Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രേയാജനെപ്പടുത്താം...

പ്രേയാജനെപ്പടുത്താം നോർക്കയുടെ പ്രവാസി സഹായ പദ്ധതികൾ

text_fields
bookmark_border
പ്രേയാജനെപ്പടുത്താം നോർക്കയുടെ പ്രവാസി സഹായ പദ്ധതികൾ
cancel

ദോഹ: അവിദഗ്ധ തൊഴിലുകൾ ചെയ്യുന്ന പ്രവാസികളുടെ മക്കൾക്ക് നോർക്കയുടെ സഹായ പദ്ധതി. നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പാണ് ഇത്തരത്തിൽ പ്രവാസികളുടെ മക്കൾക്ക് ലഭിക്കുക. സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനാണ് ഈ പദ്ധതിക്ക് കീഴിൽ സ്കോളർഷിപ്പായി ധനസഹായം നൽകുക. നോർക്കയുടെ തിരിച്ചറിയൽ കാർഡുള്ള പ്രവാസികളുടെ മക്കൾക്കാണ് അപേക്ഷിക്കാൻ അർഹത. നോർക്ക റൂട്ട്സ് പ്രവാസികൾക്കായി വിവിധ പദ്ധതികൾ നടത്തുന്നുെണ്ടങ്കിലും ഇക്കാര്യങ്ങൾ പ്രവാസികൾ കാര്യമായി ശ്രദ്ധിക്കുന്നില്ലെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു.

നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിനായി ഇപ്പോൾ അപേക്ഷിക്കാം. രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെയെത്തിയവർക്കും ഇപ്പോൾ വിദേശത്തുള്ളവർക്കും അപേക്ഷിക്കാം. ഇ.സി.ആർ വിഭാഗത്തിൽപ്പെട്ട അവിദഗ്ധ തൊഴിലാളികൾ, ഡ്രൈവർമാർ, വീട്ടുജോലിക്കാർ തുടങ്ങിയവരുടെ മക്കൾക്കാണ് സ്കോളർഷിപ് ലഭിക്കുക. തിരികെ നാട്ടിലെത്തിയവരുടെ വാർഷിക വരുമാനം ഒന്നര ലക്ഷത്തിലധികരിക്കാൻ പാടില്ല. വിദേശത്തുള്ള പ്രവാസികൾക്ക് നോർക്കയുടെ െഎ.ഡി കാർഡും ഉണ്ടായിരിക്കണം.

ബിരുദാനന്തര ബിരുദ കോഴ്സുകൾ (എം.എ, എം.എസ്സി, എം.കോം), പ്രഫഷനൽ കോഴ്സുകളായ എം.ബി.ബി.എസ്/ ബി.ഡി.എസ്/ ബി.എച്ച്.എം.എസ് / ബി.എ.എം.എസ് / ബി.ഫാം / ബി.എസ്സി നഴ്സിങ്/ ബി.എസ്സി എം.എൽ.ടി / എ.ബി.എ, എം.സി.എ/ എൻജിനീയറിങ്/ അഗ്രികൾച്ചർ/ വെറ്ററിനറി കോഴ്സുകൾക്ക് 2020 -21 അധ്യയന വർഷം ചേർന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ് ലഭിക്കുന്നത്.

പഠിക്കുന്ന കോഴ്സുകൾക്കുവേണ്ട യോഗ്യത പരീക്ഷയിൽ ലഭിക്കുന്ന മാർക്കിെൻറ അടിസ്ഥാനത്തിലാണ് ആനുകൂല്യം നൽകുക. ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്നവരിൽ ബിരുദത്തിന് സയൻസ് വിഷയങ്ങൾക്ക് 75 ശതമാനത്തിന് മുകളിലും, ആർട്സ് വിഷയങ്ങൾക്ക് 60 ശതമാനത്തിന് മുകളിലും മാർക്ക് കരസ്ഥമാക്കിയവർക്കായിരിക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അർഹത. പ്രഫഷനൽ ബിരുദ കോഴ്സിന് പഠിക്കുന്നവർ പ്ലസ് ടുവിന് 75 ശതമാനം മാർക്കിന് മുകളിൽ നേടിയിരിക്കണം. റെഗുലർ കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് മാത്രമേ സ്കോളർഷിപ്പിന് അർഹതയുള്ളൂ. കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കുമായിരിക്കും സ്കോളർഷിപ്പിന് അർഹത. അപേക്ഷ േഫാറം നോർക്ക റൂട്ട്സിെൻറ വെബ്സൈറ്റായ www.norkaroots.org ൽ ലഭിക്കും. അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ, നോർക്ക റൂട്ട്സ്, മൂന്നാം നില, നോർക്ക സെൻറർ, തൈക്കാട്ട്, തിരുവനന്തപുരം 695014 വിലാസത്തിൽ 2021 മാർച്ച് ആറിനകം ലഭിക്കണം. വിശദവിവരങ്ങൾ നോർക്ക റൂട്ട്സ് ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ്കാൾ സേവനം) ലഭിക്കും.

നോർക്കക്ക് കീഴിൽ വിവിധ പ്രവാസി പദ്ധതികൾ

കേരള സർക്കാറിെൻറ സർവേ പ്രകാരം 22 ലക്ഷം മലയാളികളാണ് വിദേശരാജ്യങ്ങളിൽ തൊഴിലെടുക്കുന്നത്. ഇതിൽ 90 ശതമാനം പേരും ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലാണുള്ളത്. ഇത്രമാത്രം കേരളീയർ വിദേശത്ത് പണിയെടുക്കുന്നതിനാലാണ് 1996 ഡിസംബർ ആറിന് സംസ്ഥാന സർക്കാർ നോർക്ക എന്ന വകുപ്പുതന്നെ രൂപവത്കരിക്കുന്നത്. ഡിപ്പാർട്മെൻറ് ഒാഫ് നോൺ റെസിഡൻറ് കേരളൈറ്റ്സ് അഫയേഴ്സ് എന്നതിെൻറ ചുരുക്കപ്പേരാണ് NORKA എന്നത്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലോ മറ്റു രാജ്യങ്ങളിലോ ജോലി ചെയ്യുന്ന മലയാളികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുകയെന്നതാണ് ലക്ഷ്യം.

നോർക്കക്ക് കീഴിലുള്ള പബ്ലിക് സെക്ടർ വിഭാഗമാണ് നോർക്ക റൂട്ട്സ്. സർക്കാറിെൻറ വിവിധ പദ്ധതികൾ നടത്താനായി നോർക്ക റൂട്ട്സ് അല്ലാത്ത മറ്റൊരു വിഭാഗം നോർക്കക്ക് ഇല്ല. വിദേശ ജോലിക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള ഏജൻസിയായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിെൻറ പ്രൊട്ടക്ടർ ജനറൽ ഒാഫ് എമിഗ്രൻറ്സ് വിഭാഗം നോർക്ക റൂട്ട്സിനെ തിരഞ്ഞെടുത്തിട്ടുണ്ട്.

പ്രവാസികൾക്കായി നിരവധി പദ്ധതികളാണ് നോർക്കക്ക് കീഴിൽ നടത്തുന്നത്. നോർക്ക നേരിട്ട് പ്രവാസികൾക്കായി നടത്തുന്ന പദ്ധതിയാണ് എൻ.ഡി.പി.ആർ.ഇ.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെൻറ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രൻറ്സ്. 20 ലക്ഷം രൂപവരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് 15 ശതമാനം മൂലധന സബ്സിഡി അഥവാ പരമാവധി മൂന്നു ലക്ഷം രൂപ വരെയാണ് പദ്ധതി വഴി നൽകുക.

സഹായം ലഭിക്കുന്ന വിവിധ മേഖലകൾ:

കാര്‍ഷിക വ്യവസായം: കോഴി വളര്‍ത്തല്‍ (മുട്ടക്കോഴി, ഇറച്ചിക്കോഴി), മത്സ്യകൃഷി (ഉള്‍നാടന്‍ മത്സ്യകൃഷി, അലങ്കാര മത്സ്യകൃഷി), ക്ഷീരോൽപാദനം, ഭക്ഷ്യ സംസ്കരണം, സംയോജിത കൃഷി, ഫാം ടൂറിസം, ആടുവളര്‍ത്തല്‍, പച്ചക്കറി കൃഷി, പുഷ്പകൃഷി, തേനീച്ച വളര്‍ത്തല്‍ തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട മേഖലകൾ.

കച്ചവടം: (സാധാരണ ഗതിയിൽ വ്യാപാരമെന്ന ഗണത്തിൽ വരുന്നവ. പലചരക്ക് കടയടക്കമുള്ളവ)

ആളുകൾക്കും മറ്റും സേവനങ്ങള്‍ നൽകുന്ന സംരംഭങ്ങൾ: (വാഹനങ്ങളുടെ വർക്ക് ഷോപ്, റസ്റ്റാറൻറുകള്‍, ടാക്സി സർവിസുകള്‍, ഹോംസ്റ്റേ തുടങ്ങിയവ)

ഉൽപാദന മേഖലയിലെ ചെറുകിട- ഇടത്തരം സംരംഭങ്ങള്‍: (പൊടിമില്ലുകള്‍, ബേക്കറി ഉൽപന്നങ്ങള്‍, ഫര്‍ണിച്ചർ -തടിവ്യവസായം, സലൂണുകള്‍, പേപ്പര്‍ കപ്പ്, പേപ്പര്‍ റീസൈക്ലിങ്, ചന്ദനത്തിരി, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ തുടങ്ങിയവ).

എൻ.ഡി.പി.ആർ.ഇ.എം സാന്ത്വന, ചെയർമാൻ ഫണ്ട്, കാരുണ്യം

നോർക്കയുടെ ചുമതലയുള്ള മന്ത്രിയുടെ പ്രവാസികൾക്കുള്ള പ്രത്യേക സഹായനിധിയാണ് 'സാന്ത്വന'. തിരിച്ചെത്തിയ നിലവിൽ വിദേശത്ത് ജോലി ചെയ്യാത്തവർക്കാണ് ഇതിലൂടെ സഹായം ലഭിക്കുക.

പ്രവാസികൾക്കോ അവരുടെ ആശ്രിതരായ കുടുംബാംഗങ്ങൾക്കോ അർബുദം, ഹൃദയ ശസ്ത്രക്രിയ, കിഡ്നി രോഗം തുടങ്ങിയവക്ക് ചികിത്സ ചെലവുകൾക്കായി 50,000 രൂപ വരെ ലഭിക്കും.

തിരിച്ചെത്തിയ പ്രവാസികൾ മരിച്ചാലുള്ള ധനസഹായം പരമാവധി 1,00,000 രൂപ വരെ.

പ്രവാസികളുടെ പെൺമക്കളുടെ വിവാഹ ചെലവുകൾക്ക് 15,000 രൂപ വരെ.

അംഗവൈകല്യമോ മറ്റോ സംഭവിക്കുന്ന ഘട്ടത്തിൽ കൃത്രിമ കാലുകൾ, ഉൗന്നുവടി, വീൽചെയർ തുടങ്ങിയവ വാങ്ങുന്നതിന് 10,000 രൂപ വരെ കിട്ടും.

നോർക്ക റൂട്ട്സ് ചെയർമാൻ ഫണ്ടാണ് പ്രവാസികൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്ന മറ്റൊരു പദ്ധതി. നോർക്കയുടെ ഡയറക്ടർ ബോർഡ് നടത്തുന്ന പദ്ധതിയാണിത്. സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ നടത്തുന്ന നോർക്കക്ക് ഇതിലൂടെ ലഭിക്കുന്ന വരുമാനത്തിെൻറ 10 ശതമാനം തുകയാണ് ഇൗ ഫണ്ടിലേക്ക് നീക്കിവെക്കുന്നത്. ചുരുങ്ങിയത് രണ്ടുവർഷം വിദേശത്ത് ഉണ്ടായിരുന്ന, വാർഷിക കുടുംബവരുമാനം ഒരു ലക്ഷത്തിൽ കൂടാത്തവർക്ക് അപേക്ഷിക്കാം. പ്രവാസിയുടെ ആശ്രിതനും സഹായത്തിന് അർഹതയുണ്ട്.

ചികിത്സ സഹായം, മരണാനന്തര സഹായം എന്നിവ നൽകിവരുന്നു. എന്നാൽ 'സാന്ത്വന പദ്ധതി' വഴി ധനസഹായം ലഭിച്ചവർക്ക് ചെയർമാൻ ഫണ്ട് വഴി ആനുകൂല്യം ലഭിക്കില്ല. ഒന്നിൽ കൂടുതൽ തവണ സഹായം ലഭിക്കുകയുമില്ല.

പ്രവാസി മലയാളികൾ വിദേശത്ത് മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സഹായമാണ് 'കാരുണ്യം' പദ്ധതി വഴി ലഭിക്കുക. ചെലവായതിലേക്ക് 50,000 രൂപയാണ് ഇൗ പദ്ധതിയിലൂടെ ലഭിക്കുക.

വിവരങ്ങൾ അറിയാം

നോർക്കയുടെ വിവിധ പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന നോർക്കയുടെ ഫോൺ നമ്പറുകൾ: 0471 2770534, 2770551, 2770511. ഇ-മെയിൽ: ndprem.norka@kerala.gov.in, nbfc@norkaroots.net

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Norka Root
News Summary - Benefit from Norka's Expatriate Assistance Schemes
Next Story