Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപൊതുഇടങ്ങളിൽ...

പൊതുഇടങ്ങളിൽ മാസ്കിൽ ഇളവ്

text_fields
bookmark_border
പൊതുഇടങ്ങളിൽ മാസ്കിൽ ഇളവ്
cancel

ദോഹ: കോവിഡ് മൂന്നാം തരംഗഭീതി കുറഞ്ഞതിനു പിന്നാലെ രാജ്യത്തെ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ഖത്തർ മന്ത്രിസഭ. പൊതുസ്ഥലങ്ങളിൽ മാസ്ക് അണിയുന്നതിൽ നിബന്ധനകളോടെ ശനിയാഴ്ച മുതൽ ഇളവു നൽകാൻ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന പ്രതിവാര മന്ത്രിസഭ യോഗം തീരുമാനിച്ചു. അടച്ചിട്ട സ്ഥലങ്ങളിലും (ഇൻഡോർ), പള്ളി, സ്കൂൾ, സർവകലാശാല, ആശുപത്രി പരിസരങ്ങൾ, മാർക്കറ്റ്, എക്സിബിഷൻ സ്ഥലങ്ങൾ എന്നീ പൊതു സ്ഥലങ്ങളിലും മാസ്ക് നിർബന്ധമായും അണിയണം. അതേസമയം, കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിലവിലുള്ള മറ്റു നിയന്ത്രണങ്ങൾ തുടരും.

കഴിഞ്ഞ നവംബറിൽ ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്ത ഒമിക്രോൺ വകഭേദം ഡിസംബർ അവസാന വാരത്തോടെയാണ് ഖത്തറിൽ സ്ഥിരീകരിച്ചത്. തുടർന്ന് ജനുവരിയിലായിരുന്നു പുതിയ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. പൊതുഇടങ്ങളിൽ ഉൾപ്പെടെ നൽകിയ ഇളവുകൾ റദ്ദാക്കുകയും മാസ്കും മറ്റു നിയന്ത്രണങ്ങളും കർക്കശമാക്കുകയും ചെയ്തു. ഇപ്പോൾ പ്രതിദിന കേസുകൾ 900ത്തിലും കുറഞ്ഞതോടെയാണ് ആദ്യഘട്ടം എന്ന നിലയിൽ മാസ്ക് ധരിക്കുന്നതിൽ നിബന്ധനകളോടെയുള്ള വിട്ടുവീഴ്ച. ഇതുപ്രകാരം പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടമില്ലാതെ ഇടപെടുമ്പോൾ മാസ്ക് അണിയൽ നിർബന്ധമില്ല. അതേസമയം, ഇൻഡോറിലെ എല്ലാ ഇടങ്ങളിലും മാസ്ക് നിർബന്ധമാണ്. തുറസ്സായ പൊതുസ്ഥലങ്ങളിൽ ഉൾപ്പെടുന്ന പള്ളികൾ, സ്കൂൾ, സർവകലാശാല, ആശുപത്രി പരിസരങ്ങൾ, ആളുകൾ തടിച്ചുകൂടുന്ന മാർക്കറ്റുകൾ, പ്രദർശന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും മാസ്ക് നിർബന്ധമായും അണിയണം. തുറസ്സായ സ്ഥലങ്ങളിൽ ഉപഭോക്താക്കളുമായി ഇടപെടുന്ന ജീവനക്കാരും മാസ്ക് അണിയണം.

സർക്കാർ-സ്വകാര്യ മേഖലകളിലെ ജീവനക്കാരുടെ പ്രവർത്തനം നിലവിലേതുപോലെ തുടരും. ജീവനക്കാരുടെ യോഗങ്ങളിൽ പരമാവധി 30 പേർക്കാണ് പങ്കെടുക്കാൻ അനുവാദം. വാക്സിൻ സ്വീകരിക്കാത്ത ജീവനക്കാർ ആഴ്ചയിൽ റാപിഡ് ആന്‍റിജൻ പരിശോധന നടത്തണം. രണ്ടു ഡോസ് എടുത്തവർക്കും, കോവിഡ് ഭേദമായവർക്കും ഇതു ബാധകമല്ല. പള്ളികളിലെ നിയന്ത്രണങ്ങൾ നിലവിലേതുപോലെതന്നെ തുടരും. തുറസ്സായ വേദികളിലെ വിവാഹ ചടങ്ങളിൽ പരമാവധി 300 പേർക്ക് പങ്കെടുക്കാം. എന്നാൽ, ആകെ ശേഷിയുടെ 50 ശതമാനത്തിൽ കൂടാൻ പാടില്ല. കോർണിഷ്, പാർക്ക്, ബീച്ച് എന്നിവിടങ്ങളിൽ ഒരു കുടുംബത്തിലേയോ ഒന്നിച്ച് താമസിക്കുന്നവരോ ആയ 30 പേർക്ക് കൂട്ടംചേരാം. വാഹനങ്ങളിൽ നാലുപേരിൽ കൂടരുത് എന്ന നിബന്ധന തുടരും. പൊതുഗതാഗത സംവിധാനങ്ങളിൽ പരമാവധി ശേഷിയുടെ 75 ശതമാനം പേർക്ക് യാത്രചെയ്യാം. കോവിഡ് മുൻകരുതലുകൾ പാലിച്ചായിരിക്കണം യാത്ര.

നിയന്ത്രണങ്ങൾ

• ജീവനക്കാരുടെ യോഗങ്ങളിൽ പരമാവധി 30 പേർ

• വാക്സിൻ സ്വീകരിക്കാത്ത ജീവനക്കാർക്ക് ആഴ്ചയിൽ റാപിഡ് ആന്‍റിജൻ പരിശോധന

• പള്ളികളിലെ നിയന്ത്രണങ്ങൾ നിലവിലേതുപോലെ

• തുറസ്സായ വേദികളിലെ വിവാഹ ചടങ്ങളിൽ പരമാവധി 300 പേർ

• കോർണിഷ്, പാർക്ക്, ബീച്ച് എന്നിവിടങ്ങളിൽ ഒരു കുടുംബത്തിലേയോ ഒന്നിച്ച് താമസിക്കുന്നവരോ ആയ 30 പേർക്ക് കൂട്ടംചേരാം

• വാഹനങ്ങളിൽ നാലുപേരിൽ കൂടരുത്

• പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര പരമാവധി ശേഷിയുടെ 75 ശതമാനം പേർക്ക്

നിർബന്ധ ഇടങ്ങൾ

അടച്ചിട്ട സ്ഥലങ്ങളിലും (ഇൻഡോർ), പള്ളി, സ്കൂൾ, സർവകലാശാല, ആശുപത്രി പരിസരങ്ങൾ, മാർക്കറ്റ്, എക്സിബിഷൻ സ്ഥലങ്ങൾ

ആവശ്യമില്ല

പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടമില്ലാതെ ഇടപെടുമ്പോൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Public Places
News Summary - Discounts on masks in public places
Next Story