പുസ്തകങ്ങൾ ശബ്ദങ്ങളാക്കി മാറ്റിയ ബന്ന മാഷ്
text_fieldsദോഹ: കോവിഡ് മഹാമാരിയിൽ ലോകം ശ്വാസമടക്കിപ്പിടിച്ച്, വീർപ്പുമുട്ടിയ നാളിൽ ലോകമെങ്ങുമുള്ള മലയാളികൾക്ക് ആശ്വാസമായിരുന്നു ബന്ന ചേന്ദമംഗലൂരിെൻറ മുഴക്കമുള്ള ശബ്ദങ്ങൾ. ചൈനയിലും ഇറ്റലിയിലും അമേരിക്കയിലും തുടങ്ങി ഡൽഹിയിലും കേരളത്തിലുമായി മരണംപെയ്തിറങ്ങിയ വാർത്തകൾക്കിടയിൽ ആ ശബ്ദങ്ങൾ മനുഷ്യന് ആശ്വാസം പകർന്നു. ലോക്ഡൗണിൽ അടച്ചുപൂട്ടപ്പെട്ട നാളുകളിൽ ഓരോ ദിവസങ്ങളിലും കഥകൾ പറഞ്ഞുനൽകി ബന്ന മാഷ് ഓരോ മലയാളിയെയും മുത്തശ്ശിക്കഥകൾക്ക് കാതോർക്കുന്ന കുട്ടികളെപോലെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോയി.
രാജ്യങ്ങളുടെ അതിർവരമ്പുകൾ മാഞ്ഞു. കേരളത്തിൽ തുടങ്ങി, ഇന്ത്യയിലെ പല നഗരങ്ങളിലും ഗൾഫ് നാടുകളിലും യൂറോപ്പിലും അമേരിക്കയിലുമെല്ലാം ബന്ന മാഷിെൻറ കഥകൾക്കായി ഓരോ മലയാളിയും വാട്സ്ആപ്പിൽ കാത്തിരുന്നു. ഓഫിസുകളും സ്കൂളുകളും വ്യാപാരസ്ഥാപനങ്ങളുമെല്ലാം അടഞ്ഞുകിടന്ന് മനുഷ്യരെല്ലാം മുറിക്കുള്ളിൽ ഒതുങ്ങിയ നാളിൽ ആശ്വാസം തന്നെയായിരുന്നു ഈ കഥപറച്ചിലുകൾ.
ഇന്ത്യയിൽ കോവിഡ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ കേന്ദ്രസർക്കാർ ഒരുദിവസത്തെ ജനതാ കർഫ്യൂ ഏർപ്പെടുത്തിയതിെൻറ അടുത്ത ദിവസമായിരുന്നു ബന്ന മാഷ് കഥ വായിച്ചുതുടങ്ങിയത്. കൃത്യമായി പറഞ്ഞാൽ 2020 മാർച്ച് 23ന്. ശിഹാബുദ്ദീൻ പൊയ്ത്തുംകടവിെൻറ 'ഈ സ്േറ്റഷനിൽ ഒറ്റക്ക്' വായിച്ച് റെക്കോഡ് ചെയ്ത് കഥാകൃത്തിന് അയച്ചുനൽകി. അങ്ങനെ തുടങ്ങിയ വായന തുടർച്ചയായി നൂറ് ദിവസം പിന്നിട്ടപ്പോഴേക്കും കാര്യമായി. ലോകമെങ്ങും കഥകളുടെ കേൾവിക്കാരായി. ഒന്നിനുപിന്നാലെ ഒന്നായി വാട്സ്ആപ് ഗ്രൂപ്പുകളായി.
ഇപ്പോൾ 'ബന്ന സ്റ്റോറീസ് ആൻഡ് മോർ' എന്ന വാട്സ്ആപ് ഗ്രൂപ്പുകളിൽ രണ്ടായിരത്തിലേറെ പേരിലേക്കായി നേരിട്ട് കഥകളെത്തും. അവർ വിവിധ പ്രാദേശിക ഗ്രൂപ്പുകളിലേക്കും മറ്റുമായി ലക്ഷങ്ങളിലേക്ക് പങ്കുവെക്കുന്നു. മലയാള കഥാലോകത്തെ ഇതിഹാസം ഒ.വി. വിജയന്, ടി. പത്മനാഭന്, എം. മുകുന്ദന്, എന്.എസ്. മാധവന് തുടങ്ങി കെ.ആര്. മീര, വി.ആര്. സുധീഷ്, കെ.പി. രാമനുണ്ണി, പി. സുരേന്ദ്രന്, ലളിതാംബിക അന്തര്ജനം, സന്തോഷ് ഏച്ചിക്കാനം അങ്ങനെ പല തലമുറകളിലെ കഥകളാണ് കഥാശ്വാസത്തിലൂടെ പുതു ആസ്വാദകരിലെത്തിയത്. കഥപറച്ചിലിെൻറ ജൈത്രയാത്ര ഒന്നര വർഷം പിന്നിടുേമ്പാൾ ഇതുവരെ വായിക്കപ്പെട്ടത് 317 കഥകൾ.
ഇപ്പോൾ ഈ കഥാശ്വാസം മറ്റൊരു ടേണിങ് പോയൻറിലാണ്. ഇതുവരെ വായിക്കപ്പെട്ടതും അല്ലാത്തതുമായ കഥകളുടെ പുതിയൊരു സമാഹാരം വായനസമൂഹത്തിന് സമർപ്പിക്കാനുള്ള യാത്രയിൽ ദോഹയിലെത്തിയതാണ് ബന്ന മാഷ്. ഷാർജ അന്താരാഷ്ട്ര ബുക് ഫെയറിൽവെച്ച് വായിക്കുന്നതിനൊപ്പം കേൾക്കാനുമുള്ള സൗകര്യത്തോടെ 'കഥാശ്വാസം' എന്ന പേരിൽ പുതിയ പുസ്തകമിറങ്ങുന്നു.
യു.കെ. കുമാരൻ, കെ.പി. രാമനുണ്ണി, വി.ആർ. സുധീഷ്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, പി. സുരേന്ദ്രൻ തുടങ്ങി മുതിർന്ന എഴുത്തുകാർ മുതൽ നവാഗത കഥാകൃത്തുക്കളുടേത് ഉൾപ്പെടെ 68 കഥകളാണ് രണ്ടു വാള്യങ്ങളിലായി ഉൾക്കൊള്ളുന്നത്. കഥകൾക്കൊപ്പം ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് കേൾക്കാനുള്ള സംവിധാനം കൂടി ഒരുക്കിയ മലയാള സാഹിത്യത്തിലെ ആദ്യ ശ്രമം കൂടിയാണ് 'കഥാശ്വാസം' എന്ന പ്രത്യേകതയുമുണ്ട്. ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച കൃതി നവംബർ ഏഴിന് പ്രകാശനം ചെയ്യും. ഷാർജയിലേക്കുള്ള യാത്രാമധ്യേ ദോഹയിലെത്തിയതാണ് മുൻ ഖത്തർ പ്രവാസി കൂടിയായ ബന്ന ചേന്ദമംഗലൂർ.
െപായ്ത്തുംകടവിെൻറ 'ഭാഗ്യരേഖ', ജയമോഹെൻറ നൂറു സിംഹാസനങ്ങൾ എന്നീ നോവലുകളും മഹാത്മാഗാന്ധിയുടെ 'എെൻറ ജീവിതകഥ' ആസ്പദമാക്കി 45 അധ്യായം വരുന്ന ആത്മകഥയും അദ്ദേഹത്തിെൻറ ശബ്ദത്തിലൂടെ ആസ്വാദകലോകം വീണ്ടും വായിച്ചു. 196 എപ്പിസോഡ് പിന്നിട്ട വിജയാമൃതമാണ് മറ്റൊരു ദൗത്യം. സാങ്കേതിക സംവിധാനമൊരുക്കുന്ന സുനീഷ് പെരുവയലിെൻറ സഹായത്തോടെയാണ് ശബ്ദംകൊണ്ട് ഈ മലയാളി ലോകം കീഴടക്കുന്നത്.
നൂറോളം ടെലിഫിലിമുകൾ, നിരവധി ഡോക്യുമെൻററികൾ, ലോകപ്രശസ്തമായ സിനിമകൾ എന്നിവക്ക് ശബ്ദം നൽകി ശ്രദ്ധനേടിയ ബന്ന മാഷ്, ഹലാൽ ലവ്സ്റ്റോറി, കെ.എൽ 10 തുടങ്ങിയ മലയാള സിനിമകളിലും ഹോം സിനിമകളിലും വേഷമണിഞ്ഞിട്ടുണ്ട്. ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ ബന്ന ചേന്ദമംഗലൂർ പുസ്തക പ്രകാശനത്തിനായി ബുധനാഴ്ച ഷാർജയിലേക്ക് പറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.