ചാമ്പ്യൻപട്ടത്തിെൻറ തിളക്കത്തിൽ ഇന്ത്യ; പരിക്ക് ഭീഷണി
text_fieldsദോഹ: 23ാമത് ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ഇന്നുമുതൽ 24വരെ ആസ്പെയർ ഖലീഫ സ് റ്റേഡിയത്തിൽ നടക്കുേമ്പാൾ നിലവിലെ ചാമ്പ്യൻപട്ടത്തിെൻറ തിളക്കത്തിൽ ആണ് ഇന്ത്യ. മീറ്റ ിൽ പെങ്കടുക്കാനുള്ള ഇന്ത്യൻ താരങ്ങൾ കഴിഞ്ഞ ദിവസം ദോഹയിൽ എത്തി. 2017ൽ ഭുവനേശ്വറ ില് നടന്ന ചാമ്പ്യൻഷിപ്പിൽ ഇന്ത്യയാണ് കിരീടം ചൂടിയത്. നിലവിലെ ജേതാക്കളെന്ന നി ലയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. 1983 മ ുതല്‍ തുടര്‍ച്ചയായ പതിനേഴ് വര്‍ഷത്തെ ചൈനീസ് ആധിപത്യം തകര്‍ത്താണ് ക ഴിഞ്ഞ തവണ ഇന്ത്യ ജേതാക്കളായത്. 2017ല്‍ 29 മെ ഡലുകളാണ് ഇന്ത്യ നേടിയത്. ഇത്തവ ണ 25 മുതല്‍ 30 മെഡല്‍ നേടാനാകുമെന്നാണ് പ്രതീക്ഷ.
എന്നാൽ മുന്‍നിര താരങ്ങ ളുടെ പരിക്കും മോശം തയ്യാറെടുപ്പും ഇന്ത്യന്‍ സംഘത്തിന് തിരിച്ചടിയാണ്. അതേസമയം കിരീടം കൈവിടില്ലെന്ന ഉറച്ച വാക്കുകളാണ് ദേശീയ കോച്ച് ബഹാദൂര്‍ സിങിേൻറത്.ദ്യൂതി ചന്ദിലും മലയാളിതാരം ജിന്സണ് ജോണ്‍സണിലും പുത്തന്‍ താരോദയം ഹിമ ദാസിലും ഒപ്പം ഷോട്ട്പുട്ട് താരം തേജീന്ദർ പാല് സിങ് ടൂറിലും കോച്ച് പ്രതീക്ഷ അർപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ജക്കാര്‍ത്തയില്‍ കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഏഴ് സ്വര്‍ണമുള്‍പ്പെടെ 19 മെഡലുകള്‍ വാ രിക്കൂട്ടിയ ഇന്ത്യക്ക് അതെ പ്രകടനം ദോഹയിലും ആവര്‍ത്തിക്കാനാകുമോയെന്നാണ് ചോദ്യം.
ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ന്
രാവിലെ
8.30 – 800 മീറ്റർ (വനിത) റൗണ്ട് 1
8.45 – 800 മീറ്റർ (പുരുഷൻമാർ) റൗണ്ട് 1
9.00 – ട്രിപ്പിൾ ജംപ് (പുരുഷൻമാർ) യോഗ്യത
9.20 – 400 മീറ്റർ (വനിത) റൗണ്ട് 1
9.35 – 400 മീറ്റർ (പുരുഷൻമാർ) റൗണ്ട് 1
10.10 – 100 മീറ്റർ (വനിത) റൗണ്ട് 1
ഉച്ചക്ക് ശേഷം
3.30ന് ഔദ്യോഗിക ഉദ്ഘാടന ചടങ്ങ്
5.20 – ജാവലിൻ േത്രാ (വനിത) ഫൈനൽ
5.28 – പോൾവോൾട്ട് (പുരുഷൻമാർ)ഫൈനൽ
5.30 – 400 മീറ്റർ ഹർഡിൽസ് (പുരുഷൻമാർ) റൗണ്ട് 1
5.55 – 5000 മീറ്റർ (വനിത) ഫൈനൽ
6.26 – 100 മീറ്റർ (പുരുഷൻമാർ) റൗണ്ട് 1
7.00 – 5000 മീറ്റർ (വനിത) ഫൈനൽ
7.10 – 400 മീറ്റർ (പുരുഷൻമാർ) സെമിഫൈനൽ
7.28 – 400 മീറ്റർ (വനിത) ഫൈനൽ
7.35 – ഷോട്ട്പുട്ട് (വനിത) ഫൈനൽ
7.45 – ഡിസ്കസ് േത്രാ (പുരുഷന്മാർ)ഫൈനൽ
8.20 – 800 മീറ്റർ (പുരുഷൻമാർ) സെമി ഫൈനൽ
8.45 – 10000 മീറ്റർ (പുരുഷൻമാർ) ഫൈനൽ
ദോഹ ചാമ്പ്യൻഷിപ്പിൽ സ്വര്‍ണം നേടുന്നവര്‍ക്ക് ഒക്ടോബറില്‍ ദോഹയില്‍ തന്നെ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് നേരിട്ട് യോഗ്യത നേടാം.
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കമെന്നതിലുപരി 2020 ടോക്കിയോ ഒളിമ്പിക്സ് യോഗ്യത നേടു കയെന്നതും താരങ്ങളുടെ ലക്ഷ്യമാണ്. ഏഷ്യയിലെ ഏറ്റവും മികച്ച കായികതാരങ്ങളുടെ സാന്നിധ്യം ഏഷ്യന്‍ അത്ലറ്റിക്സിനുണ്ട്. ഏഷ്യയിലെ ആധിപത്യം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചൈന ചാമ്പ്യന്‍ഷിപ്പില്‍ മൽസരിക്കുന്നത്.
വനിതാവിഭാഗത്തില്‍ ഷോട്ട്പുട്ടില്‍ രണ്ടുതവണ ഒളിമ്പിക് മെഡല്‍ നേടിയ, 2017ലെ ലോകചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമെഡല്‍ ജേതാവായ ഗോങ് ലിജാവോ, പോള്‍വോള്‍ട്ടില്‍ 2014, 2018 ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനായ ലി ലിങ്, ജാവലിന്‍ ത്രോയില്‍ രണ്ടുതവണ ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ നേടിയ ലു ഹുയിഹുയി, ഡിസ്ക്കസ് ത്രോയില്‍ ഏഷ്യന്‍ ഗെയിംസ് ജേതാവ് ചെന്‍ യാങ്, 800മീറ്ററില്‍ നിലവിലെ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്‍ വാങ് ചുന്യു എന്നിവർ ചൈനയുടെ വൻപ്രതീക്ഷകളാണ്. പുരുഷവിഭാഗത്തില്‍ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ 2014, 2018 ഏഷ്യന്‍ ഗെയിംസുകളിലെ ജേതാവായ സീ വെന്‍ജുനും വിസ്മയിപ്പിക്കും.
29 അംഗ ടീമാണ് ആതിഥേയരായ ഖത്തറിനെ പ്രതിനിധീകരിച്ച് മൽസരിക്കുക.
രണ്ടുതവണ ഒളിമ്പിക് മെഡല്‍ ജേതാവായ മുതസ് ബര്‍ഷിമാണ് ഖത്തറിനെ നയിക്കുന്നത്. 400മീറ്റര്‍ സ്പ്രിൻറര്‍ അബ്ദുല്‍ഇലാഹ് ഹാറൂണ്‍, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അബ്ദുറ ഹ്മാന് സാംബ, ഹാമര്‍ത്രോയില്‍ അഷ്റഫ് അല്സീഫി, വനിതാ വിഭാഗത്തില്‍ സ്പ്രിൻറര്‍ മറിയം ഫരീദ്, ഹാ മര്ത്രോയില് റാനിയ അല്‍നാജി എന്നിവരാണ് ഖത്തര്‍ പ്രതീക്ഷകള്‍.44 രാജ്യങ്ങളില്‍നിന്നായി 700 ഓളം അത്ലറ്റുകൾ ആണ് നാല് ദിവസത്തെ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നത്. പുരുഷ–വനിതാ വിഭാഗങ്ങളില്‍ 21 വീതം ഇനങ്ങളിലായി 186 മെഡലുകള്‍ക്കായാണ് മത്സരം. ഇതാദ്യമായി മിക്സഡ് റിലേയും ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.