Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബലിപെരുന്നാൾ...

ബലിപെരുന്നാൾ ആഘോഷം ശുചീകരണത്തിൽ വിട്ടുവീഴ്ചയില്ല

text_fields
bookmark_border
ബലിപെരുന്നാൾ ആഘോഷം ശുചീകരണത്തിൽ വിട്ടുവീഴ്ചയില്ല
cancel

ദോഹ: ബലി പെരുന്നാളിനോടനുബന്ധിച്ച് ഈദ് ഗാഹുകളും പൊതു സ്ഥലങ്ങളും പാർക്കുകളും വൃത്തിയാക്കുന്നതിന് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം. മന്ത്രാലയത്തിന് കീഴിലുള്ള പൊതു ശുചീകരണ വകുപ്പാണ് പ്രത്യേക പരിപാടികളുമായി രംഗത്തുള്ളത്. പൊതു സമൂഹത്തിെൻറ എല്ലാ ആവശ്യങ്ങളും പരിഹരിക്കുവാനും പരിഗണിക്കുന്നതിനും വകുപ്പ് സജ്ജമാണ്. മന്ത്രാലത്തിെൻറ വെബ്സൈറ്റ് വഴിയോ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴിയോ കോൾ സെൻറിലൂടെയോ ആവശ്യങ്ങൾ അറിയിക്കണമെന്നും പൊതു ശുചീകരണ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ ഡയറക്ടർ സഫർ അൽ ശാഫി വ്യക്തമാക്കി. 


24 മണിക്കൂറും ശുചീകരണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി പ്രത്യേക കർമ്മസേനയെ സജ്ജീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതായും അൽ ശാഫി വ്യക്തമാക്കി. കോർണിഷ്, പൊതു പാർക്കുകൾ, പിക്നിക് കേന്ദ്രങ്ങൾ, പൊതു സ്ഥലങ്ങൾ എന്നിവയുടെ ശുചീകരണവും മറ്റും ശ്രദ്ധിക്കുന്നതിന് പ്രത്യേകം സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ബീച്ചുകളിലും പെരുന്നാൾ പ്രാർഥനാ കേന്ദ്രങ്ങളിലും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് അധികമായി വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുമെന്നും സഫർ അൽ ശാഫി വിശദീകരിച്ചു. 


പൊതുജനങ്ങൾക്കായി മികച്ച സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ബലി പെരുന്നാൾ ദിനങ്ങളിലിത് ഉൗർജ്ജിതമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
രാജ്യത്തിെൻറ അധിക ഭാഗങ്ങളിലും കൂടുതൽ പേരെ വിന്യസിച്ച് പരിസര ശുചീകരണം ഉറപ്പുവരുത്തും. ആളുകൾ കൂടുന്ന പാർക്കുകൾ, ബീച്ചുകൾ, മാർക്കറ്റുകൾ തുടങ്ങിയ കേന്ദ്രങ്ങളിൽ കൂടുതൽ മാലിന്യങ്ങളും അവശിഷ്ടങ്ങളും വരാനിടയുണ്ട്. അതിനാൽ ഇക്കാര്യത്തിൽ പ്രത്യേക പരിഗണനയുണ്ടായിരിക്കുമെന്നും അൽ ശാഫി സൂചിപ്പിച്ചു. 


പെരുന്നാളിനോടനുബന്ധിച്ച് പ്രാർഥനാ ഗ്രൗണ്ടുകൾ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. അവയുടെ ശുചീകരണം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രാലയത്തിെൻറ പരിപാടികളുമായി സ്വദേശികളും വിദേശികളുമടങ്ങുന്ന പൊതു സമൂഹം സഹകരിക്കണം. 
മാലിന്യങ്ങളും അവശിഷ്ടങ്ങളും പൊതു ഇടങ്ങളിൽ ഉപേക്ഷിക്കുന്നതിന് പകരം വേസ്റ്റ് ബിന്നുകൾ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsbaliperunnal agoshamshucheekaranm
News Summary - baliperunnal agosham- shucheekaranm-qatar- qatar news
Next Story