കോൺകകാഫ് ഗോൾഡ് കപ്പ്: ഖത്തറിന് ഹോണ്ടുറാസ് വെല്ലുവിളി
text_fieldsദോഹ: ഖത്തറിന് പെരുന്നാൾ സമ്മാനം നൽകാൻ ദേശീയ ഫുട്ബാൾ ടീം ഇന്ന് പുലർച്ച കോൺകകാഫ് ഗോൾഡ് കപ്പിൽ നിർണായ പോരാട്ടത്തിനിറങ്ങുന്നു. ഗ്രൂപ് റൗണ്ടിലെ അവസാന മത്സരത്തിൽ കരുത്തരായ ഹോണ്ടുറസാണ് ഏഷ്യൻചാമ്പ്യന്മാരുടെ എതിരാളി. ബുധനാഴ്ച പുലർച്ച നാലിന് നടക്കുന്ന കളിയിൽ ജയമോ സമനിലയോ ഖത്തറിൻെറ നോക്കൗട്ട് ബർത്തിന് അനിവാര്യമാണ്. രണ്ടാം മത്സരത്തിൽ ഗ്രനഡയെ ഏകപക്ഷീയമായ നാല് ഗോളിന് തകർത്തതിൻെറ ആത്മവിശ്വാസത്തിലാണ് ടീം. എന്നാൽ, എതിരാളികളായ ഹോണ്ടുറസ് മേഖലയിലെ ശക്തരാണ്.
ആദ്യ രണ്ട് കളിയും ജയിച്ച നോക്കൗട്ട് റൗണ്ട് ഏതാണ്ടുറപ്പിച്ചാണ് അവരിറങ്ങുന്നത്. ഗ്രനഡയെയും (4-0) പാനമയെയും (3-2)ന് തോൽപിച്ചാണ് അവർ പോയൻറ് നിലയിൽ മുന്നിലെത്തിയത്. മറ്റൊരു മത്സരത്തിൽ പാനമ ഗ്രനഡക്കെതിരെ മികച്ച സ്കോറിൽ ജയിക്കുകയും ഖത്തർ തോൽക്കുകയും ചെയ്താൽ 2022 ലോകകപ്പ് ആതിഥേയർക്ക് ഗോൾഡ് കപ്പിൽ ഗ്രൂപ്പ് റൗണ്ടിൽ തന്നെ മടങ്ങേണ്ടിവരും. കോച്ച് ഫെലിക്സ് സാഞ്ചസ് ആത്മവിശ്വാസത്തിലാണ്. ഗ്രനഡക്കെതിരെ വിജയം കണ്ട കോമ്പിനേഷനിൽ തന്നെയാണ് കോച്ചിൻെറ പ്രതീക്ഷ. 'കഴിഞ്ഞ കളിയിൽ ഞങ്ങൾ ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ചു. ആദ്യ മത്സത്തിൽ സമനില പാലിച്ചെങ്കിലും കളിയുടെ ശൈലിയും ഗോൾ നേട്ടങ്ങളും ആത്മവിശ്വാസം പകർന്നിട്ടുണ്ട്' -സാഞ്ചസ് പറഞ്ഞു. അക്രം അഫിഫി, അൽമോയസ് അലി, മുഹമ്മദ് മുൻതാരി എന്നിവരാണ് ആക്രമണത്തിൽ ഖത്തറിൻെറ പ്രധാന താരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.