ചെക്ക് മടങ്ങിയാൽ ഒരു വർഷം ചെക്കിടപാട് തടസ്സപ്പെടും
text_fieldsദോഹ: ചെക്ക് കേസുകളുമായി ബന്ധപ്പെട്ട നിയമലംഘനം നടത്തുന്ന കമ്പ നികളുടെയും വ്യക്തികളുടെയും ഒരു വർഷത്തെ ചെക്കിടപാട് തടസ്സപ്പെ ടും. പീനൽ കോഡിൽ പറയപ്പെടുന്ന ചെക്കുമായി ബന്ധപ്പെട്ട കേ സുകളിൽ ഉൾപ്പെടുന്ന കമ്പനികൾക്കും വ്യക്തികൾക്കും ഒരു വർഷത്തേക്കോ അതിൽ കൂടുതൽ കാലയളവിലേക്കോ ചെക്കുമായി ബന്ധപ്പെട്ട സൗകര്യം പിൻവലിക്കപ്പെടുമെന്ന് സുപ്രീം ജുഡീഷ്യറി കൗൺസിലിലെ ക്രിമിനൽ കോടതി പ്രഖ്യാപിച്ചു. ചെക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട കേസുകൾ കുറക്കുന്നതിെൻറ ഭാഗമായി ഖത്തർ സെൻട്രൽ ബാങ്കുമായി സഹകരിച്ച് സുപ്രീം ജുഡീഷ്യറി കൗൺസിലിലെ ക്രിമിനൽ കോടതി പുതിയ നടപടികൾക്ക് തുടക്കം കുറിച്ചു. ഇതിെൻറ ഭാഗമായി മതിയായ തുകയില്ലാതെ നിരന്തരമായി ചെക്ക് മടങ്ങുന്നവരുടെ കരിമ്പട്ടിക തയാറാക്കും. ഇതിന് ബന്ധപ്പെട്ട അതോറിറ്റികളുമായി കോടതി തുടക്കം കുറിച്ചു.
ചെക്ക് കേസുമായി ബന്ധപ്പെട്ട് കുറ്റവാളി കളാകുന്നതിൽനിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വാണിജ്യനിയമമായ 2006ലെ 27ാം നമ്പർ നിയമത്തിലെ 604ാം വകുപ്പ് പ്രകാരം ചെക്കുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെടുന്നവർക്ക് ചെക്ക് ബുക്ക് നൽകാതിരിക്കുക, പുതിയ ചെക്ക് ബുക്ക് ഒരു വർഷത്തേക്ക് തടഞ്ഞുവെക്കുക തുടങ്ങിയ നടപടികൾക്ക് ക്രിമിനൽ കോടതി തുടക്കം കുറിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബാങ്കുകൾക്ക് പ്രത്യേകം സർക്കുലറുകൾ അയക്കാൻ കോടതിയും ഖത്തർ സെൻട്രൽ ബാങ്കും സംയുക്തമായി തീരുമാനിച്ചിട്ടുണ്ട്. കേസുകളുടെ കണക്കനുസരിച്ച് ചെക്ക് കേസുകളിൽ ഉൾപ്പെടുന്നവർക്ക് ചെക്ക് ബുക്ക് നൽകാതിരിക്കലോ ഒരു വർഷമോ അതിൽ കൂടുതൽ കാലയളവിലേക്കോ ചെക്കുമായി ബന്ധപ്പെട്ട സൗകര്യം തടഞ്ഞു വെക്കുകയോ ചെയ്യാൻ ഇത് പ്രകാരം ബാങ്കുകൾക്ക് അധികാരം ലഭിക്കും.
കേസുകളിലകപ്പെടുന്ന കമ്പനിക ൾക്കും വ്യക്തികൾക്കുമുള്ള ശിക്ഷ ക്രിമിനൽ കോടതി വിധിക്കും. ഇത് കൂടാതെ ചെക്കിന് തുല്യമായ റീഫണ്ടിങ് സംവിധാനം പുനരാരംഭിക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്. സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്യാതെതന്നെ ചെക്ക് കേസിലുൾപ്പെട്ട പ്രതി എതിർകക്ഷിക്ക് ചെക്കിന് തുല്യമായ തുകയും ചെലവായ തുകയും നൽകുന്ന സംവിധാനമാണിത്. പീനൽ കോഡിലെ ആർട്ടിക്കിൾ 357 പ്രകാരമാണിത്. 2018ൽ മാത്രം ചെക്കുമായി ബന്ധപ്പെട്ട് 37130 കേസുകൾ കോടതിയിലെത്തിയതായും ഇതിൽ 34882 കേസുകൾ പരിഹരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. മതിയായ തുകയില്ലാതെ ചെക്ക് മടങ്ങുകയാണെങ്കിൽ പീനൽ കോഡിലെ 357 വകുപ്പ് പ്രകാരം മൂന്നു മാസത്തിൽ കുറയാത്തതും മൂന്നു വർഷത്തിൽ കൂടാത്തതുമായ തടവും 3000 റിയാലിൽ കുറയാത്ത തുകയുമാണ് ശിക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.