Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിനോദസഞ്ചാരമേഖലക്ക്...

വിനോദസഞ്ചാരമേഖലക്ക് ആവേശംപകർന്ന് ക്രൂയിസ് കപ്പൽ കാലം

text_fields
bookmark_border
വിനോദസഞ്ചാരമേഖലക്ക് ആവേശംപകർന്ന് ക്രൂയിസ് കപ്പൽ കാലം
cancel
camera_alt??????????? ??????????? ???? ?????????????? ????????????????

േദാഹ: തുറമുഖങ്ങളിൽ സൗകര്യംകൂട്ടി അധികൃതർ കാത്തിരുന്നത് വെറുതെയായില്ല. വിനോദസഞ്ചാരമേഖലയിൽ ആവേശംപകർന്ന് ക്രൂയിസ് കപ്പലുകളുടെ വരവ് തുടങ്ങി. 2019-2020 ക്രൂയിസ് വിനോദസഞ്ചാര കാലയളവിൽ നിരവധി കപ്പലുകൾ എത്തുമെന്ന് ഖത്തര്‍ പോര്‍ട്ട്സ് മാനേജ്മെൻറ് കമ്പനി(മവാനി ഖത്തര്‍) നേരത്തേ അറിയിച്ചിരുന്നു. 74 കപ്പലുകളാണ് പുതിയ സീസണിൽ ദോഹ തുറമുഖത്ത് നങ്കൂരമിടുക. ഈ കപ്പലുകളിലായി 2.35 ലക്ഷത്തോളം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം തിരക്കേറിയ സീസണായിരിക്കും. സീസണിന് തുടക്കംകുറിച്ച് വരുമെന്ന് പ്രതീക്ഷിച്ച 74 കപ്പലുകളിൽ ആദ്യത്തേത് കഴിഞ്ഞയാഴ്ച എത്തി. ജര്‍മന്‍ ആഡംബര കപ്പലായ മെയിന്‍ ഷിഫ് 5 ആണ് ആദ്യമെത്തിയത്.


ഇറ്റാലിയന്‍ കമ്പനി കോസ്റ്റ ക്രൂയിസസിെൻറ കൂറ്റൻ കപ്പല്‍ ‘കോസ്റ്റ ഡിയാഡെമ’ ദോഹ തുറമുഖത്ത് കഴിഞ്ഞദിവസം നങ്കൂരമിട്ടു. ടേണ്‍ എറൗണ്ട് കപ്പൽ നിരയിലെ ആദ്യത്തേതാണ് ഈ കപ്പൽ. രാജ്യത്തിെൻറ സാമ്പത്തികനിലയും ടൂറിസംമേഖലയും ക്രൂയിസ് കപ്പലുകൾ ശക്തിപ്പെടുത്തും. പ്രതിവര്‍ഷം ആയിരക്കണക്കിന് ജോലികള്‍ സൃഷ്ടിക്കപ്പെടും. ഗതാഗത വാർത്താവിനിമയ മന്ത്രാലയം ദോഹ തുറമുഖത്ത് പാസഞ്ചർ ടെർമിനലിന് തുടക്കംകുറിച്ചിരുന്നു. 6000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ നിർമാണം പൂർത്തിയാക്കിയ പുതിയ ടെർമിനൽ അടുത്ത രണ്ട് സീസൺ മാത്രമേ ഉണ്ടാകൂ. 2022ൽ ദോഹ തുറമുഖത്തിെൻറ വികസന പദ്ധതി അവസാനിക്കുന്നതോടെ പുതിയ ടെർമിനലും ഇല്ലാതാകും.എം.എസ്.സി ലിറിക, ഐഡ പ്രൈമ, സീബോണ്‍ എന്‍കോര്‍, ക്രിസ്റ്റല്‍ എസ്പ്രിറ്റ്, ജ്യുവല്‍ ഓഫ് ദ സീസ്, കോസ്റ്റ ഡയഡെമ, എം.എസ്.സി ബെല്ലിസ്മ, സീബോണ്‍ ഒവേഷന്‍, അസമാര ക്വസ്റ്റ് എന്നിവയുള്‍പ്പടെ ആധുനിക ആഡംബര കപ്പലുകള്‍ ഉടനെത്തും. എം.എസ്.സി ബെല്ലിസ്മയും ജ്യുവല്‍ ഓഫ് ദ സീസും ആദ്യമായാണ് ഖത്തറിലെത്തുന്നത്.

ക്രൂയിസ് ടൂറിസം മേഖലയുടെ വികസനത്തിന് ദേശീയ ടൂറിസം കൗണ്‍സില്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നു. 2026 ആകുമ്പോഴേക്കും അഞ്ചുലക്ഷം യാത്രക്കാരെയും 350 ദശലക്ഷം ഖത്തര്‍ റിയാല്‍ വരുമാനവും നേടാനാണ് ഖത്തര്‍ ശ്രമം. 2018-19 സീസണില്‍ ക്രൂയിസ് വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോഡ് നേട്ടമുണ്ടായി. കഴിഞ്ഞ സീസണില്‍ 1,44,707 യാത്രക്കാരെയാണ് ദോഹ തുറമുഖത്തില്‍ വരവേറ്റത്. ചെറുതും വലുതുമായ 44 ആഡംബര കപ്പലുകളും തുറമുഖത്തില്‍ നങ്കൂരമിട്ടു. മുൻ സീസണിനെ അപേക്ഷിച്ച് കഴിഞ്ഞ സീസണില്‍ 120 ശതമാനത്തിലധികമാണ് തുറമുഖം വളര്‍ച്ച നേടിയത്. ഏപ്രിൽ വരെയാണ് ഇത്തവണത്തെ ക്രൂയിസ് സീസണ്‍. സീസണിനെ വരവേല്‍ക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഖത്തര്‍ ടൂറിസം അതോറിറ്റി, ആഭ്യന്തരമന്ത്രാലയം, ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് എന്നിവയുമായി സഹകരിച്ചാണ് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newscruis ship
News Summary - cruis ship-qatar-gulf news
Next Story