ഭിന്നത ചർച്ചയിലൂടെ പരിഹരിക്കണം –റൂഹാനി
text_fieldsദോഹ: ഖത്തറിന് മേലുള്ള അയൽ രാജ്യങ്ങളുടെ സമ്മർദ്ദം കടുത്ത അനീതിയും അന്യായവുമാണെന്നും ഇത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുകയില്ലെന്നും ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി. ഗൾഫ് രാജ്യങ്ങൾ തങ്ങ ൾക്കിടയിലുള്ള ഭിന്നതകൾ ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും പരിഹരിക്കണമെന്നും റൂഹാനി പറഞ്ഞു. ഗൾഫ് പ്രതിസന്ധി എട്ടാം മാസത്തിലേക്ക് പ്രവേശിക്കവേ, ശൂറാ കൗൺസിൽ സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ആൽമഹ്മൂദുമായി തെഹ്റാനിൽ നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തർ സർക്കാറിനും ജനങ്ങൾക്കുമെതിരായ സമ്മർദ്ദം ഒരിക്കലും സ്വീകരിക്കാൻ സാധിക്കുകയില്ലെന്നാണ് ഇ റാൻ വിശ്വസിക്കുന്നത്. പ്രത്യേകിച്ചും അയൽരാജ്യങ്ങളിൽ നിന്നുള്ള ഇത്തരം സമീപനം ഒരിക്കലും ഉ ണ്ടാകാനിടവരരുതെന്നും അവർക്കിടയിലുള്ള ഭിന്നതകൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും ഇറാൻ പ്രസിഡൻറ് റൂഹാനി വ്യക്തമാക്കി.
ഒ.ഐ.സി അംഗരാജ്യങ്ങളിലെ പാർലിമെൻറ് യൂണിയൻ സമ്മേളനത്തിനോടനുബന്ധിച്ചാണ് ഖത്തറിന് പിന്തുണ നൽകി റൂഹാനി ഗൾഫ് പ്രതിസന്ധി സംബന്ധിച്ച് പ്രതികരിച്ചത്. ഖത്തറിനും ഖത്തർ ജനതക്കും ഇറാൻ നൽകുന്ന പിന്തുണയിൽ ശൂറാ കൗൺസിൽ സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ആൽമഹ്മൂദ് അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. സൗഹൃദത്തിെൻറയും സാഹോദര്യത്തിെൻറയും അയൽപക്ക ബന്ധത്തിെൻറയും പേരിലുള്ള ഖത്തർ–ഇറാൻ ബന്ധത്തിൽ സന്തോഷിക്കുന്നുവെന്നും പ്രതിസന്ധി ഘട്ടത്തിൽ നൽകിയ പിന്തുണക്കും സഹായത്തിനും ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുകയാണെന്നും എല്ലാ ആരോപണങ്ങളെയും ഗൂഢാലോചനകളെയും അതിജീവിക്കാൻ ഖത്തറിനായിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തറിനെതിരായ പ്രതിസന്ധി എട്ടാം മാസത്തിലേക്ക് പ്രവേശിക്കവേ അന്തരാഷ്ട്ര മധ്യസ്ഥത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഖത്തർ നേരത്തെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.