ക്വാറൻറീനിൽ ഒരു ഈദ് മുബാറക്
text_fieldsകോവിഡ് കാലം സമ്മാനിച്ച വേറിട്ട പെരുന്നാളുകാരുമുണ്ട് ഇന്ന്. ഇവിടെ, മാത്രമല്ല ലോകത്ത് എല്ലായിടത്തുമുണ്ട് ഈ കാഴ്ച. രാജ്യന്തര യാത്രക്കാർക്കിടയിൽ ക്വാറൻറീൻ തുടങ്ങിയതോടെയാണ് ഇങ്ങനെയൊരു പെരുന്നാളും പരിചയപ്പെടുന്നത്. രണ്ട് ഡോസ് വാക്സിൻ എടുത്ത് മടങ്ങിയെത്തുന്നവർക്ക് ജൂലൈ 12 മുതൽ ഖത്തറിൽ ക്വാറൻറീൻ ഒഴിവാക്കിയെങ്കിലും അതിന് മുേമ്പ ദോഹയിലെത്തിയവർ ക്വാറൻറീനിൽ തുടരുന്നുണ്ട്. ഹോട്ടലുകളിലും മികൈനീസുകളിലുമായി കാലം കഴിച്ചുകൂട്ടുന്നവർ.കോഴിക്കോട് കീഴരിയൂർ സ്വദേശി മുഹമ്മദ് റഫീഖ് ജൂലൈ ഏഴിനാണ് ഖത്തറിലെത്തിയത്.
രണ്ട് ഡോസും എടുത്താണ് നാട്ടിലേക്ക് മടങ്ങിയതെങ്കിലും എല്ലാവർക്കും ക്വാറൻറീൻ നിർബന്ധമായതിനാൽ, നയം മാറുമോ എന്നറിയാൻ കുറെ കാത്തിരുന്നു. പക്ഷേ, ക്വാറൻറീൻ ഒഴിവാക്കുന്നത് സംബന്ധിച്ച സൂചനയൊന്നുമില്ലാതായതോടെയാണ് ടിക്കറ്റെടുക്കുന്നതും വിമാനം കയറുന്നതും. ദോഹയിലെത്തി മുഖൈനീസിൽ 14 ദിനം ക്വാറൻറീനും തുടങ്ങി. തൊട്ടുപിന്നാലെ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് ക്വാറൻറീൻ ഒഴിവാക്കുകയും ഏതാനും ദിവസങ്ങൾ കഴിഞ്ഞ് മികൈനീസ് ക്വാറൻറീൻ 14ൽനിന്ന് 10 കുറച്ചതുമൊന്നും റഫീഖിനെ ബാധിച്ചില്ല.
ഇന്ന് നാടാകെ പെരുന്നാളിന് ഒരുങ്ങുേമ്പാൾ മികൈനീസിലെ നാല് ചുമരുകൾക്കുള്ളിൽതന്നെയാണ് റഫീഖ്. കൂട്ടിന്, പേരാമ്പ്ര വെള്ളിയൂരിൽനിന്നുള്ള റഷീദുമുണ്ട്. നേരത്തെ യു.എ.ഇയിലും സൗദിയിലും ജോലിചെയ്ത റഷീദിന് ആദ്യഖത്തർ യാത്രയാണിത്.
'അതിരാവിലെ 5.10ന് തന്നെ പെരുന്നാൾ നമസ്കരിക്കണം. പിന്നെയെല്ലാം മറ്റു ദിവസങ്ങളെ പോലെ തന്നെ. ഇവിടെനിന്നുമുള്ള വിഭവങ്ങൾ തന്നെയാവും ഞങ്ങളുടെ പെരുന്നാൾ സ്പെഷലും' -റഫീഖും റഷീദും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.