2017ൽ റോഡപകടങ്ങൾ കുറഞ്ഞെന്ന് ഗതാഗത വകുപ്പ്
text_fieldsദോഹ: വാഹനപകടങ്ങളിലും അപകടമരണങ്ങളിലും പരിക്കുകളിലും കഴിഞ്ഞ വർഷം ഗണ്യമായ കുറവ് രേ ഖപ്പെടുത്തിയതായി പൊതുഗതാഗത വകുപ്പ്. അപകടമരണങ്ങളുടെയും പരിക്കുകളുടെയും നിരക്കിൽ കുറവ് വരുത്തുകയെന്ന വകുപ്പിെൻറ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ പുരോഗതിയുണ്ടെന്നും ഗതാഗത വകുപ്പ് വ്യ ക്തമാക്കി. വകുപ്പിെൻറ 2017ലെ റിപ്പോർട്ട് സംബന്ധിച്ച വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പുറത്തുവിട്ടത്. ആഗോള തലത്തിലെ അപകടമരണ നിരക്ക് വെച്ച് താരതമ്യം ചെയ്യുമ്പോൾ ഖത്തറിലേത് വളരെ കുറവാണ്. ഇത് വലിയ നേട്ടമാണെന്നും ആഭ്യന്തരമന്ത്രാലയത്തിലെ സ്ഥിതിവിവരണ വിശകലന വകുപ്പ് ഡയറക്ടർ ബ്രിഗേഡി യർ ഇബ്റാഹിം സഅദ് അൽ സുലൈതി പറഞ്ഞു. ഒരു ലക്ഷം പേരിൽ ആഗോള തലത്തിൽ 17.4 പേർ അപക ടങ്ങളിൽ കൊല്ലപ്പെടുമ്പോൾ ഖത്തറിൽ ഇത് വെറും 5.4 മാത്രമാണ്.
കൂടാതെ 10000 വാഹനങ്ങൾക്ക് ഒന്നെന്ന ക്രമത്തിൽ ഗതാഗത അപകട മരണനിരക്കിലും ഖത്തറിന് നേട്ടം തന്നെയാണ്. ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം 10000 വാഹനങ്ങൾക്ക് 10–12 മരണം സംഭവിക്കുമ്പോൾ ഖത്തറിൽ 1.17 മാത്രമാണുള്ള ത്. ആഗോളതലത്തിൽ 100 പരിക്കേറ്റയാളുകളിൽ മൂന്ന് പേർ മരിക്കുമ്പോൾ ഖത്തറിൽ ഇത് രണ്ടാണെന്നും അൽ സുലൈതി വ്യക്തമാക്കി. 2016നെ അപേക്ഷിച്ച് 2017ൽ വാഹനങ്ങളുടെ എണ്ണത്തിൽ അഞ്ച് ശതമാനത്തിെൻറ വർധനവ് രേഖപ്പെടുത്തി. പരിക്കുകളുടെ കാര്യത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 2017ൽ 1.3 ശതമാനം കുറഞ്ഞിട്ടുണ്ട്. സാരമായ പ രിക്കുകളുടെ എണ്ണത്തിൽ 14.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2017ൽ അപകടങ്ങളുടെ എ ണത്തിലും 2.4 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗതാഗത ബോധവത്കരണ പരിപാടികൾ, റോഡ് ഗതാഗത നിയന്ത്രണങ്ങൾ, ൈഡ്രവർമാരുടെ യോഗ്യത, വാ ഹന പരിശോധന, ടെസ്റ്റ് ഡെവലപ്മെൻറ്, ആംബുലൻസ് സേവനങ്ങളുടെ ഗുണമേൻമ തുടങ്ങിയ ഒട്ടനവധി പരിപാടികളാണ് നേട്ടങ്ങൾക്ക് പിന്നിലെന്ന് വാർത്താസമ്മേളനത്തിൽ സംസാരിച്ച ഗതാഗത വകുപ്പ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് സഅദ് അൽ ഖർജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.