Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകൂടുതൽ...

കൂടുതൽ നിയന്ത്രണങ്ങളുമായി ഖത്തർ

text_fields
bookmark_border
കൂടുതൽ നിയന്ത്രണങ്ങളുമായി ഖത്തർ
cancel

ദോഹ: ഖത്തറിൽ ജനജീവിതത്തെ ബാധിക്കുന്ന രൂപത്തിലേക്ക് കോവിഡ് പ്രതിരോധ നടപടിക ൾ. ആദ്യഘട്ടത്തിൽ കർശനനടപടികൾക്ക് മുതിരാതിരുന്ന രാജ്യത്ത് കഴിഞ്ഞ ദിവസം മുതൽ കർശന നിയന്ത്രണമാണ് വരുത്തുന്നത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അധ്യക്ഷതയിൽ നടന്ന ദുരന്ത നിവാരണ സുപ്രീംകമ്മിറ്റിയുടെ യോഗത്തിലായിരുന്നു തീരുമാനങ്ങൾ. മാർച്ച് 18 മുതൽ ഖത്തറിലേക്കുള്ള എല്ലാ യാത്രവിമാനങ്ങൾക്കും വിലക്കേർപ്പെടുത്തി. 14 ദിവസത്തേക്കാണ് നിയന്ത്രണം. നേരത്തേ ഇന്ത്യ, ബംഗ്ലാദേശ്, ചൈന, ഈജിപ്ത്, ഇറാൻ, ഇറ്റലി, ഇറാഖ്, ലബനാൻ, നേപ്പാൾ, പാകിസ്താൻ, ഫിലിപ്പീൻസ്, സൗത്ത്കൊറിയ, ശ്രീലങ്ക, സിറിയ, തായ്ലൻഡ്, ഇറ്റലി, ഫ്രാൻസ്, ജർമനി, സ്പെയിൻ രാജ്യക്കാർക്ക് താൽക്കാലിക യാത്രവിലക്ക് ഏർപ്പെടുത്തിയിരുന്നു. സമ്പൂർണ വിമാനവിലക്ക് വന്നതോടെ ആർക്കും പ്രവേശിക്കാൻ കഴിയില്ല. സ്വദേശികളെ മറ്റിടങ്ങളിൽനിന്ന് എത്തിക്കുന്ന വിമാനങ്ങളെ മാത്രമേ ഹമദ് വിമാനത്താവളത്തിൽ പ്രവേശിപ്പിക്കൂ. ചരക്ക് വിമാനങ്ങൾക്ക് നിയന്ത്രണമില്ല.


ഖത്തറിലുള്ള പ്രവാസികളടക്കം മറ്റിടങ്ങളിലേക്ക് പോവരുതെന്നും നിർദേശമുണ്ട്. നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് സൗജന്യമായി യാത്രാതീയതി മാറ്റുകയോ പൂർണമായും തുക തിരിച്ചുവാങ്ങുകയോ ചെയ്യാമെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു. പൊതുകേന്ദ്രങ്ങളെല്ലാം അടച്ചതോടെ ഇവിടെയുള്ള വ്യാപാരസ്ഥപനങ്ങളുടെ വാടക അധികൃതർ ഒഴിവാക്കിനൽകും. ഹോസ്പ്പിറ്റാലിറ്റി, ടൂറിസം, റീട്ടെയ്ൽ മേഖല, സ്മാൾ ആൻഡ് മീഡിയം വ്യവസായം, വാണിജ്യസ്ഥാപനങ്ങൾ, ലോജിസ്റ്റിക്സ് ഏരിയ എന്നീ മേഖലയിലെ സ്ഥാപനങ്ങളുെട വൈദ്യുതി, വെള്ള നിരക്കുകൾ ആറുമാസത്തേക്ക് ഒഴിവാക്കി.
ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുപകരം പാഴ്സൽ വാങ്ങണമെന്നാണ് മറ്റൊരു നിർദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf news
News Summary - covid-qatar-gulf news
Next Story