Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആഘോഷവാതിൽ...

ആഘോഷവാതിൽ തുറന്നിട്ട് വിനോദനഗരം

text_fields
bookmark_border
ആഘോഷവാതിൽ തുറന്നിട്ട് വിനോദനഗരം
cancel
camera_alt????? ??????????????????? ???????? ?????????????????? ????????????? ??????????? ????????????????????

ദോഹ: ആഘോഷപ്പൂരമൊരുക്കിയും സന്ദർശകർക്ക് വിവിധ ഇളവുകളും സമ്മാനങ്ങളും നൽകി യും ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സിൽ ഒരുക്കുന്ന ‘സമ്മര്‍ ഇന്‍ ഖത്തര്‍’ സീസണ ്‍ തുടരുന്നു. ചെറിയ പെരുന്നാൾ പരിപാ ടികളോടെ തുടങ്ങിയ സീസൺ ആഗസ്റ്റ് 16വരെ തുടരും. ദോഹ എക്സിബിഷന്‍ ആൻറ് കണ്‍വന്‍ഷന്‍ സെൻററിൽ ഇതോടനുബന്ധിച്ച് ഒരുക്കിയ വിനോദനഗരത്തില്‍ സന്ദര്‍ശകത്തിരക്കേറുകയാണ്. എല്ലാ ദിവസവും ഉ ച്ചക്ക് 12.30 മുതല്‍ രാത്രി പത്തുവരെയും വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് ഒന്നര മുതല്‍ രാത്രി പതിനൊന്നുവരെ യുമാണ് പ്രവേശനം. പ്രവേശന ടിക്കറ്റിന് 15 റിയാലാണ് ഫീസ്. ഡേ പാസുകളും സീസണ്‍ പാസുകളും ലഭ്യ മാണ്. ഗോള്‍ഡ് പാസ്, ഗെയിമിങ് പാസ്, സീസണ്‍ പാസ്, സീസണ്‍ ഗെയിമിങ് പാസ് എന്നിവയും ഏര്‍പ്പെടു ത്തിയിട്ടുണ്ട്. 165 റിയാല്‍ മുതല്‍ 1250 റിയാല്‍വരെയാണ് ഇവയുടെ വില. വ്യക്തിഗത ഗെയിമുകളില്‍ പങ്കെടു ക്കുന്നതിന് 10 മുതല്‍ 35 റിയാല്‍ വരെയാണ് ടിക്കറ്റ് നിരക്ക്. ജൂലൈ 31വരെ വിനോദ നഗരത്തിലെ പരിപാടികള്‍ തുടരും.


ജൂണ്‍ നാലു മുതല്‍ ഏഴുവരെയുള്ള ആദ്യ നാലു ദിവസങ്ങളില്‍ മാത്രം 15,000ലധികം പേരാണ് വിനോദനഗരം സന്ദര്‍ശിച്ചതെന്ന് വിനോദനഗരത്തിനു ചുക്കാന്‍പിടിക്കുന്ന ക്യുസ്പോര്‍ട്സിെൻറ ബിസിനസ് ഡെവലപ്മെൻറ്് യൂണിറ്റ് ഹെഡ് അയ എം കസബ് പറഞ്ഞു. വിനോദനഗരത്തിലെ എല്ലാ വിഭാഗങ്ങളും ഇതിനോടകംതന്നെ ജ നപ്രിയമായിട്ടുണ്ട്. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് സുഗമമായി നീങ്ങാവുന്ന വിധത്തിലാണ് പരിപാടികള്‍ ക്രമീ കരിച്ചിരിക്കുന്നത്. പ്രതിദിനം ശരാശരി 3500പേര്‍ വിനോദ നഗരം സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കു ട്ടികളെയും കുടുംബങ്ങളെയും ആകര്‍ഷിക്കുന്ന രീതിയിലാണ് 29,000 സ്ക്വയര്‍മീറ്ററിൽ വിനോദനഗരം സജ്ജ മാക്കിയിരിക്കുന്നത്. 6000 സ്ക്വയര്‍ മീറ്ററിലായി വിര്‍ച്വല്‍ റിയാലിറ്റിഗെയിമിങ് സോണും ഉണ്ട്. കഴിഞ്ഞവര്‍ഷം 800 സ്ക്വയര്‍മീറ്ററിലായിരുന്നു വിആര്‍ ഗെയിമിങ് സോണ്‍. ബൗണ്‍സി കാസ്റ്റില്‍സ്, മിനി ഗോള്‍ഫ് കോഴ്സ്, റൈഡുകള്‍, സ്കില്‍ ഗെയിമുകള്‍, വീഡിയോ ഗെയിമുകള്‍, തല്‍സമയ വിനോദഷോകള്‍, ഭക്ഷ്യ പാനീയ ഷോ പ്പിങ് സൗകര്യങ്ങള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. 47 ഓളം ഫുഡ് ഔട്ട്ലെറ്റുകളാണുള്ളത്. ഇതില്‍ 70ശതമാനവും പ്രാദേശിക ഔട്ട്ലെറ്റുകളാണ്. വിനോദ നഗരത്തിലെ റീട്ടെയ്ല്‍ വിഭാഗത്തിലും സന്ദര്‍ശകത്തിരക്കേറുന്നു. വി വിധ രാജ്യങ്ങളില്‍നിന്നുള്ള കലാകാരന്‍മാരുടെ തല്‍സമയ പ്രകടനവുമുണ്ട്. ആദ്യ മൂന്നു ദിനങ്ങളില്‍ പ്രമുഖമായ ജോര്‍ജിയന്‍ നാഷണല്‍ ബാലറ്റിെൻറ ഷോ ശ്രദ്ധ നേടി. മൂന്നു ദിവസങ്ങളിലായി പതിനഞ്ച് ഷോകളാണ് അ രങ്ങേറിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarcelebrationqatar newsentertainment
News Summary - celebration-entertainment-qatar-qatar news
Next Story