ആദ്യ ചാർജിങ് സ്റ്റേഷൻ തുറന്നു: വൈദ്യുതി വാഹനങ്ങൾ ഇനി സൗരോർജത്തിൽ ഓടും
text_fieldsദോഹ: ഊർജ സംഭരണം ലക്ഷ്യംവെച്ചും വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുമായി രാജ്യത്ത െ പ്രഥമ ഫോട്ടോവോൾട്ടായി ക് ചാർജിങ് സ്റ്റേഷന് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വ ാട്ടർ കോർപറേഷൻ (കഹ്റമ) തുടക്കം കുറിച്ചു. മിസൈമീറിലെ കഹ്റമാ കോംപ്ലക്സിലാണ് സൗരോർ ജ ചാർജിങ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.
കഹ്റമ പ്രസിഡൻറ് ഇസ്സ ബി ൻ ഹിലാൽ അൽ കുവാരി, ഖത്തറിലെ ജപ്പാൻ അംബാസഡർ കസുവോ സുനാഗ, മരുബെനി പവർ കമ്പനി സി.ഇ.ഒ യും ചീഫ് ഓപറേറ്റിങ് ഓഫിസറുമായ യോഷിയാകി യൊകോട്ടോ, കഹ്റമയിൽ നിന്നും മരുബനി കമ് പനിയിൽ നിന്നുമുള്ള മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സൗരോർജ ചാർജ ിങ് സ്റ്റേഷൻ പദ്ധതിയുടെ സ്ട്രാറ്റജിക് പങ്കാളിയാണ് ജപ്പാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന മരുബെനി.
കഹ്റമ കോംപ്ലക്സിൽ 270 ചതുരശ്രമീറ്റർ വിസ്തൃതിയിൽ സ്ഥാപിച്ചിരിക്കുന്ന സ്റ്റേഷനിലെ 216 ഫോട്ടോവോൾട്ടായിക് പാനലുകൾ വഴിയാണ് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുക. പാനലുകളിൽ നിന്നായി 72 കിലോവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിക്കാൻ സാധിക്കുക.സ്റ്റേഷനിൽ രണ്ട് കാറുകൾക്ക് ഒരേസമയം ചാർജ് ചെയ്യാൻ സാധിക്കും. 15 മുതൽ 20 വരെ മിനിറ്റാണ് പൂർണമായും ചാർജ് ചെയ്യാൻ വേണ്ടത്. ആകെ 100 കിലോവാട്ടാണ് സ്റ്റേഷെൻറ ചാർജിങ് ക്ഷമത.
ചാർജിങ് സംവിധാനത്തെ കൂടാതെ 170 കിലോവാട്ട് വരെ വൈദ്യുതി സംഭരിച്ചു വെക്കാൻ ശേഷിയുള്ള ബാറ്ററി യൂനിറ്റും സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുണ്ട്. മൂന്ന് കാറുകൾക്ക് പൂർണമായും ചാർജ് ചെയ്യുന്നതിന് 100 കിലോവാട്ട് വൈദ്യുതിതന്നെ മതിയാകും. ചാർജിങ്ങിന് ശേഷം ബാക്കിവരുന്ന അധിക വൈദ്യുതി ഗ്രിഡിലേക്ക് കൈമാറാനും സ്റ്റേഷന് സാധിക്കും. സൗരോർജ പാനലുകളിലോ ബാറ്ററിയിലോ ചാർജിങ്ങിനുള്ള മതിയായ വൈദ്യുതി ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ ഗ്രിഡിൽ നിന്നും തിരിച്ചും വൈദ്യുതി എത്തിക്കാനും ഈ സംവിധാനത്തിലൂടെ ക്രമീകരണമുണ്ടാകും. മരുബെനി കമ്പനിയുമായി സഹകരിച്ച് കഹ്റമയുടെ തർശീദ് (നാഷനൽ േപ്രാഗ്രാം ഫോർ കൺസർവേഷൻ ആൻഡ് എനർജി എഫിഷ്യൻസി) ആണ് പദ്ധതിയുടെ പിന്നിൽ.
സൗരോർജ ഉപയോഗത്തെ േപ്രാത്സാഹിപ്പിക്കുകയും അന്തരീക്ഷത്തിലെ അപകടകരമായ കാർബൺ സാന്നിധ്യം കുറക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇസ്സ ബിൻ ഹിലാൽ അൽ കുവാരി പറഞ്ഞു. ഖത്തറിെൻറ വിഷൻ 2030മായി ബന്ധപ്പെട്ട് സുസ്ഥിരത കൈവരിക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തെ പ്രചരിപ്പിക്കുകയും ഇതിെൻറ ഉദ്ദേശ്യമാണെന്ന് കഹ്റമ പ്രസിഡൻറ് കൂട്ടിച്ചേർത്തു.
2022ഓടെ രാജ്യത്തെ കാർ വിൽപനയിൽ 10 ശതമാനം ഇലക്ട്രിക് കാറുകളാക്കി ഉയർത്തുകയാണ് തർശീദ് ലക്ഷ്യമിടുന്നത്. ഇന്ധനമുപയോഗിക്കുന്ന കാറുകളെ അപേക്ഷിച്ച് കൂടുതൽ ഊർജ ക്ഷമതയുള്ളത് ഇലക്ട്രിക് കാറുകൾക്കാണ്. ഒരേ അളവിൽ പ്രകൃതി വാതകം ഉപയോഗിച്ച് ഇലക്ട്രിക് കാറുകൾ 520 കിലോമീറ്റർ സഞ്ചരിക്കും. സാധാരണ കാറുകൾ 322 കിലോമീറ്റർ മാത്രമേ സഞ്ചരിക്കൂ. 100 കിലോമീറ്റർ സഞ്ചരിക്കാൻ 5.44 റിയാൽ ചെലവിൽ 17 കിലോവാട്ട് വൈദ്യുതിയാണ് ആവശ്യമായി വരുന്നത്. എന്നാൽ, ഇത്രയും ദൂരം സഞ്ചരിക്കാൻ സാദാ കാറിന് 24 റിയാൽ നൽകി 12 ലിറ്റർ ഇന്ധനമാണ് വേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.