Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോഹ ഒരുങ്ങി;...

ദോഹ ഒരുങ്ങി; ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് 21 മുതല്‍

text_fields
bookmark_border
ദോഹ ഒരുങ്ങി; ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് 21 മുതല്‍
cancel

ഒ. മുസ്തഫ
ദോഹ: 23ാമത് ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ഖത്തർ ഒരു ങ്ങി. 2022ലെ ലോകകപ്പ് ഫുട്ബാളിന്  േവദിയാകുന്ന ഖലീഫ രാജ്യാന്തര സ്റ്റേഡിയത് തില്‍ ഏപ്രില്‍ 21 മുതല്‍ 24വരെയാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. 44 രാജ്യങ്ങളില് ‍നിന്നായി 700 ഓളം അത്ലറ്റുകൾ മത്സരിക്കും. 450 പ്രതിനിധികളുമുണ്ടാകും. പു രുഷ–വനിതാ വി ഭാഗങ്ങളില്‍ 21 വീതം ഇനങ്ങളിലായി 186 മെഡലുകള്‍ക്കായാണ് മത്സരം. ഇതാദ്യമായി മിക്സഡ് റിലേയും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണം നേടുന്നവര്‍ക്ക് ഒക്ടോബറില്‍ ദോഹയില്‍ തന്നെ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് നേരിട്ട് യോഗ്യത നേടാം. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി പ്ലാനിങ് ആൻറ് ഒാപറേഷൻ കമ്മിറ്റി അറിയിച്ചു.


മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് നിലവിലെ ജേതാക്കളായ ഇന്ത്യ ഖത്തറിലേക്ക് വണ്ടി കയറുക. 1983 മുതല്‍ തുടര്‍ച്ചയായ പതിനേഴ് വര്‍ഷത്തെ ചൈനീസ് ആധിപത്യം തകര്‍ത്താണ് കഴിഞ്ഞ തവണ 2017ൽ ഭുവനേശ്വറില്‍ നടന്ന ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ജേതാക്കളായത്. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. ഇതിനാൽ സ്റ്റേഡിയം ഇന്ത്യക്കാരെകൊണ്ട് നിറയുമെന്നും സ്വന്തം കാണികൾക്കുമുന്നിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്നുമാണ് അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡൻറ് അദില്ലെ ജെ സുമരിവല്ല പറയുന്നത്. 2017ല്‍ 29 മെഡലുകളാണ് ഇന്ത്യ നേടിയത്. ഇത്തവണ 25 മുതല്‍ 30 മെഡല്‍ നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുമരിവല്ല പറയുന്നു. 19കാരിയായ ദിമ ഹാസാണ് ട്രാക്കിലെ ഇന്ത്യയുടെ പുതിയ താരോദയം.


കഴിഞ്ഞവര്‍ഷം നടന്ന ഏഷ്യന്‍ ഗെ യിംസില്‍ മൂന്നു വെള്ളി മെഡല്‍ നേടിയ മലയാളിയായ മുഹമ്മദ് അനസ് യഹിയയും ഇന്ത്യന്‍ പ്രതീക്ഷ ഉയ ര്‍ത്തുന്നു. 400മീറ്റര്‍, 4400 മീറ്റര്‍ റിലേ, 4400 മീറ്റര്‍ മിക്സഡ് റിലേ ഇനങ്ങളിലാണ് അനസ് മൽസരിക്കുന്നത്. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കമെന്നതിലുപരി 2020 ടോക്കിയോ ഒളിമ്പിക്സ് യോഗ്യത നേടു കയെന്നതും താരങ്ങളുടെ ലക്ഷ്യമാണ്. ഏഷ്യയിലെ ഏറ്റവും മികച്ച കായികതാരങ്ങളുടെ സാന്നിധ്യം ഏഷ്യന്‍ അത്ലറ്റിക്സിനുണ്ടാകും. ഏഷ്യയിലെ ആധിപത്യം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചൈന ചാമ്പ്യന്‍ഷിപ്പില്‍ മൽസരിക്കുന്നത്. വനിതാവിഭാഗത്തില്‍ ഷോട്ട്പുട്ടില്‍ രണ്ടുതവണ ഒളിമ്പിക് മെഡല്‍ നേടിയ, 2017ലെ ലോകചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമെഡല്‍ ജേതാവായ ഗോങ് ലിജാവോ, പോള്‍വോള്‍ട്ടില്‍ 2014, 2018 ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനായ ലി ലിങ്, ജാവലിന്‍ ത്രോയില്‍ രണ്ടുതവണ ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ നേടിയ ലു ഹുയിഹുയി, ഡിസ്ക്കസ് ത്രോയില്‍ ഏഷ്യന്‍ ഗെയിംസ് ജേതാവ് ചെന്‍ യാങ്, 800മീറ്ററില്‍ നിലവിലെ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്‍ വാങ് ചുന്‍യു എന്നിവർ ചൈനയുടെ വൻപ്രതീക്ഷകളാണ്. പുരുഷവിഭാഗത്തില്‍ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ 2014, 2018 ഏഷ്യന്‍ ഗെയിംസുകളിലെ ജേതാവായ സീ വെന്‍ജുനും വിസ്മയിപ്പിക്കും.

29 അംഗ ടീമാണ് ആതിഥേയരായ ഖത്തറിനെ പ്രതിനിധീകരിച്ച് മൽസരിക്കുക. രണ്ടുതവണ ഒളിമ്പിക് മെഡല്‍ ജേതാവായ മുതസ് ബര്‍ഷിമാണ് ഖത്തറിനെ നയിക്കുന്നത്. 400മീറ്റര്‍ സ്പ്രിൻറര്‍ അബ്ദുല്‍ഇലാഹ് ഹാറൂണ്‍, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അബ്ദുറ ഹ്മാന്‍ സാംബ, ഹാമര്‍ത്രോയില്‍ അഷ്റഫ് അല്‍സീഫി, വനിതാ വിഭാഗത്തില്‍ സ്പ്രിൻറര്‍ മറിയം ഫരീദ്, ഹാ മര്‍ത്രോയില്‍ റാനിയ അല്‍നാജി എന്നിവരാണ് ഖത്തര്‍ പ്രതീക്ഷകള്‍. ചാമ്പ്യന്‍ഷിപ്പിനായി ഏറ്റവും മികച്ചതും അത്യാധുനികമായ സൗകര്യങ്ങളാണ് ദോഹയില്‍ സജ്ജമാകുന്നതെന്ന് ഏഷ്യന്‍ അത്ലറ്റിക്സ് അസോസിയേ ഷന്‍ പ്രസിഡൻറ് ദഹ്ലന്‍ അല്‍ഹമദ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsathletics champion ship
News Summary - athletics champion ship-qatar-qatar news
Next Story