ബലി പെരുന്നാൾ അവധി: കെട്ടിടനിർമാണ അനുമതിയിൽ കുറവ്
text_fieldsദോഹ: കഴിഞ്ഞ മാസം ബലിപെരുന്നാൾ അവധികളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ മുനിസിപ്പാലിറ്റികളിൽ കെട്ടിടനിര്‍മാണ പെര്‍മിറ്റുകള്‍ അനുവദിച്ചതില്‍ കുറവ്. ജൂലൈ മാസത്തെ അപേക്ഷിച്ച് പെര്‍മിറ്റുകള്‍ അനുവദിച്ചതില്‍ 39 ശതമാനമാണ് കുറവ്. ആഗസ്റ്റില്‍ 493 പെര്‍മിറ്റുകളാണ് അനുവദിച്ചത്. മിക്ക മുനിസിപ്പാലിറ്റികളിലും പെര്‍മിറ്റ് അനുവദിച്ചതില്‍ കുറവുണ്ടായി. റയ്യാന്‍(47%), ഉംസലാല്‍(56%), അല്‍ഷഹാനിയ(55%), ദോഹ(40%) അല്‍വഖ്റ(20%), അല്‍ഖോര്‍(27%), അല്‍ദായേന്‍(16%) എന്നിവിടങ്ങളില്‍ ആഗസ്റ്റില്‍ കെട്ടിട പെര്‍മിറ്റുകള്‍ അനുവദിച്ചതില്‍ കുറവുണ്ടായി. അല്ശമാലില് പെര്‍മിറ്റ് അനുവദിച്ചതില്‍ 60% വര്‍ധനവുണ്ടായി.ആഗസ്റ്റില്‍ വഖ്റയിലാണ് ഏറ്റവും കൂടുതല്‍ പെര്‍മിറ്റുകള്‍ അനുവദിച്ചത്,133 പെര്‍മിറ്റ്. മൊത്തം നല്കിയ പെര്‍മിറ്റുകളില്‍ 27 ശതമാനവും വഖ്റയിലാണ്. മറ്റു മുനിസിപ്പാലിറ്റികളില്‍ അനുവദിച്ച പെര്‍മിറ്റുകളുടെ എണ്ണം ഇങ്ങനെയാണ്. റയ്യാന്‍(121, 25%), ദോഹ(99, 20%), അല്‍ദായേന്‍(54, 11%), ഉംസലാല്‍(31, 6%), അല്‍ഷഹാനിയ(24, 5%), അല്‍ഖോര്‍(18, 4%), അല്‍ ഷമാല്‍(13, 3%). പുതിയ പാര്‍പ്പിട, പാര്‍പ്പിടേതര കെട്ടിടങ്ങള്‍ക്കായി മുഴുവന്‍ മുനിസിപ്പാലിറ്റികളിലുമായി 277 പെര്‍മിറ്റുകളാണ് വിതരണം ചെയ്തത്.
ആകെ പെര്‍മിറ്റുകളുടെ 56%. നിലവിലെ കെട്ടിടം വിപുലീകരിക്കാനായി 195(40%) പെര്‍മിറ്റുകളും വേലികെട്ടാനായി 21(4%)പെര്‍മിറ്റുകളുമാണ് വിതരണം ചെയ്തത്. പുതിയ കെട്ടിടങ്ങളില്‍ ഭവന വായ്പ സംബന്ധിച്ച പെര്‍മിറ്റ് വിതരണമാണ് മുന്നില്‍ 102(48%). വില്ലകളാണ് തൊട്ടുപിന്നില്‍. 93 പെര്‍മിറ്റുകളാണ് വില്ലകള്‍ക്കായി അനുവദിച്ചത്, 43%. മറ്റ് പാര്‍പ്പിട കെട്ടിടങ്ങള്‍ക്കായി 10 (5%)പെര്‍മിറ്റുമാണ് വിതരണം ചെയ്തത്. നോണ്‍ റസിഡന്‍ഷ്യല്‍ കെട്ടിട പെര്‍മിറ്റുകളുടെ കാര്യത്തില്‍ വാണിജ്യ കെട്ടിടങ്ങള്‍ക്കാണ് കൂടുതല്‍ പെര്‍മിറ്റുകള്‍ ലഭിച്ചത്. ആഗസ്റ്റില്‍ വാണിജ്യ കെട്ടിടങ്ങള്‍ക്ക് 30 പെര്‍മിറ്റുകളും വര്‍ക്ക്ഷോപ്പുകളും ഫാക്ടറികള്‍ക്കും 20 പെര്‍മിറ്റുകളും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് എട്ട് പെര്‍മിറ്റുകളും അനുവദിച്ചു. നിര്‍മാണ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് മേയില്‍ ഏറ്റവുമധികം അനുവദിച്ചത് റയ്യാന്‍ മുനിസിപ്പാലിറ്റിയിലാണ്. 86 സര്‍ട്ടിഫിക്കറ്റുകളാണ് റയ്യാനില്‍ അനുവദിച്ചത്, ആകെ അനുവദിച്ചതിെൻറ 35%. ദോഹ(53, 21%), അല്‍ദായേന്‍(37, 15%), അല്‍വഖ്റ(32, 13%), ഉംസലാല്‍(19, 8%), അല്‍ഖോര്‍, അല്‍ശമാല്‍(8 സര്‍ട്ടിഫിക്കറ്റുകള്‍ വീതം, 3%), അല്‍ഷഹാനിയ(4, 2%). പുതിയ പാര്‍പ്പിട, പാര്‍പ്പിടേതര കെട്ടിടങ്ങളുടെ നിര്‍മാണ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റുകളാണ് ഏറ്റവുമധികം അനുവദിച്ചത്.
ആകെ അനുവദിച്ച സര്‍ട്ടിഫിക്കറ്റിെൻറ 76% വരുമിത്, 187 സര്‍ട്ടിഫിക്കറ്റുകള്‍. പുതിയ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെ പൂര്‍ത്തീകരണത്തില്‍ മുന്നില്‍ വില്ലകളാണ്. വില്ലകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതുമായി ബന്ധപ്പെട്ട് 92 സർട്ടിഫിക്കറ്റുകളാണ് അനുവദിച്ചത്. നോണ്‍ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങളില്‍ വാണിജ്യ കെട്ടിടങ്ങളാണ് മുന്നില്‍. ഏഴു സര്‍ട്ടിഫിക്കറ്റുകളാണ് വാണിജ്യ കെട്ടിടങ്ങള്‍ക്കായി അനുവദിച്ചത്. തൊട്ടുപിന്നില്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍(6), വര്‍ക്ക്ഷോപ്പുകള്‍, ഫാക്ടറികള്‍ എന്നിവക്കായി ഒരു സര്‍ട്ടിഫിക്കറ്റും അനുവദിച്ചു. വികസന ആസൂത്രണ സ്ഥിതിവിവരക്കണക്ക് മന്ത്രാലയത്തിെൻറ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. രാജ്യത്തെ നിര്‍മാണമേഖലയിലെ പ്രകടനം വിലയിരുത്തുന്നത് കെട്ടിടപെര്‍മിറ്റുകള്‍ അനുവദിച്ചതുമായി ബന്ധപ്പെടുത്തിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.