കോവിഡ് : സൈബർ ആക്രമണം രൂക്ഷം, ഖത്തറും ഇര
text_fieldsദോഹ: കോവിഡ്–19നെ മറയാക്കി വിവിധ മേഖലകളിൽ സൈബർ ആക്രമണം രൂക്ഷം. ഖത്തറിലും ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളുണ്ടാ യി.
ഈ വർഷം ആദ്യ പാദത്തിൽ മാത്രം ഖത്തറിൽ 2033 സെബർ ആക്രമണ ശ്രമങ്ങളാണ് ഉണ്ടായതെന്ന് െട്രൻഡ് മൈേക്രാ ഐ. എൻ. സി പുത ിയ പഠനത്തിൽ വ്യക്തമാക്കി. ഇ–മെയിൽ, യു. ആർ. എൽ, ഫയൽ ആക്രമണങ്ങളാണ് ഖത്തർ നേരിട്ടത്. ഇതിൽ ഇ–മെയിൽ സ്പാം, ബിസിനസ് ഇ–മെയിൽ കോംപ്രമൈസ്, മാൽവെയർ, റാൻസംവെയർ, ഡൊമൈനുകൾ എന്നിവയെല്ലാം ഇതിലുൾപ്പെടും. ജി. സി. സി രാജ്യങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ നടക്കുന്ന രണ്ടാമത് രാഷ്ട്രമാണ് ഖത്തർ. ജനങ്ങൾ സമ്പർക്ക വിലക്കിലായിരിക്കുന്ന സമയം മുതലെടുത്താണ് ആക്രമണങ്ങളധികവുമെന്ന് െട്രൻഡ് മൈേക്രാ സൂചിപ്പിക്കുന്നു. 1923 ഇ–മെയിൽ സ്പാം ആക്രമണങ്ങളും 108 യു.ആർ.എൽ ആക്രമണങ്ങളും 2 മാൽവെയർ ആക്രമണങ്ങളുമാണ് ഖത്തർ നേരിട്ടത്.
െട്രൻഡ് മൈേക്രാ പ്രതിരോധിച്ച സൈബർ ഭീഷണികളുടെ അടിസ് ഥാനത്തിലാണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
2020 ആദ്യ പാദത്തിൽ ജി. സി . സി രാജ്യങ്ങളിലായി 8984 ഇ–മെയിൽ സ്പാം ആക്രമണങ്ങളാണ് രജിസ്റ്റർ ചെയ്തത്. ഏഷ്യയിൽ തന്നെ ഇത് നാലാമതാണ്. 772 യു.ആർ.എൽ ആക്രമണങ്ങൾക്കും ജി. സി. സി രാജ്യങ്ങൾ വിധേയമായി.കോവിഡ്–19നെ നിയന്ത്രണ വിധേയമാക്കുന്നതിൽ ഖത്തർ മുന്നേറുമ്പോൾ ജി.സി.സി രാജ്യങ്ങളിൽ സൈബർ ആക്രമണങ്ങളിൽ ഖത്തറാണ് രണ്ടാമതെത്തിയിരിക്കുന്നതെന്നും രാജ്യത്തെ സൈബർ സുരക്ഷ കൂടുതൽ ശക്തമാക്കേണ്ടതിെൻറ പ്രധാന്യത്തെയാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും െട്രൻഡ് മൈേക്രാ കൺട്രി മാനേജർ അസ്സാദ് അറേബ്യ പറഞ്ഞു. കോവിഡ്–19 പശ്ചാത്തലത്തിൽ വീടുകളിലിരുന്നും വിദൂരസ്ഥലങ്ങളിലിരുന്നും ജോലി ചെയ്യുന്നതിന് പുതിയ മാർഗങ്ങൾ ഖത്തറിൽ അവലംബിച്ചിരിക്കെ സൈബർ ആക്രമണങ്ങൾ സംബന്ധിച്ച് ജീവനക്കാരും മാനേജ്മെൻറുകളും ജാഗ്രത പാലിക്കണമെന്നും അൺ വെരിഫൈഡ് മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും സൈബർ ആക്രമണങ്ങളുണ്ടായേക്കാമെന്നും അസ്സാദ് അറേബ്യ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.