Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്: ഒരു മരണം...

കോവിഡ്: ഒരു മരണം കൂടി, പുതിയ രോഗികൾ 448

text_fields
bookmark_border
കോവിഡ്: ഒരു മരണം കൂടി, പുതിയ രോഗികൾ 448
cancel

ദോഹ: ഖത്തറിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. 49 വയസ്സുകാരനാണ് മരിച്ചത്. ഇതോടെ ആകെ മരണം 259 ആയി. ഇന്നലെ 473 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 444 പേർ സമ്പർക്കം മൂലം രോഗബാധ ഏറ്റവരാണ്. 29 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരും. 440 പേർക്ക് ഇന്നലെ രോഗമുക്തിയുണ്ടാവുകയും ചെയ്തു.

നിലവിലുള്ള ആകെ രോഗികൾ 9817 ആണ്. ഇന്നലെ 9735 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 15,44,331 പേരെ പരിശോധിച്ചപ്പോൾ 1,64,137 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ആകെ 1,54,061 പേർക്കാണ് രോഗമുക്തിയുണ്ടായത്.

686 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 98 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്. 99 പേർ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്നുണ്ട്. ഇതിൽ ഏഴുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. അതിനിടെ, രാജ്യത്ത് നിലവിലുള്ള വിവിധ കോവിഡ് ചട്ടങ്ങൾ പാലിക്കാത്തവർക്കെതിരെയുള്ള നിയമനടപടി തുടരുകയാണ്.

വിവിധയിടങ്ങളിൽ പരിശോധന കർശനമാണ്. ഇന്നലെ ആകെ 443 പേർക്കെതിരെയാണ് നടപടിയുണ്ടായത്. പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കണമെന്നത് രാജ്യത്ത് നിർബന്ധമായിരിക്കെ നിയമം പാലിക്കാത്ത 434 പേർെക്കതിരെയാണ് ഇന്നലെ നടപടിയെടുത്തത്. കാറിൽ കൂടുതൽപേർ യാത്ര ചെയ്തതിന് ഒമ്പതു പേർക്കെതിരെയും നടപടിയെടുത്തു. ഇവരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക്കൈമാറിയിട്ടുണ്ട്. മാസ്ക് ധരിക്കാത്തതിന് ഇതുവരെ പതിമൂവായിരത്തിലധികം പേർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.

മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവുപ്രകാരമാണ് അധികൃതർ നടപടി സ്വീകരിക്കുക. രണ്ടു ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്നു വർഷം വരെ തടവോ ആണ് ചുമത്തപ്പെടുക.

നിലവിൽ കുറ്റക്കാർക്ക് 500 റിയാലും അതിനു മുകളിലുമാണ് മിക്കയിടത്തും പിഴ ചുമത്തുന്നത്. എന്നാൽ, രണ്ടുലക്ഷം റിയാൽ വരെ പിഴ കിട്ടാവുന്ന സാംക്രമികരോഗങ്ങൾ തടയൽ നിയമത്തിെൻറ പരിധിയിൽ വരുന്ന കുറ്റമാണിത്. ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാലു പേരിൽ കൂടുതൽ പേർ യാത്രചെയ്യാൻ പാടില്ല. കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായാണിത്. 

മാസ്ക് ധരിക്കൽ സാമൂഹിക ഉത്തരവാദിത്തമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാസ്ക് ധരിക്കുേമ്പാൾ നിങ്ങൾ മാത്രമല്ല, സമൂഹത്തിലെ മറ്റുള്ളവരും കോവിഡ് ഭീഷണിയിൽ നിന്ന് മുക്തമാകും.

പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കുക സമൂഹത്തിെൻറ സുരക്ഷക്കുവേണ്ടിയാണ്. നിയമലംഘകർക്കെതിെര കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

രാജ്യത്ത് കോവിഡ്-19 േപ്രാട്ടോകോൾ ലംഘിക്കുന്നവരിലധികവും യുവാക്കളാണെന്ന് അധികൃതർ പറയുന്നു. കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായുള്ള മന്ത്രിസഭ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ ആഭ്യന്തര മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും എല്ലാവിധ പരിശോധനകളും ഊർജിതമാക്കുമെന്നും ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. പൊതു ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയവ കൃത്യമായി നിരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ട്.

കോവിഡ്-19 സുരക്ഷ മുൻകരുതലുകൾ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ശക്തമായ പേട്രാളിങ് നടക്കുന്നുണ്ട്. ആളുകൾ കൂടുതലായെത്തുന്ന ഇടങ്ങളിൽ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിനായി കാൽനടയായിട്ടുള്ള പൊലീസ് പേട്രാളിങ്ങും നടത്തുന്നുണ്ട്.

പൊലീസ് പരിശോധനയും പേട്രാളിങ്ങും 24 മണിക്കൂറാക്കിയിട്ടുണ്ട്. നിയമലംഘകരെ കണ്ടെത്തി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് കുറ്റക്കാരെ പബ്ലിക് േപ്രാസിക്യൂഷന് കൈമാറുകയാണ് പൊലീസ് ചെയ്യുന്നത്.

അതിനിടെ, കോവിഡ് പ്രതിരോധനടപടികൾ സ്വീകരിക്കാത്തതിന് രണ്ടു വ്യാപാരസ്ഥാപനങ്ങൾ വാണിജ്യ വ്യവസായ മന്ത്രാലയം പൂട്ടി. അൽലുഖ്തയിലെ ചൈനീസ് ഹെൽത്ത് സെൻറർ, മുശൈരിബിലെ മന്ദാരിൻ കേക്ക് ഷോപ്പ് എന്നിവയാണ് പൂട്ടിയത്. പ്രതിരോധനടപടികൾ ഒരുക്കുന്നതുവരെയും പിഴ അടക്കുന്നതുവരെയുമാണ് കടകൾ അടച്ചിടേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid qatarcovid gulf
Next Story