സഹകരണ സംവാദം സമാപിച്ചു; ഏഷ്യൻ വൻകര കൂടുതൽ സഹകരിക്കണം
text_fieldsദോഹ: ഖത്തർ ആതിഥ്യം വഹിച്ച ഏഷ്യ കോഒാപറേഷൻ ഡയലോഗ് (എസിഡി) സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് നടന്ന വാർത്താസേമ്മളനത്തിൽ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി സംസാരിച്ചു. അംഗരാജ്യങ്ങൾ വിവിധ മേഖലകളിൽ സഹകരണം ശക്തപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. യുവജനങ്ങളുമായി ബന്ധപ്പെട്ട വിവിധ മേഖലകൾ, വിദ്യാഭ്യാസം, സാംസ്കാരികം, സംരംഭകത്വം, ചെറുകിട സംരംഭങ്ങൾ തുടങ്ങിയവയിൽ ഏഷ്യൻ രാജ്യങ്ങളുമായി സഹകരിക്കാനുള്ള സന്നദ്ധതയാണ് ഇത്തരമൊരു സംവാദത്തിന് ആതിഥ്യം വഹിക്കാൻ ഖത്തറിനെ പ്രേരിപ്പിച്ചതെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. ഖത്തർ ഫൗണ്ടേഷനുമായി സഹകരിച്ച് വിവിധ ശിൽപശാലകൾ ഇൗ മേഖലകളുമായി ബന്ധെപ്പട്ട് നേരത്തേ നടത്തിയിട്ടുണ്ട്. സംരംഭകത്വ ഫോറവും നടത്തി. അംഗത്വരാജ്യങ്ങളുമായി ഇൗ മേഖലകളിൽ സഹകരിക്കുന്നതിെൻറ ഭാഗമായാണിത്.
ഏഷ്യ വൻകരയുടെ വിവിധ മേഖലകളിലെ വികസനത്തിനായി ഖത്തർ മുൻപന്തിയിൽ നിൽക്കും. എസിഡിയുടെ അധ്യക്ഷത പദവി ഒരു വർഷം എന്നത് കാര്യങ്ങൾ ഫലപ്രദമായി ചെയ്യാൻ തക്ക കാലയളവല്ല. എന്നാൽ അധ്യക്ഷ പദവിയുടെ കാലാവധി അവസാനിക്കുന്നതോടെ ഖത്തർ പ്രവർത്തനങ്ങൾ ഒരിക്കലും അവസാനിപ്പിക്കുന്നില്ല. തുടരുകയാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യൻ രാജ്യങ്ങളുമായി ഭാവികാലത്തും ഒത്തൊരുമിച്ച് പ്രവർത്തിക്കും. പ്രത്യേകിച്ചും ഉൗർജ–സാമ്പത്തിക മേഖലകളിൽ. അറബി ഭാഷ മറ്റ് രാജ്യക്കാരിലേക്ക് കൂടി വ്യാപിപ്പിക്കാൻ ഖത്തർ പരിശ്രമം തുടരും.
വരുംകാലങ്ങളിൽ വിവിധ മേഖലകളിൽ ഏഷ്യൻ രാജ്യങ്ങൾക്ക് സഹകരിക്കാൻ ഇതിലൂടെ കഴിയും. ഏഷ്യ കോഒാപറേഷൻ ഡയലോഗ് പ്രശ്നങ്ങൾ പങ്കുവെക്കാൻ മാത്രമുള്ള ഇടമല്ല. മറിച്ച് വിവിധ കാര്യങ്ങളിൽ സംവാദത്തിനുള്ള ഇടമാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. 2020ൽ നടക്കുന്ന ഏഷ്യ കോഒാപറേഷൻ ഡയലോഗിനും ഖത്തർ ആതിഥ്യം വഹിക്കും.
കേന്ദ്ര വിദേശകാര്യസഹമന്ത്രി ജനറല്‍ വി.കെ.സിങാണ് ഇന്ത്യന്‍ സംഘത്തെ നയിച്ചത്. ശ്രീലങ്കയില്‍ ഏപ്രില്‍ 21നുണ്ടായ ഭീകരാക്രമണത്തെ വി.കെ.സിങ് ശക്തമായി അപലപിച്ചു. ഖത്തര്‍ വിദേശകാര്യമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്മുറൈഖിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന് പങ്കെടുത്തു. സംവാദത്തിെൻറ 16ാമത് മന്ത്രിതല സമ്മേളനത്തിലെ സൗദി അറേബ്യ, ബഹ്റൈൻ രാജ്യങ്ങൾ പെങ്കടുത്തത് ശ്രദ്ധേയമായി. ഇതിനെ വിദേശകാര്യമന്ത്രാലയം വക്താവ് ലുൽവ അല്‍ഖാതിര്‍ ട്വിറ്ററില്‍ അഭിനന്ദിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ പൂർണമായും ഒഴിവാക്കാനാകില്ല. എന്നാല്‍ രാജ്യങ്ങളുടെ ഉയര്‍ന്നതും കൂട്ടായതുമായ താല്പര്യങ്ങള്ക്ക് എല്ലായ്പ്പോഴും മുന്‍ഗണന നല്‍കണമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.