ഖത്തറിലും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; കൂടുതൽ സ്ഥാപനങ്ങൾ അടച്ചു
text_fieldsദോഹ: രാജ്യത്ത് കോവിഡ്രോഗം പടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ആളുകൾ കൂട്ടംകൂടുന്നത് നിരോധിച്ചതിൻെറ അടിസ്ഥാനത്തിലാണ് നടപടികൾ കഫേകൾ, ജ്യൂസ് കടകൾ, വിദ്യാഭ്യാസ അനുബന്ധ സ്ഥാപനങ്ങളും കേന്ദ്രങ്ങളും, വർക്ക്ഷോപ്പുകൾ, കലാവിനോദഅനുബന്ധ സേവനങ്ങൾ നൽകുന്നവ, കല്ല്യാണവും വിവിധ ഇവൻറുകളുമായി ബദ്ധപ്പെട്ട സേവനങ്ങൾ നൽകുന്ന കേന്ദ്രങ്ങൾ, ഷൂ വാച്ച് റിപ്പയർ കേന്ദ്രങ്ങൾ എന്നിവ പൂർണമായും വെള്ളിയാഴ്ച മുതൽ പ്രവർത്തിക്കുന്നില്ല.
എന്നാൽ സൂപ്പർമാർക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ, ഗ്രോസറി തുടങ്ങിയ ഭക്ഷ്യവിൽപനകേന്ദ്രങ്ങൾ, ഫാർമസികൾ, റെസ്റ്റേറാൻറുകളിലടക്കമുള്ള വിവിധ ഡെലിവറി സേവനങ്ങൾ എന്നിവക്ക് നിയന്ത്രണങ്ങൾ ബാധകമല്ല. ഇവയിൽ ഉൾപ്പെടാത്ത മറ്റ് സ്ഥാപനങ്ങൾ രാവിലെ ആറുമുതൽ വൈകീട്ട് ഏഴ് വരെ മാത്രമേ തുറക്കാൻ പാടുള്ളൂ. നിയന്ത്രണത്തിന് കീഴിലുള്ള പല കടകളും വെള്ളിയാഴ്ച രാവിലെ തുറന്നെങ്കിലും പൊലീസ് സ്ഥലത്തെത്തി അടപ്പിച്ചു.
രാജ്യത്തുടനീളം പൊലീസ് പരിശോധന ഊർജിതമായി തുടരുകയാണ്. വാഹനത്തിൽ കൂടുതലാളുകൾ യാത്ര ചെയ്യുന്നത് ചിലയിടങ്ങളിൽ പരിേശാധിക്കുന്നുണ്ട്.അതേസമയം ചൈനയില്‍ നിന്നും മെഡിക്കല്‍ മാസ്കുകളും സാനിറ്റൈസറുകളും അമീരി എയര്‍ഫോഴ്സ് വിമാനത്തിൽ കഴിഞ്ഞ ദിവസം ഖത്തറിലെത്തി. ഇവയുടെ വർധിച്ച ആവശ്യം പരിഗണിച്ചാണ് നടപടി. ഓൺഅൈറവൽ വിസ, വിസിറ്റ് വിസ എന്നിവയിൽ ഖത്തറിലെത്തി കാലാവധി കഴിഞ്ഞവർക്ക് ഒരുമാസത്തേക്ക് വിസ പുതുക്കാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിൻെറ https://portal.moi.gov.qa വെബ്സൈറ്റിലൂടെയോ സർക്കാറിൻെറ സേവന ആപ്പായ മെട്രാഷ് ടു വിലൂടെയോ ഇത് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.