Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

രണ്ടായിരത്തിലധികം ഉദ്യോഗസ്ഥർ; സെൻസസ് ഫീൽഡ് സർവേ ഇന്നുമുതൽ

text_fields
bookmark_border
രണ്ടായിരത്തിലധികം ഉദ്യോഗസ്ഥർ; സെൻസസ് ഫീൽഡ് സർവേ ഇന്നുമുതൽ
cancel

ദോഹ: കോവിഡ് മൂലം നിർത്തിവെച്ചിരുന്ന പൊതുസെൻസസിെൻറ അവസാനഘട്ടത്തിെൻറ ഫീൽഡ് സർവേ ഞായറാഴ്ച മുതൽ ആരംഭിക്കും. ഡിസംബർ 13ന് തുടങ്ങി 2021 ജനുവരി മധ്യംവരെയാണ് ഫീൽഡ് സർേവ നടക്കുക. രണ്ടായിരത്തിലധികം ഉദ്യോഗസ്ഥരാണ് ഈ ഘട്ടത്തിൽ വീടുകളിലും താമസസ്ഥലങ്ങളിലുമെത്തി വിവരങ്ങൾ ശേഖരിക്കുക. കുടുംബങ്ങൾ, വ്യക്തികൾ എന്നിവരിൽനിന്നാണ് വിവരങ്ങൾ േതടുക.

തങ്ങളുടെ കുടുംബങ്ങളുെട വിവരങ്ങൾ ൈകമാറുന്നതിന് കുടുംബനാഥന് മൂന്ന് രീതികളാണ് ഉദ്യോഗസ്ഥർ അനുവദിക്കുക. ഒന്നുകിൽ ഉദ്യോഗസ്ഥനുമായി നേരിട്ട് സംസാരിച്ച് വിവരങ്ങൾ നൽകാനാകും. അല്ലെങ്കിൽ ഫീൽഡ് സന്ദർശനേത്താടനുബന്ധിച്ച് കവറിനുള്ളിൽ പ്രത്യേക ഫോറങ്ങൾ കുടുംബനാഥന്മാർക്ക് നൽകും. ഈ ഫോറം പൂരിപ്പിച്ച് നൽകിയും സെൻസസിൽ വിവരങ്ങൾ നൽകാം. സെൻസസിെൻറ അടുത്ത ഘട്ടത്തിൽ ഉദ്യോഗസ്ഥർക്ക് ഈ ഫോറം ൈകമാറുകയാണ് വേണ്ടത്.

ഇതുമല്ലെങ്കിൽ അതോറിറ്റിയുടെ വെബ്സൈറ്റിലൂടെ ഇലക്ട്രോണിക് ഫോറം പൂരിപ്പിച്ച് കുടുംബനാഥന്മാർക്ക് ഓൺലൈനിലൂടെയും വിവരങ്ങൾ ൈകമാറാനാകും. കോവിഡ് മൂലമാണ് പൊതുസെൻസസിെൻറ അവസാനഘട്ടം നിർത്തിവെച്ചിരുന്നത്. ഇത് ഡിസംബർ ഒന്നുമുതലാണ് പുനരാരംഭിച്ചത്. www.psa.gov.qa/census2020.aspx എന്ന അതോറിറ്റിയുടെ വെബ്സൈറ്റിലൂടെയാണ് അന്ന് സെൻസസ് തുടങ്ങിയത്. വെബ്സൈറ്റിലൂടെയുള്ള സെൻസസ് ഡിസംബർ ഒന്നുമുതൽ 2021 ജനുവരി ഏഴുവരെയാണ് തുടരുക. ആ ഘട്ടത്തിൽ ഫീൽഡ് സന്ദർശനം ഉണ്ടായിരിക്കില്ല. എന്നാൽ, ഡിസംബർ 13 മുതൽ ഫീൽഡ് സന്ദർശനം കൂടി നടക്കുകയാണ്. കുടുംബങ്ങൾക്കും വ്യക്തികൾക്കും ആസൂത്രണ സ്ഥിതിവിവരക്കണക്ക് അതോറിറ്റി ഇലക്ട്രോണിക് ഫോറങ്ങൾ വെബ് സൈറ്റ് വഴി ലഭ്യമാക്കിയാണ് ഇലക്ട്രോണിക് വിവരശേഖരണം നടത്തുന്നത്. കോവിഡിെൻറ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രാലയത്തിൻെറ അനുമതി വാങ്ങിയാണ് അതോറിറ്റി സെൻസസ് പ്രക്രിയ നടത്തുന്നത്. എല്ലാവിധ കോവിഡ് പ്രതിരോധനടപടികളും പാലിച്ചാണ് സെൻസസ് നടക്കുന്നത്. ജനങ്ങൾ, വീടുകൾ, സൗകര്യങ്ങൾ, കുടുംബങ്ങളുടെ എണ്ണം, കുടുംബത്തിലുള്ളവരുടെ എണ്ണം തുടങ്ങിയ വിവരങ്ങളാണ് ഉദ്യോഗസ്ഥർ ശേഖരിക്കുക. ഓൺലൈനിലൂടെ വിവരങ്ങൾ നൽകാനാകാത്തവർക്കായാണ് ഉദ്യോഗസ്ഥർ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കുക. നിരവധി സർക്കാർ സംവിധാനങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത വിവിധ വിവരങ്ങളാണ് സെൻസസ് വഴി ശേഖരിക്കുന്നത്. പൗരന്മാർക്കുള്ള വിവിധ സൗകര്യങ്ങളടക്കം നൽകാൻ ഇത് സർക്കാറിനെ സഹായിക്കും.

സെൻസസ് പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് 14 സര്‍ക്കാര്‍ വിഭാഗങ്ങളാണ് സഹകരിക്കുന്നത്. വിവരങ്ങള്‍ ശേഖരിക്കാനും അത് ഉറപ്പുവരുത്താനും അത്യാധുനിക സാങ്കേതികതയാണ് ഉപയോഗിക്കുന്നത്. സെൻസസ് പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ അതേസമയംതന്നെ േഡറ്റാബേസിന് കൈമാറുകയാണ് ചെയ്യുന്നത്.

ജനങ്ങള്‍ക്ക് ഒന്നുകില്‍ സെൻസസ് പ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ നൽകുകയോ അല്ലെങ്കില്‍ ഓണ്‍ലൈനായി വിവരങ്ങള്‍ നൽകുകയോ ചെയ്യാവുന്നതാണ്. രേഖകളില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി സെന്‍സസ് പൂര്‍ത്തീകരിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് സാധിക്കും. നയരൂപവത്കരണത്തിന് ഇത്തരം വിവരങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. വീടുകളെയും സൗകര്യങ്ങളെയുംകുറിച്ചുള്ള വിവരങ്ങള്‍ സമൂഹത്തിൻെറ സമൃദ്ധി അടയാളപ്പെടുത്തും. സെൻസസിൽ ലഭിക്കുന്ന മറ്റു വിവരങ്ങളാകട്ടെ അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിെൻറ നിലവാരം വിലയിരുത്താനും വിവിധ റിപ്പോര്‍ട്ടുകള്‍ക്കായി ഉപയോഗപ്പെടുത്താനും സാധിക്കും.

1986, 1997, 2004, 2010, 2015 എന്നീ വർഷങ്ങളിലാണ് ഖത്തറിൽ പ്രധാന സെൻസസുകൾ മുമ്പ് നടന്നത്. എല്ലാത്തരം വികസനപദ്ധതികള്‍ക്കും പിന്തുണയേകുന്നതില്‍ സെന്‍സസ് വലിയ പങ്കുവഹിക്കുന്നുണ്ട്. കുടുംബങ്ങള്‍ക്ക് അടിസ്ഥാനസേവനങ്ങളുടെ ലഭ്യത വിലയിരുത്തല്‍, സേവനങ്ങള്‍ ആവശ്യമുള്ള മേഖലകള്‍ തിരിച്ചറിയല്‍, പദ്ധതികളുടെ മുന്‍ഗണനകള്‍ നിശ്ചയിക്കല്‍ എന്നിവക്കെല്ലാം സെന്‍സസ് വിവരങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

തൊഴില്‍ശക്തിയുടെ വലുപ്പവും അതിെൻറ സ്വഭാവസവിശേഷതകളും സംബന്ധിച്ച വിവരങ്ങളുടെ സുപ്രധാന സ്രോതസ്സായും സെന്‍സസിനെ കണക്കാക്കുന്നു. ഓരോ അഞ്ചുവര്‍ഷമോ 10 വര്‍ഷമോ കൂടുമ്പോഴാണ് സെന്‍സസ് എടുക്കുന്നത്.

സ്കൂളുകള്‍, ആശുപത്രികള്‍, പൊലീസ് വകുപ്പുകള്‍ ഉള്‍പ്പെടെ വിവിധ സേവനങ്ങളുടെ വിതരണം ഉള്‍പ്പെടെ വികസനപ്രക്രിയകള്‍ക്ക് സെന്‍സസ് വിവരങ്ങള്‍ സുപ്രധാനമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story