മരുഭൂമി തരുമോ സൗരോർജം?
text_fieldsസാധ്യതകൾ പഠിക്കുന്നതിനായി ഹമദ് ബിൻ ഖലീഫ സർവകലാശാല
ദോഹ: മരുഭൂമിയുൾപ്പെടുന്ന ഭൂപ്രദേശങ്ങളിലെ കാലാവസ്ഥയിൽ സൗരോർജത്തിെൻറ സാധ്യതകൾ വികസിപ്പിക്കുന്നതിനായി പഠന ഗവേഷണ പദ്ധതിയുമായി ഹമദ് ബിൻ ഖലീഫ സർവകലാശാല.
സർവകലാശാലക്ക് കീഴിൽ പ്രവർത്തിക്കുന്ന ഖത്തർ എൻവയൺമെൻറൽ ആൻഡ് എനർജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാ(കീറി)ണ് ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. സൗരോർജ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് ഗവേഷണം, പരിശോധന, പ്രവർത്തനം എന്നീ കാര്യങ്ങളാണ് കീറി സോളാർ കൺസോർഷ്യത്തിലുൾപ്പെടുത്തിയിരിക്കുന്നത്.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ സൗരോർജ മേഖലകളിൽ പ്രവർത്തിക്കുന്ന ഗവേഷകർ, എഞ്ചിനീയർമാർ, സാങ്കേതിക നിർമ്മാതാക്കൾ, െപ്രാജക്ട് ഡെവലപ്പർമാർ എന്നിവരെയെല്ലാം കൺസോർഷ്യം ഒരു കുടക്കീഴിൽ അണിനിരത്തും.
ഖത്തറിെൻറ മരുഭൂമി കാലാവസ്ഥയിൽ സൗരോർജത്തിെൻറ സാധ്യതകൾ സംബന്ധിച്ചും സൗരോർജ ഉപകരണങ്ങളുടെ ഉപയോഗത്തെ സംബന്ധിച്ചും കൺസോർഷ്യം വിദഗ്ധ പഠനം നടത്തും. കീറി ഓഫീസിൽ നടന്ന പ്രാരംഭം യോഗത്തിൽ ഉൗർജ,വ്യവസായ മന്ത്രാലയത്തിലെ ഉൗർജ വിഭാഗം ഡയറക്ടറും കൺസോർഷ്യം അംഗവുമായ ശൈഖ് മിഷാൽ ജബർ ആൽഥാനി, കഹ്റമയിലെ കൺസർവേഷൻ ആൻഡ് എനർജി എഫിഷ്യൻസ് ഡയറക്ടർ എഞ്ചി. അബ്ദുൽ അസീസ് അൽ ഹമ്മാദി, കീറി എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മാർക് വർമിഷ്, കീറി സീനിയർ റിസർച്ച് ഡയറക്ടർ ഡോ. വെറോനിക ബെനിറ്റോ തുടങ്ങിയ അംഗങ്ങളും ആഗോളതലത്തിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.