില്‍ റീട്ടെയിൽ സ്ഥലം അനുവദിക്കുന്നത്. രജിസ്ട്രേഷന്‍ അവസാനിച്ചാല്‍ ലഭിച്ച അപേക്ഷകള്‍ സമഗ്രമായി പരിശോധിക്കും.


ഗോള്‍ഡ് ലൈനില്‍ റാസ് അബുഅബൗദ് മുതല്‍ അല്‍അസീസിയ വരെ 10 സ്റ്റേഷനുകളിലെ 55 റീട്ടെയിൽ യൂനിറ്റുകള്‍, 33 എ.ടി.എം ലൊക്കേഷനുകള്‍, ഗ്രീന്‍ലൈനില്‍ അല്‍റിഫ സ്റ്റേഷനിലെ എട്ട് റീട്ടെയിൽ കിയോസ്ക്കുകള്‍, രണ്ട് എ.ടി.എം ലൊക്കേഷനുകള്‍, റെഡ്ലൈനില്‍ കതാറ മുതല്‍ ലുസൈല്‍ വരെയും ഹമദ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ ഒന്നിലെയും അഞ്ചു സ്റ്റേഷനുകളിലെ 19 റീട്ടെയിൽ യൂനിറ്റുകള്‍, 11 എ.ടി.എം ലൊക്കേഷനുകള്‍ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വ്യക്തമായ വ്യവസായപദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും അര്‍ഹരെ തിരഞ്ഞെടുക്കുക.
ട്രാന്‍സിറ്റ് സ്റ്റേഷനുകളില്‍ വിശാലമായ നടപ്പാതയുള്ളതിനാല്‍ ചില്ലറവ്യാപാരത്തിന് പറ്റിയ ഇടമാകുമിത്. സര്‍വിസ്, ഭക്ഷ്യപാനീയം, കണ്‍വീനിയന്‍സ് സ്റ്റോര്‍, ജനറല്‍ റീട്ടെയില്‍ എന്നീ വിഭാഗങ്ങളിലാണ് വ്യാപാരത്തിന് അവസരം. സര്‍വിസ് വിഭാഗത്തില്‍ ബാങ്ക്, മണി എക്സ്ചേഞ്ച്, ടെലികോം സര്‍വിസ്, ഫാര്‍മസി, ട്രാവല്‍ ഏജൻറ്, കൊറിയര്‍ സര്‍വിസ്, ഹെല്‍ത്ത് ആൻഡ് ബ്യൂട്ടി, ലോണ്‍ഡ്രി, സര്‍ക്കാര്‍ സ്ഥാപനം, ക്വിക്ക് സര്‍വിസ് റിപ്പയര്‍, മറ്റുള്ളവ എന്നിവക്കാണ് അപേക്ഷിക്കാനാവുക.


ജനറല്‍ റീട്ടെയില്‍ വിഭാഗത്തില്‍ സ്റ്റേഷനറി, ഇലക്ട്രോണിക്സ്, േഫ്ലാറിസ്റ്റ്, ആക്സസറീസ്, ഗിഫ്റ്റ് സുവനീര്‍ ഷോപ്പുകള്‍, ബുക്ക് സ്റ്റോര്‍, സ്പോര്‍ട്സ് ഷോപ്പ്, നുട്രീഷണല്‍ സപ്ലിമെൻറ്, മറ്റുള്ളവ എന്നിവക്കും അപേക്ഷിക്കാം. കണ്‍വീനിയന്‍സില്‍ കണ്‍വീനിയന്‍സ് സ്റ്റോര്‍, ന്യൂസ് ഏജൻറ് എന്നിവക്കും ഭക്ഷ്യപാനീയ വിഭാഗത്തില്‍ കഫേ, ക്വിക്ക് സര്‍വിസ് റസ്റ്റാറൻറ്, പ്രത്യേക ഭക്ഷണം, ജ്യൂസ് ബാര്‍, മറ്റുള്ളവ എന്നിവക്കും എ.ടി.എം, വെന്‍ഡിങ് മെഷീന്‍ എന്നിവക്കുമാണ് അനുമതി നൽകുക. നേരേത്ത ദോഹ മെട്രോയുടെ റെഡ് ലൈനിലെ സ്റ്റേഷനുകളിലെ റീട്ടെയിൽ സ്ഥലങ്ങള്‍ക്കായുള്ള അപേക്ഷകള്‍ ക്ഷണിക്കുകയും രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. മെട്രോയുടെ റെഡ്, ഗോള്‍ഡ്, ഗ്രീന്‍ ലൈനുകളിലെ 37 സ്റ്റേഷനുകളിലായി ആകെ 9200 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് വ്യാപാരാവശ്യത്തിന് നല്‍കുന്നത്. മെട്രോ യാത്രക്കാര്‍ക്കും മറ്റ് ഉപഭോക്താക്കള്‍ക്കും സഹായപ്രദമാകുന്നതാണ് സ്റ്റേഷനുകളിലെ വ്യാപാര സ്ഥാപനങ്ങള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsdoha metro
News Summary - doha metro-qatar-gulf news
Next Story