Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബലദ്ന 75 ശതമാനം...

ബലദ്ന 75 ശതമാനം ഓഹരികളും വിൽക്കും; ലക്ഷ്യം 140 കോടി റിയാൽ

text_fields
bookmark_border
ബലദ്ന 75 ശതമാനം ഓഹരികളും വിൽക്കും; ലക്ഷ്യം 140 കോടി റിയാൽ
cancel
camera_alt????????? ?????????????????? ???????? ??? ?????????? (????????????????? ???????????) ?????????????????????????? ??????????????????

ദോഹ: രാജ്യത്തെ ഏറ്റവും വലിയ പാലുൽപാദക കമ്പനിയായ ബലദ്ന തങ്ങളുടെ 75 ശതമാനം ഓഹരിയു ം വിൽക്കുന്നു. വിൽപനയിലൂടെ 140 കോടി റിയാൽ സമാഹരിക്കുകയാണ് ലക്ഷ്യമിടുന്നത്. ബലദ്ന ഫുഡ് ഇൻഡസ്ട്രീസിെൻറ ഓഹരി വിൽപനക്കുള്ള (ഇനീഷ്യൽ പബ്ലിക് ഓഫറിങ്- ഐ.പി.ഒ) രജിസ്േട ്രഷൻ ഒക്ടോബർ 27ന് ആരംഭിക്കുമെന്ന് ബലദ്ന വ്യക്തമാക്കി. ഐ.പി.ഒയിലൂടെ കമ്പനിയുടെ 75 ശത മാനം ഓഹരികളും ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വിൽക്കാനാണ് കമ്പനി പദ്ധതിയിട്ടി രിക്കുന്നത്. നവംബർ ഏഴിന് അവസാനിക്കുന്ന ഓഹരി വിൽപന രജിസ്േട്രഷനിൽ ഖത്തരി സ്വദേശികൾക്കും ഖത്തരി കമ്പനികൾക്കും മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. ഇതുസംബന്ധിച്ച വാർത്തസമ്മേളനത്തിൽ ബലദ്ന വൈസ് ചെയർമാൻ റമിസ് അൽ ഖയ്യാത് പങ്കെടുത്തു. ഒരു ഓഹരിക്ക് 1.01 റിയാലാണ് വില നിശ്ചയിച്ചിരിക്കുന്നത്.

ഓഹരിയുടെ കൃത്യമായ വില ഒരു റിയാലാണ്. മറ്റു ചെലവുകൾ കൂടി പരിഗണിച്ചാണ് 1.01 റിയാലായി നിശ്ചയിച്ചിരിക്കുന്നത്. ഖത്തറിനെതിരായ അയൽരാജ്യങ്ങളുടെ ഉപരോധത്തിന് ശേഷം പാലുൽപാദനത്തിനായി ആയിരക്കണക്കിന് പശുക്കളെയാണ് ബലദ്ന രാജ്യത്തെത്തിച്ചത്. പാലുൽപാദന രംഗത്ത് ഖത്തറിനെ സ്വയം പര്യാപ്തത കൈവരിക്കാൻ ബലദ്നയുടെ പ്രവർത്തനം ഏറെ സഹായിച്ചിട്ടുണ്ട്. ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ് അതോറിറ്റി (ക്യു.എഫ്.എം.എ) പച്ചക്കൊടി വീശുന്നതോടെ ഓഹരി വിൽപന ഉടൻ ആരംഭിക്കുമെന്ന് നേരത്തേ ബലദ്ന അറിയിച്ചിരുന്നു. നിയമപരമായ നടപടികൾ നീങ്ങുന്നതോടെ ഐ.പി ഒ നടപടികൾ ആരംഭിക്കുമെന്നും ഐ.പി.ഒ ആരംഭിക്കുന്നതിന് മുമ്പ് നിക്ഷേപമിറക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യവും കമ്പനി ലഭ്യമാക്കുമെന്നും ഖത്തർ സ്റ്റോക്ക് എക്സേഞ്ച് അധികൃതർ വ്യക്തമാക്കി.

ഇതിന് മുമ്പ് ഐ.പി.ഒയുമായി രംഗത്തെത്തിയത് ഖത്തർ പെേട്രാളിയം സഹോദര സ്ഥാപനമായ ഖത്തർ അലുമിനിയം മാനുഫാക്ചറിങ് കമ്പനിയായിരുന്നു. നിലവിൽ ഖത്തർ സ്റ്റോക്ക് എക്സേഞ്ചിൽ 46 കമ്പനികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 13 എണ്ണം ബാങ്കിങ് മേഖലയിലും പത്തെണ്ണം വ്യവസായിക മേഖലയിലും ഒമ്പത് കമ്പനികൾ കൺസ്യൂമർ ഗുഡ്സ് മേഖലയിലുമാണ് പ്രവർത്തിക്കുന്നത്. ഇൻഷുറൻസ് -അഞ്ച്, റിയൽ എസ്റ്റേറ്റ്- നാല്, ഗതാഗതം -മൂന്ന്, ടെലികോം -രണ്ട് എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ കണക്കുകൾ. ഖത്തറിനെതിരായ അയൽരാജ്യങ്ങളുടെ ഉപരോധത്തെ തുടർന്ന് ജർമനി, സ്വിറ്റ്സർലൻഡ്, ആസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നും പശുക്കളെ ഇറക്കുമതി ചെയ്ത് ഖത്തറിെൻറ പാൽ ലഭ്യതക്കുറവിന് ഒരളവിൽ വരെ തടയിട്ടത് സ്വകാര്യമേഖലാ കമ്പനിയായ ബലദ്ന ആയിരുന്നു. 2016ല്‍ 50 ടണ്ണില്‍ താഴെ മാത്രം ഉൽപാദന ശേഷിയുമായാണ് ബലദ്ന പ്രവർത്തനം തുടങ്ങിയത്.

ഒരു വര്‍ഷത്തിനു ശേഷം ഉപരോധത്തിെൻറ വെല്ലുവിളി ഏറ്റെടുത്താണ് പ്രതിദിനം 500 ടണ്‍ ഉത്പാദനത്തിലേക്ക് വ ളര്‍ന്നത്. രാജ്യത്തിെൻറ പാലിേൻറയും പാലുൽപന്നങ്ങളുടേയും ആവശ്യം നികത്താവുന്ന രീതിയിൽ ബലദ്ന വ ളര്‍ന്നു. ഗുണനിലവാരവും ഉയര്‍ന്ന മാനദണ്ഡങ്ങളും കാരണം അറബ്, അന്താരാഷ്ട്ര ബിസിനസുകാര്‍ ബലദ്ന ഉൽപന്നങ്ങള്‍ തങ്ങളുടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാന്‍ താൽപര്യം കാണിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsbaladna
News Summary - baladna-qatar-gulf news
Next Story