Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2019 5:59 AM GMT Updated On
date_range 26 Feb 2019 5:59 AM GMTതർക്കങ്ങളിൽ ചർച്ചകളിലൂടെ പരിഹാരം
text_fieldsbookmark_border
ദോഹ: ഖത്തർ ചേംബറിെൻറ തർക്ക പരിഹാര കേന്ദ്രം (ആർബിട്രേഷൻ സെൻറർ) 2018ൽ പരിഹരിച്ചത് 466 ബില്ല്യൻ റിയാലിെൻറ കേസുക ൾ. പത്ത് കേസുകളിലായാണിത്. ഖത്തർ ഇൻറർനാഷനൽ സെൻറർ ഫോർ കൺസിലേഷൻ ആൻറ് ആർബിട്രേഷൻ (ക്യുെഎസിസിഎ) ബോർഡ് അംഗം ശ ൈഖ് ഡോ. ഥാനി ബിൻ ആൽഥാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഖത്തർ ചേംബറിെൻറ കീഴിലുള്ളതാണ് തർക്ക പരിഹാ ര കേന്ദ്രം. 2018ൽ 22 അപേക്ഷകളാണ് വാണിജ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ തീർപ്പുകൽപ്പിക്കാനായി കേന്ദ്രത്തിന് മുന്നിൽ എത്തിയത്. നിർമാണ പ്രവൃത്തികളുടെ കരാർ, വാണിജ്യ ഏജൻസികൾ, ഇൻഷുറൻസ്, മൊബൈൽ കമ്പനികൾ, എഞ്ചിനീറിങ്, റിയൽഎസ്റ്റേറ്റ്, വസ്തുവാങ്ങൽ, ഇറക്കുമതി, ഫിനാൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളാണിവ. തർക്ക പരിഹാര കേന്ദ്രത്തിന് വിവിധ മേഖലകളിൽ ൈവദഗ്ധ്യമുള്ള 280 മധ്യസ്ഥൻമാർ ഉണ്ട്. ഇതിൽ 129 പേർ ഖത്തരികളാണ്. മറ്റുള്ളവർ ജി.സി.സി, അറബ്, വിദേശരാജ്യങ്ങളിൽ നിന്നുള്ളവരാണ്. ആഗോളതലത്തിൽ തെന്ന ഏറെ പ്രധാനെപ്പട്ട തർക്ക പരിഹാരകേന്ദ്രങ്ങളിലൊന്നാണ് ഖത്തർ ചേംബറിെൻറ കീഴിലുള്തെ്. നിരവധി ബിസിനസുകാർ തങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പരിഹാരമുണ്ടാക്കാനായി കേന്ദ്രത്തെ സമീപിക്കുന്നുണ്ട്. വിവിധ മേഖലകൾ സ്പർശിക്കുന്നതാണ് പ്രവർത്തനം. പ്രശ്നങ്ങൾ അനന്തമായി നീളാതെ ചർച്ചകളുടെയും പരിഹാരത്തിേൻറയും സംസ്കാരം പ്രചരിപ്പിക്കുന്നുവെന്നതാണ് കേന്ദ്രത്തിെൻറ ഏറ്റവും വലിയ പ്രത്യേകത. ബിസിനസുകാർ, നിയമഞ്ജർ, വ്യാപാരികൾ, മറ്റ് പ്രഫഷനലുകൾ തുടങ്ങി അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലും പ്രവർത്തിക്കുന്നവരെ കൂട്ടിയിണക്കിയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.
വിവിധ തലങ്ങളിൽ ശിൽപശാലകൾ, സെമിനാറുകൾ, ക്ലാസുകൾ, സമ്മേളനങ്ങൾ തുടങ്ങിയവയും നടത്തുന്നുണ്ട്. ഇതിലൂടെ ദേശീയ തലത്തിൽ മികച്ച ഗുണമേൻമയുള്ള മധ്യസ്ഥൻമാരെ വാർത്തെടുക്കുന്നു. അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക തർക്കങ്ങളിലടക്കം ചർച്ചയിലൂടെ പരിഹാരമുണ്ടാക്കാൻ ഇവർക്ക് കഴിയും. തർക്കങ്ങൾ പരിഹരിക്കൽ, ചർച്ചകളിലൂടെയുള്ള പരിഹാരം, പരസ്പരമുള്ള സഹകരണം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാഭ്യാസപരമായ സഹായങ്ങൾക്കായി ഖത്തർ യൂനിവേഴ്സിറ്റിയുടെ കൺഡിന്യൂഇങ് എഡുക്കേഷൻ സെൻററുമായി തർക്കപരിഹാര കേന്ദ്രം സഹകരിച്ചുപ്രവർത്തിക്കുന്നുണ്ട്. ഇൗ രംഗത്തെ പരസ്പര സഹകരണത്തിനുള്ള ധാരണാപത്രം അടുത്തിടെ ഇരുസ്ഥാപനങ്ങളും പുതുക്കുകയും ചെയ്തിരുന്നു.
ഇസ്തംബൂൾ ആർബിട്രേഷൻ കേന്ദ്രമടക്കമുള്ള നിരവധി വിദേശ സ്ഥാപനങ്ങളുമായി ഖത്തർ ആർബിട്രേഷൻ കേന്ദ്രം സഹകരണപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ, എഞ്ചിനീയറിങ് കരാറുകൾ, വിവിധ കമ്പനികളുെട സ്ഥാപനം തുടങ്ങിയവയുമായി ബന്ധെപ്പട്ട വിഷയങ്ങളിൽ ഖത്തർ യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് വിവിധ പരിശീലനപരിപാടികളും 2018ൽ നടത്തിയിട്ടുണ്ട്. ഖത്തർ യൂനിവേഴ്സിറ്റിയിലെ ലോ കോളജ് വിദ്യാർഥികൾക്ക് പരിശീലനവും നൽകുന്നു.
ഖത്തർ ചേംബറിെൻറ കീഴിലുള്ളതാണ് തർക്ക പരിഹാ ര കേന്ദ്രം. 2018ൽ 22 അപേക്ഷകളാണ് വാണിജ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ തീർപ്പുകൽപ്പിക്കാനായി കേന്ദ്രത്തിന് മുന്നിൽ എത്തിയത്. നിർമാണ പ്രവൃത്തികളുടെ കരാർ, വാണിജ്യ ഏജൻസികൾ, ഇൻഷുറൻസ്, മൊബൈൽ കമ്പനികൾ, എഞ്ചിനീറിങ്, റിയൽഎസ്റ്റേറ്റ്, വസ്തുവാങ്ങൽ, ഇറക്കുമതി, ഫിനാൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളാണിവ. തർക്ക പരിഹാര കേന്ദ്രത്തിന് വിവിധ മേഖലകളിൽ ൈവദഗ്ധ്യമുള്ള 280 മധ്യസ്ഥൻമാർ ഉണ്ട്. ഇതിൽ 129 പേർ ഖത്തരികളാണ്. മറ്റുള്ളവർ ജി.സി.സി, അറബ്, വിദേശരാജ്യങ്ങളിൽ നിന്നുള്ളവരാണ്. ആഗോളതലത്തിൽ തെന്ന ഏറെ പ്രധാനെപ്പട്ട തർക്ക പരിഹാരകേന്ദ്രങ്ങളിലൊന്നാണ് ഖത്തർ ചേംബറിെൻറ കീഴിലുള്തെ്. നിരവധി ബിസിനസുകാർ തങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പരിഹാരമുണ്ടാക്കാനായി കേന്ദ്രത്തെ സമീപിക്കുന്നുണ്ട്. വിവിധ മേഖലകൾ സ്പർശിക്കുന്നതാണ് പ്രവർത്തനം. പ്രശ്നങ്ങൾ അനന്തമായി നീളാതെ ചർച്ചകളുടെയും പരിഹാരത്തിേൻറയും സംസ്കാരം പ്രചരിപ്പിക്കുന്നുവെന്നതാണ് കേന്ദ്രത്തിെൻറ ഏറ്റവും വലിയ പ്രത്യേകത. ബിസിനസുകാർ, നിയമഞ്ജർ, വ്യാപാരികൾ, മറ്റ് പ്രഫഷനലുകൾ തുടങ്ങി അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലും പ്രവർത്തിക്കുന്നവരെ കൂട്ടിയിണക്കിയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.
വിവിധ തലങ്ങളിൽ ശിൽപശാലകൾ, സെമിനാറുകൾ, ക്ലാസുകൾ, സമ്മേളനങ്ങൾ തുടങ്ങിയവയും നടത്തുന്നുണ്ട്. ഇതിലൂടെ ദേശീയ തലത്തിൽ മികച്ച ഗുണമേൻമയുള്ള മധ്യസ്ഥൻമാരെ വാർത്തെടുക്കുന്നു. അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക തർക്കങ്ങളിലടക്കം ചർച്ചയിലൂടെ പരിഹാരമുണ്ടാക്കാൻ ഇവർക്ക് കഴിയും. തർക്കങ്ങൾ പരിഹരിക്കൽ, ചർച്ചകളിലൂടെയുള്ള പരിഹാരം, പരസ്പരമുള്ള സഹകരണം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാഭ്യാസപരമായ സഹായങ്ങൾക്കായി ഖത്തർ യൂനിവേഴ്സിറ്റിയുടെ കൺഡിന്യൂഇങ് എഡുക്കേഷൻ സെൻററുമായി തർക്കപരിഹാര കേന്ദ്രം സഹകരിച്ചുപ്രവർത്തിക്കുന്നുണ്ട്. ഇൗ രംഗത്തെ പരസ്പര സഹകരണത്തിനുള്ള ധാരണാപത്രം അടുത്തിടെ ഇരുസ്ഥാപനങ്ങളും പുതുക്കുകയും ചെയ്തിരുന്നു.
ഇസ്തംബൂൾ ആർബിട്രേഷൻ കേന്ദ്രമടക്കമുള്ള നിരവധി വിദേശ സ്ഥാപനങ്ങളുമായി ഖത്തർ ആർബിട്രേഷൻ കേന്ദ്രം സഹകരണപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ, എഞ്ചിനീയറിങ് കരാറുകൾ, വിവിധ കമ്പനികളുെട സ്ഥാപനം തുടങ്ങിയവയുമായി ബന്ധെപ്പട്ട വിഷയങ്ങളിൽ ഖത്തർ യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് വിവിധ പരിശീലനപരിപാടികളും 2018ൽ നടത്തിയിട്ടുണ്ട്. ഖത്തർ യൂനിവേഴ്സിറ്റിയിലെ ലോ കോളജ് വിദ്യാർഥികൾക്ക് പരിശീലനവും നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story