Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനേട്ടങ്ങളുടെയും...

നേട്ടങ്ങളുടെയും ഐക്യത്തിന്റെയും ആഘോഷം -പ്രധാനമന്ത്രി

text_fields
bookmark_border
നേട്ടങ്ങളുടെയും ഐക്യത്തിന്റെയും ആഘോഷം -പ്രധാനമന്ത്രി
cancel

ദോഹ: രാജ്യത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തോട് വിശ്വസ്തത പുതുക്കുന്നതിനും രാഷ്ട്രത്തെ കെട്ടിപ്പടുക്കുന്നതിൽ മുൻ തലമുറകളുടെ ത്യാഗങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതിനും, പുരോഗതിയുടെയും വികസനത്തിന്റെയും വളർച്ചയുടെയും പാതയിൽ തുടർന്നും പ്രവർത്തിക്കാനും ദേശീയ ദിനം ഊർജം നൽകുമെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ എല്ലാ മേഖലകളിലും സമഗ്രമായ നേട്ടങ്ങൾ കൈവരിച്ച് മുന്നേറുന്ന പശ്ചാത്തലത്തിലാണ് ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘നിങ്ങളാൽ ഉയർച്ച, നിങ്ങളിൽ പ്രതീക്ഷ’ എന്ന ഈ വർഷത്തെ ദേശീയ ദിന മുദ്രാവാക്യം രാജ്യത്തിന്റെ ഭാവിയിലേക്കുള്ള ചുവടുവെപ്പുകളെയാണ് സൂചിപ്പിക്കുന്നത്. ഖത്തറിലെ ഭരണനേതൃത്വവും പൗരന്മാരും താമസക്കാരും തമ്മിലുള്ള ഐക്യവും സ്നേഹവുമാണ് ഈ മുന്നേറ്റത്തിന് കരുത്തേകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സുസ്ഥിര വികസനം, സാമൂഹിക ക്ഷേമം, സാമ്പത്തിക അഭിവൃദ്ധി എന്നിവയിൽ ഖത്തർ കൈവരിച്ച നേട്ടങ്ങൾ നിലനിർത്താൻ എല്ലാ ജനങ്ങളും ശ്രമിക്കണം. അതോടൊപ്പം രാജ്യത്തിന്റെ അറബ് -ഇസ്‌ലാമിക പാരമ്പര്യത്തിലും മൂല്യങ്ങളിലും ഉറച്ചുനിന്നുകൊണ്ട് ആഗോള സംസ്കാരങ്ങളുമായി ക്രിയാത്മകമായി സംവദിക്കണമെന്നും ഈ മുദ്രാവാക്യം ആഹ്വാനം ചെയ്യുന്നു.രാഷ്ട്രശിൽപി ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ ഥാനിയുടെ ആശയങ്ങളും തത്ത്വങ്ങളും ഭാവി തലമുറകളും പാലിക്കുമെന്നും സുരക്ഷ, സമാധാനം, സമൃദ്ധി, ഉദാത്തമായ മാനുഷിക മൂല്യങ്ങൾ എന്നിവയുടെ മരുപ്പച്ചയായി ഖത്തർ രാഷ്ട്രം തുടരുമെന്നും ഖത്തർ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.ഖത്തറിന്റെ സാമ്പത്തിക മേഖല കരുത്തുറ്റ വളർച്ചയിലാണ്. ഊർജം, അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, നവീകരണം എന്നീ മേഖലകളിൽ വലിയ പുരോഗതിയുണ്ട്. രാഷ്ട്രത്തിന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ മൂന്നാമത് നാഷനൽ ഡെവലപ്മെന്റ് സ്ട്രാറ്റജിയിലൂടെ നീങ്ങുകയാണ്.

അന്താരാഷ്ട്ര സമൂഹവുമായുള്ള സജീവ പങ്കാളിത്തത്തിലൂടെ, സമാധാനവും അന്താരാഷ്ട്ര സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനും മനുഷ്യരാശിയുടെ സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനും ഖത്തർ പ്രവർത്തിക്കുന്നു. ഖത്തറിന്റെ മധ്യസ്ഥത എന്നത് കേവലം ഒരു രാഷ്ട്രീയ ഇടപെടൽ മാത്രമല്ല, മറിച്ച് ഭരണഘടനയിൽ തന്നെ രേഖപ്പെടുത്തിയിട്ടുള്ള ഉറച്ച തത്ത്വമാണെന്ന് അദ്ദേഹം വിശദീകരിച്ചു.

സംഭാഷണങ്ങളിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും സംഘർഷങ്ങൾ പരിഹരിക്കുന്നതിനും പ്രതിരോധ നയതന്ത്രത്തിലൂടെ അവ തടയുന്നതിനുമുള്ള ശ്രമങ്ങളിൽ ഖത്തർ ലോക രാഷ്ട്രങ്ങൾക്ക് മാതൃകയാണ്. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങൾ, റുവാണ്ടയും കോംഗോയും തമ്മിലുള്ള സമാധാന കരാർ തുടങ്ങി ഖത്തറിന്റെ വിശാലമായ മധ്യസ്ഥ ശ്രമങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി.

2036ലെ ഒളിമ്പിക്, പാരാലിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ ഔദ്യോഗിക ശ്രമം, അന്താരാഷ്ട്ര കായിക രംഗത്ത് രാജ്യത്തിന്റെ പുരോഗതിയെയും സംഘാടനത്തിനുള്ള സന്നദ്ധതയെയും എടുത്തുകാണിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഈ സമഗ്ര നേട്ടങ്ങൾ, ദീർഘവീക്ഷണമുള്ള നേതൃത്വത്തിനു കീഴിൽ, രാഷ്ട്രത്തിന്റെ വർത്തമാനത്തിനും ഭാവിക്കും വേണ്ടി കൂടുതൽ പ്രവർത്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prime Ministergulfnewsqatargulfnewsmalayalam
News Summary - Celebration of achievements and unity - Prime Minister
Next Story